കൊച്ചി: മുനമ്പം പള്ളിപ്പുറത്ത് യുവതിയെ ജീവിത പങ്കാളിയായ യുവാവ് വെട്ടിക്കൊലപ്പെടുത്തി. പനമ്പള്ളിനഗര്‍ സ്വദേശിനി പ്രീതയെ (43) ഭര്‍ത്താവ് തൈപ്പറമ്പില്‍ വീട്ടില്‍ സുരേഷാണ് വെട്ടിക്കൊന്നത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ ഇരുവരും സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോഴാണ് സംഭവം.

സുരേഷും പ്രീതിയും സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നെന്നും സെന്റ് മൈക്കിള്‍ സ്‌കൂളിനു സമീപമെത്തിയപ്പോള്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഇറങ്ങിയശേഷം നടുറോഡില്‍ പ്രീതയെ സുരേഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്നുമാണ് വിവരം. ഇതിനു ശേഷം സുരേഷ് മുനമ്പം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കഴുത്തിലടക്കം ശരീരത്തില്‍ ആഴത്തിലാണ് പ്രീതയ്ക്ക് കുത്തേറ്റത്. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ കേസെടുത്ത പോലിസ് അന്വേഷണം തുടങ്ങി.

രാത്രി 8.30 ഓടെയായിരുന്നു സംഭവം. ബൈക്കില്‍ സഞ്ചരിക്കവെ ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീടിനടുത്തുള്ള വഴിയില്‍ ബൈക്ക് നിര്‍ത്തിയ സുരേഷ് കയ്യില്‍ കരുതിയ കത്തി കൊണ്ട് പ്രീതയെ പലതവണ കുത്തുകയായിരുന്നു. തൊട്ടടുത്തുളള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രീത മരിച്ചു.

പിന്നാലെ ഒളിവില്‍ പോയ പ്രതി മുനമ്പം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പ്രീതയ്ക്ക് കഴുത്തിലടക്കം ശരീരത്തില്‍ ആഴത്തില്‍ കുത്തേറ്റു. കഴുത്തിലും നെഞ്ചിലുമേറ്റ പരിക്കാണ് മരണകാരണം. മൃതദേഹം പളളിപുറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മുനമ്പം പോലീസ് അന്വേഷണം തുടങ്ങി.