- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
14 പേരില്‍ നിന്നായി 65 ലക്ഷം ഭാര്യ ഷെമി വാങ്ങിയതും, ചിട്ടി നടത്തി പണം പോയതും ഒന്നും അബ്ദുല്‍ റഹിം അറിഞ്ഞില്ല? ഫര്‍സാനയുടെ മാല എടുത്തുകൊടുക്കാന്‍ 60,000 രൂപ നാട്ടിലേക്ക് അയച്ചു; 15 ലക്ഷം രൂപയുടെ കടം ഉണ്ടെന്ന് മാത്രമേ അറിയാമായിരുന്നുള്ളു എന്ന് മൊഴി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
അബ്ദുല്‍ റഹിമിന്റെ മൊഴിയുടെ വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്‍ പൊലീസിന് നല്‍കിയ മൊഴിപ്രകാരം തിരിച്ചുകയറാനാവാത്ത കടബാധ്യതയാണ് അരുംകൊലയ്ക്ക് കാരണം. ഉമ്മ ഷെമി പലരില്‍ നിന്നായി കടം വാങ്ങിയത് അടക്കം 65 ലക്ഷം രൂപയുടെ കടം ഉണ്ടായിരുന്നുവെന്നും, കടക്കാര്‍ വീട്ടില്‍ വന്നുശല്യം ചെയ്യുകയും, മറ്റാരും സഹായിക്കാന്‍ ഇല്ലാതെ വരികയും ചെയ്തതോടെയാണ് കൂട്ടക്കുരുതി നടത്തിയതെന്നാണ് അഫാന്റെ മൊഴി. എന്നാല്‍, സൗദിയില്‍ നിന്ന് മടങ്ങി എത്തിയ അഫാന്റെ പിതാവ് അബ്്ദുല്‍ റഹീമിന് ഇത്രയും വലിയ കടബാധ്യതയെ കുറിച്ച് ധാരണയില്ലെന്നാണ് അദ്ദേഹത്തിന്റെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നത്.
കുടുംബത്തിന് 65 ലക്ഷം രൂപയുടെ കടബാദ്ധ്യത ഉള്ള വിവരം തനിക്കറിയില്ലായിരുന്നു എന്ന് അബ്ദുല്‍ റഹിം പൊലീസിനോട് പറഞ്ഞു. ബാങ്ക് വായ്പയും ഒരു ബന്ധുവിന്റെ കയ്യില്‍ നിന്ന് വാങ്ങിയതും ഉള്‍പ്പെടെ 15 ലക്ഷം രൂപ കടമുണ്ടെന്ന് അറിയാമായിരുന്നു എന്നാണ് റഹീമിന്റെ മൊഴി. അഫാന് ഒരു പെണ്‍കുട്ടിയുമായി അടുപ്പമുള്ള വിവരവും അറിയാമായിരുന്നു. ആ കുട്ടിയുടെ മാല പണയം വച്ചിരുന്നു. അതെടുത്ത് നല്‍കാനായി 60,000 രൂപ ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലേക്കയച്ചതായും റഹീം പറഞ്ഞു.
