- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പണി തീരാതെ കിടന്ന കെട്ടിടം കണ്ടപ്പോൾ തോന്നിയ ആഗ്രഹം; നേരെ ഓടിക്കയറിയത് പതിനാലാം നിലയിൽ; ഒടുവിൽ റീൽസ് ഷൂട്ടിനിടെ അപകടം; ലിഫ്റ്റ് ഡക്റ്റിൽ നിന്ന് കാൽവഴുതി വീണ് 21-കാരിക്ക് ദാരുണാന്ത്യം; ഇതെല്ലാം കണ്ട് സ്തംഭിച്ചുപോയ കൂട്ടുകാർ ചെയ്തത്!
ബംഗളുരു: പണി തീരാതെ കിടന്ന കെട്ടിടത്തിന് മുകളിൽ പോയി റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ 21-കാരിക്ക് ദാരുണാന്ത്യം. പതിനാലാം നിലയിൽ വെച്ചാണ് അപകടം നടന്നത്. പെൺകുട്ടി ലിഫ്റ്റ് ഡക്റ്റിൽ നിന്ന് കാൽവഴുതി വീഴുകയായിരുന്നു. കർണാടകയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
റീൽസ് ചിത്രീകരണത്തിനിടെയാണ് അപകടം നടന്നത്. ലിഫ്റ്റ് ഡക്റ്റിൽ വീണ് യുവതി കാൽ വഴുതി വീണാണ് മരിച്ചത്. ബംഗളുരുവിലെ പരപ്പന അഗ്രഹാരയ്ക്ക് സമീപം റായസന്ദ്രയിലാണ് അപകടം. പണി തീരാതെ കിടക്കുന്ന കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്നാണ് യുവതി താഴേക്ക് വീഴുകയായിരുന്നു. തിങ്കളാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവമെന്ന് പൊലീസ് അറിയിച്ചു.
ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശിനിയായ നന്ദിനി (21) ആണ് ദാരുണമായി മരിച്ചത്. സൗത്ത് ബംഗളുരുവിൽ പോയിങ് ഗസ്റ്റായി താമസിച്ച് വരികയായിരുന്നു. സൂപ്പർ മാർക്കറ്റിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന നന്ദിനി തിങ്കളാഴ്ച ജോലി സമയം കഴിഞ്ഞ് സുഹൃത്തായ മറ്റൊരു യുവതിക്കും രണ്ട് യുവാക്കൾക്കുമൊപ്പം പുറത്തുപോയി. രാത്രി എട്ട് മണിയോടെയാണ് ഇവർ നിർമാണം പാതിവഴിയിൽ നിർത്തിയ ഈ അപ്പാർട്ട്മെന്റ് കെട്ടിടത്തിന് അടുത്തേക്ക് എത്തി.
തർക്കങ്ങൾ കാരണം കഴിഞ്ഞ പത്ത് വർഷത്തോളമായി നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചതായിരുന്നു ഇവിടെ. അതുകൊണ്ട് തന്നെ സെക്യൂരിറ്റി ഗാർഡ് ഇവിടെ ഇല്ലായിരുന്നു. അങ്ങനെയാണ് നാല് പേരും കെട്ടിടത്തിനകത്തേക്ക് കയറിയത്. അവിടെ നിന്ന് പതിനാലാം നിലയിലേക്കാണ് ഇവർ കയറിച്ചെന്നത്. അവിടെ വെച്ച് സോഷ്യൽ മീഡിയയിൽ അപ്‍ലോഡ് ചെയ്യാൻ റീൽസ് ചിത്രീകരിക്കാൻ തുടങ്ങി.
പെട്ടെന്ന് ലിഫ്റ്റ് ഡക്റ്റിനടുത്തേക്ക് പോയ നന്ദിനി കാൽ വഴുതി അകത്തേക്ക് വീഴുകയായിരുന്നു. രാത്രി 9.30ഓടെയാണ് അപകടം നടന്നത്. കൂടെ ഉണ്ടായിരുന്ന രണ്ട് യുവാക്കൾ അപകടം സംഭവിച്ച ഉടനെ സ്ഥലത്തു നിന്ന് ഓടിരക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന യുവതിയാണ് പോലീസിനെ വിളിച്ച് സഹായം തേടിയത്. പൊലീസ് പട്രോളിങ് സംഘം ആദ്യം സ്ഥലത്തെത്തി. പിന്നാലെ പരപ്പന അഗ്രഹാര പോലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിൽ അവിടെ നിന്നുള്ള പോലീസ് സംഘവും സ്ഥലത്ത് എത്തുകയായിരുന്നു.