'ഓരോ മത്സരത്തിനു ശേഷവും അവളെ കാണാന്‍ പോകുമായിരുന്നു; അവളെ ഞാന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് ആരും അറിയാതെ കൊണ്ടുവന്നു; നീ എന്നെ ഉറങ്ങാന്‍ സമ്മതിക്കുമോയെന്ന് രോഹിത് ശര്‍മ ചോദിച്ചു'; ഓര്‍മ്മപുസ്തകത്തില്‍ ശിഖര്‍ ധവാന്‍

ഓര്‍മ്മപുസ്തകത്തില്‍ ശിഖര്‍ ധവാന്‍

Update: 2025-06-27 14:02 GMT

മുംബൈ: ഇന്ത്യ എ ടീമില്‍ കളിച്ചിരുന്ന കാലത്ത് ടീം ഒഫിഷ്യല്‍സിന്റെ കണ്ണു വെട്ടിച്ച് കാമുകിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ചിട്ടുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍. രോഹിത് ശര്‍മയ്ക്കും തനിക്കുമായി അനുവദിച്ച ഹോട്ടല്‍ മുറിയിലാണ് കാമുകിക്കൊപ്പം എത്തിയതെന്നും നീ എന്നെ ഉറങ്ങാന്‍ സമ്മതിക്കുമോയെന്ന് രോഹിത് ശര്‍മ ചോദിക്കുമായിരുന്നുവെന്നും ധവാന്‍ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയില്‍ പറയുന്നു. യുവതിയുമായി തനിക്കുള്ള ബന്ധം ഇന്ത്യന്‍ ടീമില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നെന്നും ധവാന്‍ വെളിപ്പെടുത്തി. ഒരു ദേശീയ മാധ്യമം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

2006ല്‍ ഇന്ത്യ എ ടീമിന്റെ ഓസീസ് പര്യടനത്തിനിടെ സഹതാരം രോഹിത് ശര്‍മയ്ക്കൊപ്പം പങ്കിട്ടിരുന്ന മുറിയില്‍ തന്റെ കാമുകിയെ കടത്തിക്കൊണ്ടുവന്നെന്നും അപ്പോള്‍ രോഹിത് പരാതിപ്പെട്ടിരുന്നെന്നുമാണ് ധവാന്‍ വെളിപ്പെടുത്തിയത്. 'ദി വണ്‍, ക്രിക്കറ്റ്, മൈ ലൈഫ് ആന്‍ഡ് മോര്‍' എന്ന തന്റെ ഓര്‍മ്മപുസ്തകത്തിലാണ് ശിഖര്‍ ധവാന്‍ ഓര്‍മ്മകള്‍ പങ്കുവെച്ചത്.

'2006ല്‍ ഇന്ത്യ എ ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടി. ഞാന്‍ ഡാര്‍വിനില്‍ വന്നിറങ്ങിയ നിമിഷം ഇമിഗ്രേഷന്‍ ക്യൂവിലായിരുന്നു അവളെ കണ്ടത്. അവള്‍ വളരെയധികം സുന്ദരിയായിരുന്നു. ആദ്യത്തെ കാഴ്ചയില്‍തന്നെ പ്രണയം തോന്നി.

ആ പെണ്‍കുട്ടിയുമായി കുറച്ചു നേരം സംസാരിക്കുകയും അധികം താമസിയാതെ ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ചെയ്തു', ശിഖര്‍ ധവാന്‍ പറഞ്ഞു.

'അവളാണ് എനിക്കുള്ള പെണ്‍കുട്ടി, ഞാന്‍ അവളെ വിവാഹം കഴിക്കാന്‍ പോവുകയാണ്' എന്ന് താന്‍ മനസ്സില്‍ കരുതി. പരമ്പരയിലെ ഓരോ മത്സരത്തിനു ശേഷവും താന്‍ അവളെ കാണാന്‍ പോകുമായിരുന്നു. അധികം വൈകാതെ അവളെ ഞാന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് ആരും അറിയാതെ കൊണ്ടുവന്നു. രോഹിത് ശര്‍മയുമായാണ് ഞാന്‍ ആ മുറി പങ്കിട്ടിരുന്നത്'

'രോഹിത് ഇടയ്ക്കിടെ എന്നോട് ഹിന്ദിയില്‍ പരാതി പറയും. 'നീ എന്നെയൊന്ന് ഉറങ്ങാന്‍ അനുവദിക്കുമോ?' എന്ന് ചോദിക്കും. ഒരു ദിവസം വൈകുന്നേരം ഞാന്‍ അവള്‍ക്കൊപ്പം ഡിന്നറിന് പോകുമ്പോള്‍ ഈ വാര്‍ത്ത ടീം അംഗങ്ങള്‍ക്കിടയില്‍ കാട്ടുതീ പോലെ പടര്‍ന്നു. ഞങ്ങള്‍ രണ്ടുപേരും ഹോട്ടല്‍ ലോബിയില്‍ കൈ കോര്‍ത്ത് നടക്കുന്നത് ഞങ്ങളോടൊപ്പം ടൂറിലുണ്ടായിരുന്ന ഒരു മുതിര്‍ന്ന ദേശീയ സെലക്ടര്‍ കണ്ടു. അവളുടെ കൈ വിടണമെന്ന് എനിക്ക് തോന്നിയില്ല. കാരണം എന്റെ കാഴ്ച്ചപ്പാടില്‍ ഞാന്‍ തെറ്റൊന്നും ചെയ്തിരുന്നില്ല.' ധവാന്‍ പറഞ്ഞു.

2013, 2017 ചാംപ്യന്‍സ് ട്രോഫികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശിഖര്‍ ധവാന്‍ 2019 ഏകദിന ലോകകപ്പിന്റെ തുടക്കത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിന് ശേഷം അദ്ദേഹം ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയായിരുന്നു, 2012ല്‍ ഇന്ത്യന്‍ വംശജയും ഓസ്ട്രേലിയയ്ക്കാരിയുമായ ആയേഷ മുഖര്‍ജിയെയായിരുന്നു ശിഖര്‍ ധവാന്‍ പിന്നീട് വിവാഹം ചെയ്തത്. ഒന്‍പത് വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. ടെസ്റ്റില്‍ ഇന്ത്യയ്ക്കായി 34 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ധവാന്‍ ഏഴ് സെഞ്ചറികളുള്‍പ്പടെ 2315 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്.

Tags:    

Similar News