- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കേരളത്തിന് സ്വന്തം 'ആധാര്‍'; പിണറായിയുടെ നേറ്റിവിറ്റി കാര്‍ഡ് വിഘടനവാദമെന്ന് ബിജെപി; പൗരത്വ ഭീതി വിതച്ച് തോല്‍വി മറയ്ക്കാന്‍ മുഖ്യമന്ത്രിയുടെ പുതിയ അടവ്; നിയമപരമായി പൂട്ടുമെന്ന് രാജീവ് ചന്ദ്രശേഖര്‍; പിണറായിയുടെ 'കാര്‍ഡ്' വെട്ടാന്‍ ബിജെപി; പോര് മുറുകുന്നു!
പിണറായിയുടെ നേറ്റിവിറ്റി കാര്‍ഡ് വിഘടനവാദമെന്ന് ബിജെപി
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പുതിയ രാഷ്ട്രീയ യുദ്ധത്തിന് തിരികൊളുത്തി. കേരളത്തില്‍ ജീവിക്കുന്നയാളെന്ന് തെളിയിക്കാനാണ് കാര്‍ഡ് നല്‍കുന്നതെന്നും പൗരത്വ ആശങ്കകള്‍ക്ക് ഒരു പരിധിവരെ പ്രതിരോധമാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. ഇതിനായി പ്രത്യേക നിയമനിര്‍മാണം നടത്തും. എന്നാല്‍, ഫോട്ടോ പതിപ്പിച്ച ഈ പുതിയ രേഖ വിഘടനവാദത്തിന്റെ ലക്ഷണമാണെന്നും കേരളത്തെ രാജ്യത്തില്‍ നിന്ന് വേറിട്ടു നിര്‍ത്താനുള്ള ഗൂഢനീക്കമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു
എന്താണ് മുഖ്യമന്ത്രിയുടെ 'നേറ്റിവിറ്റി കാര്‍ഡ്' പദ്ധതി?
കേരളത്തില്‍ ജനിച്ചു വളര്‍ന്നവര്‍ക്കും സ്ഥിരതാമസക്കാര്‍ക്കും തങ്ങളുടെ അസ്തിത്വം തെളിയിക്കാന്‍ നിയമപരമായ പിന്‍ബലമുള്ള ഒരു സ്ഥിര രേഖ വേണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. നിലവില്‍ വില്ലേജ് ഓഫീസുകളില്‍ നിന്ന് ഓരോ ആവശ്യത്തിനും വാങ്ങുന്ന താല്‍ക്കാലിക നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരം 'ആധാര്‍' മാതൃകയില്‍ ഫോട്ടോ പതിപ്പിച്ച കാര്‍ഡ് വരും.
റവന്യൂ വകുപ്പിന് കീഴില്‍ തഹസില്‍ദാര്‍മാര്‍ വഴി വിതരണം ചെയ്യുന്ന ഈ കാര്‍ഡ് എല്ലാ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ഔദ്യോഗിക രേഖയായി മാറും. പൗരത്വ ഭീതിയില്‍ കഴിയുന്ന സാധാരണക്കാര്‍ക്ക് തങ്ങള്‍ ഈ നാട്ടുകാരാണെന്ന് തെളിയിക്കാന്‍ ആധികാരികമായ ഒരു രേഖ കൈവശമുണ്ടാക്കുക.
വിഘടനവാദമെന്ന് രാജീവ് ചന്ദ്രശേഖര്‍
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ ഭാഷയിലാണ് ബിജെപി ഇതിനെ നേരിട്ടത്. രാജീവ് ചന്ദ്രശേഖര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍ ഇവയാണ്:
ഭരണഘടനാനുസൃതമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്ത് നടത്തുന്ന വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തെപ്പറ്റി തെറ്റിദ്ധാരണയും ഭയവും പരത്തുന്ന മുഖ്യമന്ത്രി ആ സ്ഥാനത്തിന് യോഗ്യനല്ല. കേരളത്തിലെ ജനങ്ങള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ രേഖ നല്‍കാനുള്ള നീക്കത്തെ നിയമപരമായി പ്രതിരോധിക്കും. ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നടപ്പാക്കും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിഘടനവാദ സംഘടനകള്‍ പോലും ഉന്നയിക്കാത്ത ആവശ്യമാണ്. ജനങ്ങളില്‍ അനാവശ്യമായ ഭയം വിതറി തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി മറച്ചുപിടിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.
ക്രിസ്തുമസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ ചിലയിടങ്ങളില്‍ നടന്ന ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ച് ജനങ്ങളുടെ മനസില്‍ ഭീതിപരത്തുകയാണ് മുഖ്യമന്ത്രി. പാലക്കാട് നടന്ന അക്രമത്തെ ബിജെപിയുടേയും ആര്‍ എസ് എസിന്റെയും തലയില്‍ കെട്ടിവെയ്ക്കാന്‍ നോക്കേണ്ട. ജനപിന്തുണ നഷ്ടമായാല്‍ അതു തിരിച്ചു പിടിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ നല്ല ഭരണം കാഴ്ചവെയ്ക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ ന്യൂനപക്ഷ ജനവിഭാഗങ്ങളില്‍ ആശങ്ക പരത്തുന്ന രീതി മുഖ്യമന്ത്രി പദവിക്ക് ചേര്‍ന്നതല്ല. കേരളം കേന്ദ്രത്തില്‍ നിന്നും സാമ്പത്തിക ഉപരോധം നേരിടുന്നുവെന്ന പ്രചാരണം നടത്തുന്ന മുഖ്യമന്ത്രി, തന്റെ ഭരണകാലത്ത് കടം മേടിച്ച് മാത്രമാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത് എന്ന സത്യം മറച്ചുപിടിക്കുകയാണ്. രാജ്യത്ത് ഏറ്റവുമധികം വിലക്കയറ്റം നേരിടുന്ന സംസ്ഥാനമാണ് കേരളം. ജനങ്ങളുടെ യഥാര്‍ത്ഥപ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള യാതൊരു ശ്രമങ്ങളും മുഖ്യന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും പാക്കിസ്ഥാനും മാത്രമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കേള്‍ക്കുന്നതെന്നും കോണ്‍ഗ്രസിന്റെ രാജ്യവിരുദ്ധ നിലപാടുകളെ രാജ്യത്തെ ജനങ്ങള്‍ തള്ളിക്കളയുന്നതായും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.




