- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'ഹോ..ഭയങ്കരം തന്നെ..'; സ്ഥാപനത്തിൽ കസ്റ്റമർ റിലേഷൻ ഓഫീസറായി ജോലി; താൻ പിടിക്കപ്പെടില്ല എന്ന വിശ്വാസത്തിൽ കാട്ടിയത് കൊടും ചതി; 'മുക്കുപണ്ടം' പണയം വെച്ച് കള്ളത്തരം; രക്ഷയായത് മാസം തോറും അടച്ചിരുന്ന പലിശ; ഒടുവിൽ ലക്ഷങ്ങൾ തട്ടിയ വിരുതനെ ജീവനക്കാർ പൂട്ടിയത് ഇങ്ങനെ
അണക്കര: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ മുക്കുപണ്ടം പണയം വെച്ച് 82 ലക്ഷം രൂപ തട്ടിച്ച കേസിൽ അറസ്റ്റിൽ. ഇടുക്കി അണക്കര സ്വദേശി വടക്കേക്കര വീട്ടിൽ സാബു എന്ന് വിളിപ്പേരുള്ള വർഗീസിനെയാണ് വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തത്. അണക്കരയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിലെ കസ്റ്റമർ റിലേഷൻ ഓഫീസറാണ് ഇയാൾ. ഒൻപത് വർഷമായി ഇതേ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു വർഗീസ്.
2022 മുതലാണ് വർഗീസ് മുക്കുപണ്ടം പണയം വെച്ചുള്ള തട്ടിപ്പ് ആരംഭിച്ചത്. സ്വന്തം പേരിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലുമായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. പ്രാഥമിക പരിശോധനയിൽ ഏകദേശം 1600 ഗ്രാം മുക്കുപണ്ടം കണ്ടെത്തിയിട്ടുണ്ട്. 120-ൽ അധികം തവണകളായി മുക്കുപണ്ടം പണയം വെച്ചാണ് 82 ലക്ഷം രൂപയോളം തട്ടിയെടുത്തതായി പോലീസ് കണ്ടെത്തിയിരിക്കുന്നത്.
പുതിയ ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥാപനമുടമ നടത്തിയ പരിശോധനയിലാണ് വൻതോതിലുള്ള മുക്കുപണ്ടം പണയം വെച്ചത് ശ്രദ്ധയിൽപ്പെട്ടത്. സംഭവം പുറത്തായതിനെ തുടർന്ന് സ്ഥാപനത്തിൽ നിന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച വർഗീസിനെ സഹപ്രവർത്തകർ ചേർന്ന് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. സ്ഥാപനമുടമയുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
വർഗീസ് കൃത്യമായി ഓരോ പണയത്തിൻ്റെയും പലിശ അടച്ചിരുന്നതിനാൽ തട്ടിപ്പ് പെട്ടെന്ന് ശ്രദ്ധിക്കപ്പെടാതെ പോയി. മുമ്പ് പണയം വെച്ച തട്ടിപ്പുകളിൽ നിന്നുള്ള പണം ഉപയോഗിച്ചാണ് പുതിയതായി പണയം വെക്കുന്ന മുക്കുപണ്ടങ്ങളുടെ പലിശ അടച്ചിരുന്നതെന്നാണ് കണ്ടെത്തൽ. ഈ രീതിയിലുള്ള പണമിടപാട് മാസങ്ങളോളം ശ്രദ്ധിക്കപ്പെടാതെ പോയത് കൂടുതൽ സംശയങ്ങൾക്ക് ഇട നൽകുന്നുണ്ട്.
സംഭവത്തിൽ സ്ഥാപനത്തിലെ തുല്യ പദവിയിലുള്ള മറ്റൊരു ജീവനക്കാരിക്കും പങ്കുണ്ടോ എന്ന് സംശയിക്കുന്നതായും പോലീസ് സൂചന നൽകി. ഇത് സംബന്ധിച്ചും വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.