- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
10 വർഷത്തിലധികമായ നിക്ഷേപങ്ങളുടെ കാലാവധി കഴിഞ്ഞിട്ട് മൂന്ന് വർഷം; തുകയ്ക്കായി ഓഫീസുകൾ കയറിയിറങ്ങി മടുത്തെന്ന് നിക്ഷേപകർ; ബാങ്ക് ഭരിച്ചവർ നടത്തിയ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന ആവശ്യം ശക്തം; പുലിയൂർ സഹകരണ ബാങ്കിലേത് നിക്ഷേപകരോടുള്ള വഞ്ചന
ആലപ്പുഴ: കാലാവധി കഴിഞ്ഞ് മൂന്ന് വർഷം പിന്നിടുമ്പോഴും നിക്ഷേപ തുക തിരികെ ലഭിക്കാതെ നട്ടം തിരിഞ്ഞ് പുലിയൂർ സഹകരണ ബാങ്കിലെ നിക്ഷേപകർ. 100ഓളം നിക്ഷേപകരാണ് സഹകരണ ബാങ്കിൽ അംഗങ്ങളായുള്ളത്. ഏകദേശം പത്തര കോടിയോളം രൂപയുടെ ക്രമക്കേടുകൾ സൊസൈറ്റിയിൽ നടന്നതായി ഓഡിറ്റ് റിപ്പോർട്ടിൽ നിന്നും വ്യക്തമാണെന്നാണ് നിക്ഷേപകർ പറയുന്നത്. അസിസ്റ്റന്റ് രജിസ്റ്റർ, വിജിലൻസ് ഉൾപ്പെടെയുള്ള അധികാരികൾക്ക് നിവേദനം നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്. ഹൈക്കോടതി വിധി വന്ന് മൂന്ന് മാസമായിട്ടും പരാതിക്കാരായ നിക്ഷേപകരുടെ തുക തിരികെ ലഭിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന 164ഓളം സഹകരണ ബാങ്കുകളിൽ ഒന്നാണ് പുലിയൂർ സഹകരണ ബാങ്ക്. 10 വർഷത്തിലധികമായ നിക്ഷേപങ്ങളുടെ കാലാവധിയാണ് കഴിഞ്ഞത്. ഈ തുക ലഭിക്കുന്നതിനായാണ് നിക്ഷേപകർ 3 വർഷമായി ഓഫീസുകൾ കയറിയിറങ്ങുന്നത്. നിക്ഷേപക തുക തിരികെ നൽകണമെന്ന ആവശ്യവുമായി പരാതിക്കാർ സൊസൈറ്റി ഭാരവാഹികളെ ബന്ധപ്പെടുന്നുണ്ട്. എന്നാൽ ബാങ്കിൽ കാശില്ലെന്നാണ് സൊസൈറ്റി നടത്തിപ്പുകാർ നിക്ഷേപകരോട് പറയുന്നത്. പല കാരണങ്ങൾ കാട്ടി തുക നൽകാൻ വൈകിപ്പിച്ചതോടെ നിക്ഷേപകർ പ്രതിസന്ധിയിലാണ്.
നിരന്തരം നിവേദനകൾ നൽകിയതിനെ തുടർന്ന് വിജിലൻസ് അന്വേഷണം നടത്തിയെങ്കിലും പിന്നീട് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നിക്ഷേപകർ പറയുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, ചികിത്സാ ചിലവുകൾ എന്നീ ആവശ്യങ്ങൾക്കായി നിക്ഷേപിച്ച് തുകയാണ് ഇപ്പോൾ നഷ്ടമായിരിക്കുന്നത്. വായ്പയെടുത്തിട്ടു തിരിച്ചടയ്ക്കാത്തവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യം ശക്തമാണ്. അധികാരികളിൽ യാതൊരുവിധ നടപടിയും സ്വീകരിക്കാതായതോടെയാണ് നിക്ഷേപകർ ഹൈക്കോടതിയെ സമീപിക്കുന്നത്. 6 നിക്ഷേപകരാണ് ഹൈക്കോടതിയിൽ പരാതി നൽകുന്നത്. പരാതിക്കാർക്ക് അനുകൂലമായ് കോടതി വിധി പുറപ്പെടുവിപ്പിച്ചിരുന്നു.
മൂന്ന് മാസത്തെ കാലാവധിക്കുള്ളിൽ നിക്ഷേപകർക്ക് തുക തിരികെ നൽകണമെന്നായിരുന്നു കോടതി വിധി. എന്നാൽ വിധി വന്ന് 6 മാസത്തോളമായിട്ടും പരാതിക്കാർക്ക് നിക്ഷേപക തുക തിരികെ ലഭിച്ചിട്ടില്ല. കോടതി അലക്ഷ്യത്തിന് പരാതി നൽകാനാണ് നിക്ഷേപകരുടെ തീരുമാനം. അഴിമതിയും ധൂര്‍ത്തുമാണ് സഹകരണ ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലാകാൻ കാരണമെന്നാണ് പരാതിക്കാർ പറയുന്നത്. 15 വർഷത്തോളം ബാങ്ക് ഭരിച്ചവർ നടത്തിയ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.