വിശ്വാസ 'നവോത്ഥാനം' മോഷണമായോ? ശബരിമലയില്‍ യുവതീപ്രവേശനം വിധി നടപ്പാക്കാന്‍ ഉറച്ച നിലപാട് എടുത്ത അന്നത്തെ കമ്മീഷണര്‍; പ്രസിഡന്റായപ്പോള്‍ 'കോവിഡ്' നിരാശ; ആ അസുഖം വെന്റിലേറ്ററിലാക്കിയത് രണ്ടാം കടമ്പ; സര്‍ക്കാര്‍ ഇടപെടല്‍ അവിടേയും തുണച്ചു ഒടുവില്‍ സ്വര്‍ണ്ണ കൊള്ളയിലെ സംശയ നിഴല്‍; എന്‍ വാസു പ്രതിയാകുമോ?

Update: 2025-11-03 02:52 GMT

പത്തനംതിട്ട: യുവതി പ്രവേശന വിവാദ സമയത്ത് ശബരിമലയില്‍ 'നവോത്ഥാനം' എത്തിക്കാന്‍ വിമാനത്തില്‍ പറന്ന വ്യക്തിയാണ് എന്‍ വാസു. അന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്ഡഡ് പ്രസിഡന്റ് എ പത്മകുമാറായിരുന്നു. എന്നാല്‍ പ്ത്മകുമാറിനും മുകലില്‍ അധികാരം വാസുവിനുണ്ടായിരുന്നു. സിപിഎമ്മിന്റെ മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു വാസു. പിന്നീട് ജ്യുഡീഷ്യല്‍ ഓഫീസറായി,. ഈ പദവിയുടെ കരുത്തിലാണ് ശബരിമലയില്‍ ആദ്യം കമ്മീഷണറായത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ വീണ്ടും അതേ പദവിയില്‍ എത്തി. യുവതി പ്രവേശനത്തില്‍ സര്‍ക്കാരിന്റെ നിലപാട് ഹൈക്കോടതിയില്‍ എത്തിക്കാന്‍ മുന്നില്‍ നിന്നു. അന്ന് പ്രസിഡന്റായിരുന്ന പത്മകുമാര്‍ പോലും പലതും അറിഞ്ഞത് പത്രങ്ങളിലൂടെയായിരുന്നു. അങ്ങനെ ശബരിമല വിവാദ കാലത്ത് സ്റ്റാറയ വാസു പത്മകുമാറിന് ശേഷം ദേവസ്വം പ്രസിഡന്റുമായി. കമ്മീഷണറും പ്രസിഡന്റും ആകുന്ന വ്യക്തിയെന്ന അപൂര്‍വ്വതയും തേടിയെത്തി. പെട്ടെന്ന് കോവിഡ് എത്തി. അതുകൊണ്ട് വാസു പ്രസിഡന്റായ സമയത്ത് കാര്യമായൊന്നും ശബരിമലയില്‍ നടന്നിരുന്നില്ലെന്നതാണ് വസ്തു. പിന്നീട് വാസുവിന് കോവിഡ് ബാധിച്ചു. അതീവ ഗുരുതരാവസ്ഥയിലുമായി. അന്ന് വെന്റിലേറ്ററില്‍ കിടന്ന വാസുവിനെ സര്‍ക്കാര്‍ എല്ലാ അര്‍ത്ഥത്തിലും വിദഗ്ധ ചികില്‍സ ഉറപ്പാക്കി. സ്വകാര്യ ആശുപത്രിയിലെ ചികില്‍സയില്‍ നിരന്തര നിരീക്ഷണം സര്‍ക്കാര്‍ നടത്തി. അങ്ങനെ വാസു അതിനെ അതിജീവിച്ചു. ഇപ്പോഴിതാ മൂന്നാമത്തെ വിവാദം. അത് സ്വര്‍ണ്ണപാളി കേസും. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് സ്വര്‍ണ്ണ കൊള്ളയിലെ കേസ്. സിപിഎം ബന്ധമുള്ള വാസു പ്രതിയായാല്‍ അത് സര്‍ക്കാരിനെ വെട്ടിലാക്കും. അതുകൊണ്ട് തന്നെ അട്ടിമറി ശ്രമങ്ങള്‍ അണിയറയില്‍ സജീവമാണ്.

