'മര്യാദക്ക്..ഞാൻ തൃശൂർ വേണമെന്ന് പറഞ്ഞതല്ലേ; അപ്പൊ നിങ്ങൾ തന്നില്ല..; അയിനാണോ ഇങ്ങനെ കുത്തി നോവിക്കുന്നത്; ഓരോരോ പൊല്ലാപ്പ്..!!'; ആ വോട്ട് മായത്തെ പരിഹസിച്ച് ഐഷ സുൽത്താന

Update: 2025-08-13 11:34 GMT

കൊച്ചി: തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട വോട്ട് വിവാദത്തിൽ കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിയെ പരിഹസിച്ച് സിനിമ പ്രവർത്തക ഐഷ സുൽത്താന. സുരേഷ് ഗോപി ചിന്തിക്കുന്ന രീതിയിൽ എന്ന രൂപത്തിൽ, "മര്യാദയ്ക്ക് തൃശൂർ വേണമെന്ന് പറഞ്ഞപ്പോൾ തന്നില്ല, പിന്നീട് ഞാനത് എടുത്തതിനാണോ ഇങ്ങനെ കുത്തി നോവിക്കുന്നത്" എന്ന് ഐഷ ഫേസ്ബുക്ക് കുറിപ്പിൽ തുറന്നടിച്ചു.

"നിങ്ങളൊക്കെ എന്ത് മനുഷ്യരാണ്, നിങ്ങൾക്ക് മനസാക്ഷിയുണ്ടോ? മര്യാദയ്ക്ക് ഞാൻ തൃശൂർ വേണമെന്ന് പറഞ്ഞതല്ലേ... അപ്പൊ നിങ്ങൾ തന്നില്ല... പിന്നീട് ഞാൻ തൃശൂർ അങ്ങ് എടുത്തു (കള്ളവോട്ട് വഴി).

അയിനാണോ ഇങ്ങനെ കുത്തി നോവിക്കുന്നത്," എന്നാണ് ഐഷയുടെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രധാന പരിഹാസം. അടുത്തിടെ സുരേഷ് ഗോപി രണ്ട് കന്യാസ്ത്രീകളെ സന്ദർശിച്ചതിനെ പരോക്ഷമായി സൂചിപ്പിച്ച്, "ആ രണ്ട് സിസ്റ്റർമാർക്കും കേക്കുമായി പോകാന്നു വെച്ചപ്പോൾ നിങ്ങൾ അതിനും ഓരോരോ പൊല്ലാപ്പ് ഉണ്ടാക്കുവാണ്," എന്നും കുറിപ്പിലുണ്ട്.

തൃശൂർ മണ്ഡലത്തിൽ അനധികൃതമായി വോട്ടുകൾ ചേർത്താണ് സുരേഷ് ഗോപി വിജയിച്ചതെന്ന ഗുരുതരമായ ആരോപണം എൽഡിഎഫും യുഡിഎഫും ഉയർത്തിയ പശ്ചാത്തലത്തിലാണ് ഐഷയുടെ പ്രതികരണം. ഈ വിവാദത്തെ തുടർന്ന് തൃശൂരിൽ ബിജെപിക്കെതിരെ പ്രതിഷേധങ്ങൾ അരങ്ങേറുകയും സുരേഷ് ഗോപിയുടെ എംപി ഓഫീസിന്റെ ബോർഡിൽ കരിഓയിൽ പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.

തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കങ്ങൾ തുടരുന്നതിനിടെയാണ്, വിഷയം സാമൂഹിക മാധ്യമങ്ങളിലും സജീവ ചർച്ചയാകുന്നു എന്നതിൻ്റെ സൂചനയായി ഐഷ സുൽത്താനയുടെ പോസ്റ്റ് വിലയിരുത്തപ്പെടുന്നു.

Tags:    

Similar News