സാമ്പത്തിക ബാദ്ധ്യത ഉള്ളതിനാല്‍ കഴിഞ്ഞ നാല് മാസമായി വിദേശത്ത് ഒളിവിലായിരുന്നു. സ്ഥിരം നാട്ടിലേക്ക് വിളിക്കാറുമുണ്ടായിരുന്നില്ല. അതിനാല്‍ അടുത്ത സമയത്ത് നാട്ടില്‍ നടന്നതിനെപ്പറ്റി അറിയില്ലെന്നും റഹീം പൊലീസിനോട് പറഞ്ഞു. എന്തായാലും വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് കാരണം വന്‍ സാമ്പത്തിക ബാദ്ധ്യതയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരിക്കുകയാണ്യ
14 പേരില്‍ നിന്നായി 65 ലക്ഷം രൂപയാണ് അഫാനും ഉമ്മയും കടം വാങ്ങിയത്. ഒടുവില്‍ വായ്പ നല്‍കിയവര്‍ പണത്തിന് വേണ്ടി കുടുംബത്തെ നിരന്തരം ശല്യം ചെയ്തു. ഇതോടെ കൂട്ട ആത്മഹത്യ ചെയ്യാന്‍ അഫാനും കുടുംബവും തീരുമാനിച്ചതായി പൊലീസ് പറഞ്ഞു.അഫാന്റെ അമ്മ ഷെമി ചിട്ടി നടത്തിയും പണം പോയി. സാമ്പത്തിക ഞെരുക്കം പരിഹരിക്കാന്‍ വേണ്ടിയാണ് ഷെമി ചിട്ടി നടത്തിയത്. കൊല്ലപ്പെട്ട ലത്തീഫിന്റെ ഭാര്യ ഷാഹിദക്ക് ചിട്ടി കിട്ടി. പക്ഷെ പണം നല്‍കിയില്ല. ഇതേ ചൊല്ലി ലത്തീഫും അഫാനും തമ്മില്‍ തര്‍ക്കമുണ്ടായി. അഫാന്‍ മോശമായി സംസാരിച്ചതായി ലത്തീഫ് അടുത്ത ബന്ധുക്കളോടും പറഞ്ഞിരുന്നു.
സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ അബ്ദുല്‍ റഹീം വെള്ളിയാഴ്ചയാണ് നാട്ടിലെത്തിയത്. അതിനിടെ, അഫാന്റെ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ വെള്ളിയാഴ്ച പുറത്തുവന്നിരുന്നു. വല്ല്യുമ്മ സല്‍മാബീവിയോട് ഒരുവാക്കുപോലും സംസാരിക്കാന്‍ നില്‍ക്കാതെ തലയ്ക്കടിച്ചെന്നാണ് മൊഴി. നിരന്തരം കുറ്റപ്പെടുത്തി സംസാരിച്ചതാണ് വിരോധത്തിന് കാരണം. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഉമ്മയാണെന്ന് വല്ല്യുമ്മ കുറ്റപ്പെടുത്തുമായിരുന്നത്രെ. ഉമ്മയെ കുറ്റപ്പെടുത്തുന്നത് തനിക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. രാവിലെ ഉമ്മയെ ആക്രമിച്ചശേഷം നേരെ വല്ല്യുമ്മയുടെ വീട്ടില്‍ പോയത് അതുകൊണ്ടാണ്. ഉമ്മ മരിച്ചെന്നാണ് കരുതിയത്. വല്ല്യുമ്മയുടെ വീട്ടിലെത്തിയ ഉടന്‍ ചുറ്റികകൊണ്ട് തലക്കടിച്ചു. തുടര്‍ന്ന് ഒന്നരപ്പവന്റെ മാല എടുത്ത് തിരികെ പോന്നു. ഈ മാല പണയംവെച്ച് 74,000 രൂപ വാങ്ങി. 40,000 രൂപ കടം വീട്ടിയശേഷം വാപ്പയുടെ സഹോദരന്റെ വീട്ടിലേക്ക് പോയി.
അഫാന്റെ അറസ്റ്റിനു മുമ്പ് നടന്ന ചോദ്യംചെയ്യലില്‍ പാങ്ങോട് സി.ഐയോടാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കൊല്ലണമെന്ന ഉദ്ദേശ്യത്തിലാണ് സല്‍മാബീവിയുടെ വീട്ടില്‍ എത്തിയതെന്നും അഫാന്‍ പറയുന്നു. ലത്തീഫിന്റെ ഭാര്യയെ കൊല്ലാന്‍ ആഗ്രഹിച്ചിരുന്നില്ല. ലത്തീഫിന്റെ കൊലപാതക വിവരം പുറത്തുപറയുമെന്ന് കരുതിയാണ് അവരെ കൊലപ്പെടുത്തിയത്.