രേഖകളില്‍ കൃത്രിമം കാട്ടി ശബരിമല സ്വര്‍ണക്കൊള്ളയ്ക്കു കൂട്ടുനിന്ന മുന്‍ എക്സിക്യൂട്ടീവ് ഓഫീസറും മൂന്നാം പ്രതിയുമായ ഡി. സുധീഷ് കുമാറില്‍ നിന്നു പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ലഭിച്ചത് ദേവസ്വം ഉന്നതരുടെ പങ്കു വ്യക്തമാക്കുന്ന വിവരങ്ങളാണ്. സുധീഷ് കുമാറിനെയും പോറ്റിയുടെ സുഹൃത്തും ഇടനിലക്കാരനുമായ സി.കെ. വാസുദേവനെയും എസ്ഐടി ഇഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയത്. വെള്ളിയാഴ്ച പകലും രാത്രിയിലുമായി നടന്ന ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ രാവിലെയാണ് സുധീഷ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇദ്ദേഹത്തെ പത്തനംതിട്ട ജുഡീ. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇടനിലക്കാരന്‍ വാസുദേവനെ വിട്ടയച്ചു. 2019ല്‍ ദേവസ്വം കമ്മിഷണറായിരുന്ന എന്‍. വാസുവിനും പ്രസിഡന്റായിരുന്ന എ. പദ്മകുമാറിനും ശ്രീകോവില്‍പ്പാളികള്‍ സ്വര്‍ണം പൊതിഞ്ഞതായിരുന്നെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നതു സംബന്ധിച്ച വിവരങ്ങള്‍ സുധീഷ് കുമാര്‍ എസ്ഐടിയൊടു വെളിപ്പെടുത്തിയെന്നറിയുന്നു. നേരത്തേ രണ്ടാം പ്രതിയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവും ഇതേ സൂചന നല്കിയിരുന്നു. തനിക്കു മാത്രമായി സ്വര്‍ണപ്പാളികളെ ചെമ്പെന്ന് തിരുത്താനാകില്ലെന്നും തന്റെ മുകളിലുള്ള അഞ്ചു പേരറിയാതെ ഇതൊന്നും നടക്കില്ലെന്നുമായിരുന്നു മുരാരി ബാബു എസ്ഐടിയോടു പറഞ്ഞത്. ഇതെല്ലാം കുടുക്കുല്‍ നിന്നും രക്ഷപ്പെടാനുള്ള ഉദ്യോഗസ്ഥ തന്ത്രമാണെന്ന വാദം വാസു അടക്കം ഉയര്‍ത്തും. വാസു പ്രസിഡന്റായിരുന്നപ്പോള്‍ സുധീഷ് പിഎയായിരുന്നുവെന്നതും ഈ അന്വേഷണത്തെ സ്വാധീനിക്കും.

സ്വര്‍ണക്കൊള്ള നടന്ന 2019ല്‍ എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു സുധീഷ് കുമാര്‍. മുരാരി ബാബുവായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍. ദേവസ്വം മാനുവല്‍ പ്രകാരം എന്തു തീരുമാനങ്ങള്‍ക്കും ഫയല്‍ തുറക്കേണ്ടത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. ഇദ്ദേഹം അഭിപ്രായം രേഖപ്പെടുത്തി മുകളിലേക്ക് അയയ്ക്കുന്ന ഫയലില്‍ മാറ്റം വരുത്താനും അഭിപ്രായം രേഖപ്പെടുത്താനുമുള്ള അവകാശം എക്സിക്യൂട്ടീവ് ഓഫീസര്‍ക്കുണ്ട്. രേഖകള്‍ പ്രകാരം കൊള്ളയ്ക്ക് ആദ്യം വഴി തുറന്നത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവാണ്. ഈ ഫയല്‍ തിരുത്താതെ കൊള്ളയ്ക്കു വഴി സുഗമമാക്കുകയായിരുന്നു എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍. ഇതിന് പിന്നില്‍ ഉന്നതരുടെ നിര്‍ദ്ദേശമുണ്ടെന്നാണ് സുധീഷ് പറയുന്നത്. സ്വര്‍ണം ചെമ്പാക്കി മാറ്റിയെഴുതി. കൂടാതെ ദേവസ്വം മാനുവല്‍ മറികടന്നു പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വശം ചെന്നൈക്ക് കൊടുത്തുവിടാനും ഇവര്‍ നിര്‍ദേശിച്ചു. ദ്വാരപാലക ശില്‍പങ്ങള്‍ പോറ്റിയുടെ അഭാവത്തില്‍ അനന്ത സുബ്രഹ്‌മണ്യം, രമേശ് റാവു എന്നിവര്‍ക്ക് കൈമാറുക മാത്രമല്ല, സുരക്ഷയൊരുക്കാതെ ചെന്നൈക്ക് കടത്താനും ഇരുവരും കൂട്ടുനിന്നു.

