'അന്ന് വൈകിട്ട് നാലിന് ദുബായിലെത്തി; രാവിലെ 7.30ന് തിരിച്ച് വീണ്ടും പാകിസ്ഥാനിലേക്ക്; ഇന്ത്യക്ക് വേണ്ടി മറ്റ് ടീമുകള്‍ മണിക്കൂറുകളോം യാത്ര ചെയ്യേണ്ടി വരുന്നു'; ഐസിസിയുടെ അനീതിയെന്ന് ഡേവിഡ് മില്ലര്‍

Update: 2025-03-06 11:30 GMT

ചാമ്പ്യന്‍സ് ട്രോഫിയില്‍ ആവേശകരമായ സെമി ഫൈനല്‍ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ 50 റണ്‍സിന് പരാജയപ്പെടുത്തി രാജകീയമായി ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ന്യുസിലാന്‍ഡ്. ഈ ടൂര്‍ണമെന്റില്‍ ഇത് രണ്ടാം തവണയാണ് ന്യുസിലാന്‍ഡ് ഇന്ത്യയെ നേരിടാന്‍ പോകുന്നത്. മാര്‍ച്ച് 9 ന് ദുബായി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുക.

ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നെങ്കില്‍ സെമിയില്‍ സൗത്ത് ആഫ്രിക്കയെ നേരിടേണ്ടി വന്നേനെ. മത്സര ഫലം അറിയുന്നതിന് മുന്‍പ് തന്നെ സൗത്ത് ആഫ്രിക്കന്‍ ടീം ദുബായില്‍ എത്തിയിരുന്നു. എന്നാല്‍ മത്സരത്തില്‍ ഇന്ത്യ വിജയിച്ചത് കൊണ്ട് അവര്‍ ഓസ്ട്രേലിയയെ നേരിട്ടു. തുടര്‍ന്ന് സൗത്ത് ആഫ്രിക്കയ്ക്ക് തിരികെ പാകിസ്താനിലേക്ക് പറക്കേണ്ടി വന്നു. ഇതിനെതിരെ സംസാരിച്ചിരിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍. കിവീസിനോട് തോറ്റ് പുറത്തായതിന് ശേഷമായിരുന്നു മില്ലറുടെ പ്രതികരണം.

'സെമിഫൈനലില്‍ ദക്ഷിണാഫ്രിക്ക നേരിടേണ്ടിവരിക ഇന്ത്യയെയോ ഓസ്‌ട്രേലിയയാണോ എന്ന അനിശ്ചിതത്വം നിലനിന്നിരുന്നതിനാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ദുബായിലേക്ക് പറക്കേണ്ടി വന്നിരുന്നു. വൈകിട്ട് 4ന് ദുബായിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന് പിറ്റേന്ന് രാവിലെ 7.30ന് തിരികെ പാകിസ്താനിലേക്ക് പറക്കേണ്ടിയും വന്നു. ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായില്‍ വെച്ച് നടത്തുന്നത് അനീതിയാണ്'' ഡേവിഡ് മില്ലര്‍ പറഞ്ഞു.

ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി ഹോസ്റ്റ് ചെയ്യുന്നത് പാക്‌സിതാനായിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ട് ഇന്ത്യക്ക് അവിടേക്ക് പോകാന്‍ കേന്ദ്ര അനുമതി ലഭിച്ചിട്ടില്ല. അതിനാല്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായില്‍ ഹൈബ്രിഡ് മോഡലില്‍ നടത്താന്‍ ഐസിസി തീരുമാനിച്ചു. ഇതിനെതിരെ ഒരുപാട് താരങ്ങളും എതിര്‍ ടീമുകളും രംഗത്ത് എത്തിയിരുന്നു. എന്നാല്‍ തീരുമാനവുമായി ഐസിസി മുന്‍പോട്ട് പോകുകയായിരുന്നു.

Tags:    

Similar News