പലര്‍ക്കും പല അസുഖങ്ങളുണ്ട്, രോഗം പുറത്തു വരുമ്പോഴേ അറിയൂ; ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല;: കഴിഞ്ഞ ദിവസം പുറത്തുവന്ന ശബ്ദരേഖ കാര്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു; രാഹുല്‍ വിഷയത്തല്‍ കെ മുരളീധരന്റെ പ്രതികരണം

പലര്‍ക്കും പല അസുഖങ്ങളുണ്ട്, രോഗം പുറത്തു വരുമ്പോഴേ അറിയൂ

Update: 2025-08-24 11:31 GMT

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു. മിക്ക നേതാക്കളും രാഹുലിനെ കൈവിട്ടു കൊണ്ടാണ് പ്രതികരിച്ചത്. പലര്‍ക്കും പല അസുഖങ്ങളുണ്ട്, രോഗം പുറത്തു വരുമ്പോഴേ അറിയൂ, ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

ആരോപണം ഉയര്‍ന്നപ്പോള്‍ റിട്ടേണ്‍ കമ്പ്‌ലൈന്റ് ഇല്ലാഞ്ഞിട്ട് പോലും ധാര്‍മികതയുടെ പേരില്‍ പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ച് യൂത്ത് കോണ്‍ഗ്രസ് പദവി രാജിവച്ചു. തുടര്‍നടപടികള്‍ വേണ്ടെന്ന് തീരുമാനിച്ചതാണ്. പക്ഷേ, കഴിഞ്ഞ ദിവസം പുറത്തുവന്ന ശബ്ദരേഖ കാര്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

കാര്യങ്ങള്‍ പരിശോധിച്ചു ഉചിതമായ തീരുമാനം എടുക്കും. കുറ്റാരോപിതരെ രക്ഷിക്കുന്ന തീരുമാനം പാര്‍ട്ടി എടുക്കില്ല. പരാതി ഔദ്യോഗികമായി ഇതുവരെ ലഭിച്ചിട്ടില്ല. പാര്‍ട്ടി ഇത്തരം കാര്യങ്ങള്‍ ഗൗരവമായി കാണുന്നുവെന്നും മുരളീധരന്‍ വ്യക്തമാക്കി. നമ്മുടെ രാഷ്ട്രീയ എതിരാളികള്‍ പോലും ഇങ്ങനെയൊരു സീന്‍ പ്രതീക്ഷിച്ചില്ല. പ്രതീക്ഷിക്കാത്ത സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സാഹചര്യത്തിനനുസരിച്ച് കൈകാര്യം ചെയ്യും. എംഎല്‍എ സ്ഥാനം രാജിവെക്കുന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, രാഹുല്‍ അടിയന്തരമായി രാജിവെക്കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. നേതാക്കളുമായുള്ള കൂടിയാലോചനയിലാണ് നയം വ്യക്തമാക്കിയത്. രാഹുലിനെതിരെ ഇനി വരാന്‍ പോകുന്നത് ഗുരുതര വെളിപ്പെടുത്തലുകളാണ്. അത് അംഗീകരിക്കേണ്ട സാഹചര്യം പാര്‍ട്ടിക്ക് ഇല്ലെന്നും നേതാക്കളുടെ കൂടിയാലോചനയില്‍ തീരുമാനമായിട്ടുണ്ട്. ദീപ ദാസ് മുന്‍ഷി, കെപിസിസി അധ്യക്ഷന്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

Tags:    

Similar News