ഇനി ആരുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ സ്വര്‍ണത്തെ രേഖകളില്‍ ചെമ്പായി എഴുതിച്ചേര്‍ത്തതെന്ന കാര്യമാണ് വ്യക്തമാകേണ്ടത്. ഇവര്‍ക്കു മുകളിലുള്ള നാലു പേര്‍ക്കു കൂടി കൊള്ളയില്‍ പങ്കുണ്ടെന്നാണ് എസ്ഐടി നിഗമനം. അതു ദേവസ്വം കമ്മിഷണറും ബോര്‍ഡ് അംഗങ്ങളുമാണെന്ന സംശയം ശക്തമാണ്. ചോദ്യം ചെയ്യലില്‍ ഒരിക്കല്‍പ്പോലും സ്വന്തം ഭാഗം ന്യായീകരിക്കാന്‍ സുധീഷ് കുമാര്‍ ശ്രമിച്ചില്ല. 1998ല്‍ വിജയ് മല്യ ശബരിമലയില്‍ സ്വര്‍ണം പൊതിഞ്ഞ കാലത്ത് സര്‍വീസിലുണ്ടായിരുന്നവരാണ് മുരാരി ബാബുവും സുധീഷ് കുമാറും. ശ്രീകോവിലില്‍ സ്വര്‍ണം പൊതിഞ്ഞിരുന്നെന്നത് അന്നേ ഇവര്‍ക്ക് അറിയാവുന്നതാണ്. 21 വര്‍ഷത്തിനിപ്പുറം പഴയ ഉദ്യോഗസ്ഥരില്‍ തങ്ങളൊഴികെ ഏതാണ്ടെല്ലാവരും വിരമിക്കുകയോ സ്ഥലംമാറിപ്പോകുകയോ ചെയ്തതിനാല്‍ സ്വര്‍ണപ്പാളികളെ ചെമ്പെന്നു തിരുത്തിയാലും പുറത്തറിയില്ലെന്നാണ് ഇവരുള്‍പ്പെട്ട തട്ടിപ്പുസംഘം ധരിച്ചത്. തുടര്‍ന്ന് നാളുകള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് സ്വര്‍ണപ്പാളികള്‍ കടത്തിയതും. ഇതിന് പിന്നില്‍ ഉന്നത ഇടപെടലുണ്ടെന്നാണ് സൂചന. അതുകൊണ്ടാണ് വാസുവിനെ ചോദ്യം ചെയ്തത്. ഇനി പത്മകുമാറിനേയും ചോദ്യം ചെയ്യും. തന്റെ ഭരണ കാലത്ത് തനിക്ക് വലിയ റോളുണ്ടായിരുന്നില്ലെന്നും എല്ലാം നിയന്ത്രിച്ചത് വാസുവാണെന്നും പത്മകുമാര്‍ മൊഴി നല്‍കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിയുണ്ടായപ്പോള്‍ എന്‍ വാസുവായിരുന്നു ദേവസ്വം കമ്മിഷണര്‍ സ്ഥാനത്തുണ്ടായിരുന്നത്. വിധി നടപ്പാക്കുകയെന്ന കാര്യത്തില്‍ ബോര്‍ഡ് ഭരണസമിതിയേക്കാള്‍ ഉറച്ച നിലപാടായിരുന്നു കമ്മിഷണറുടേത്. സര്‍ക്കാര്‍ പക്ഷത്ത് ഉറച്ചുനില്‍ക്കുന്ന എന്‍ വാസു, യുവതീപ്രവേശത്തിലടക്കം സര്‍ക്കാര്‍ നിലപാടുകളോടൊപ്പമായിരുന്നു.

Tags:    

Similar News