പാലക്കാട്: ലൈംഗികാരോപണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനും എം.എല്‍.എ.യുമായ രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും തിരിച്ചടി. യുവതിയെ ഗര്‍ഭധാരണത്തിന് നിര്‍ബന്ധിച്ചതിനും, പിന്നീട് ഗര്‍ഭഛിദ്രത്തിനായി സമ്മര്‍ദ്ദം ചെലുത്തിയതിനും തെളിവുകളെന്ന് പറയപ്പെടുന്ന കൂടുതല്‍ ശബ്ദരേഖകളും വാട്ട്സ്ആപ്പ് ചാറ്റുകളും പുറത്തുവന്നു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും പൊതുരംഗത്ത് സജീവമായതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.

വാട്‌സാപ്പ് ചാറ്റില്‍ പറയുന്നത്:

രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു യുവതിയുമായി നടത്തിയ വാട്ട്സ്ആപ്പ് ചാറ്റിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നു. കുഞ്ഞിനെ വേണമെന്ന ആവശ്യവും അതിനായി ഗര്‍ഭനിരോധന ഗുളികകള്‍ (പില്‍സ്) ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നതുമാണ് ചാറ്റിലെ പ്രധാന ഉള്ളടക്കം.

രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് യുവതി രംഗത്തെത്തിയതിനു പിന്നാലെയാണ് ഈ ചാറ്റ് വിവരങ്ങള്‍ പുറത്തുവന്നത്.

വാട്ട്സ്ആപ്പ് ചാറ്റിലെ പ്രസക്ത ഭാഗങ്ങള്‍:

രാഹുല്‍ മാങ്കൂട്ടത്തില്‍: 'മാര്‍ച്ച് മിക്കവാറും എല്ലാ ദിവസവും ചെയ്യാം... നീ പ്രഗ്നന്റ് ആകാന്‍ റെഡിയാകൂ...'

പെണ്‍കുട്ടി: 'പില്‍സ് മുഖ്യം'

രാഹുല്‍ മാങ്കൂട്ടത്തില്‍: 'നോ..'

പെണ്‍കുട്ടി: 'വൈ?'

രാഹുല്‍ മാങ്കൂട്ടത്തില്‍: 'എനിക്ക് നിന്നെ ഗര്‍ഭിണി ആക്കണം. നമ്മുടെ കുഞ്ഞ് വേണം.'

ശബ്ദരേഖയില്‍ പറയുന്നത്:

കുഞ്ഞിനെ വേണമെന്ന് വാശിപിടിച്ച രാഹുല്‍, യുവതി ഗര്‍ഭം ധരിച്ചപ്പോള്‍ നിലപാട് മാറ്റി ഗര്‍ഭഛിദ്രത്തിനായി നിര്‍ബന്ധിക്കുന്ന ഞെട്ടിക്കുന്ന ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നത്.

'നമ്മുടെ കുഞ്ഞ് വേണം', 'നീ പ്രഗ്‌നന്റ് ആകാന്‍ തയ്യാറാകൂ' എന്ന് രാഹുല്‍ ആവശ്യപ്പെടുന്ന വാട്ട്സ്ആപ്പ് ചാറ്റ് നേരത്തെ പുറത്തുവിട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ പുറത്തുവന്ന ഓഡിയോ ക്ലിപ്പില്‍, യുവതിയുടെ ദുരിതാവസ്ഥയെ രാഹുല്‍ 'ഡ്രാമ' എന്ന് വിളിക്കുന്നതും കാണാം.

സംഭാഷണം ഇങ്ങനെ:

പെണ്‍കുട്ടി: ഉം, ഡോക്ടറെ അറിയാം, അമ്മയ്ക്കൊക്കെ അറിയാവുന്ന ഡോക്ടറാണ്. എനിക്കൊരു പേടിയുണ്ട് അവിടേക്ക് പോകാന്‍

രാഹുല്‍ മാങ്കൂട്ടത്തില്‍: ആ എവിടാ പോകാനുദേശിക്കുന്നത്?

പെണ്‍കുട്ടി: എനിക്കാകെ വയ്യാതിരിക്കുകയാണ്, എനിക്ക് വൊമിറ്റിങ്ങുണ്ട് ഉണ്ട്. എനിക്ക് കുറച്ച് പ്രശ്നങ്ങളുണ്ട് അതിനകത്ത്.

രാഹുല്‍ മാങ്കൂട്ടത്തില്‍: എന്റെ പൊന്നുസുഹൃത്തേ, താനാദ്യം ഒന്ന് റിയലിസ്റ്റിക് ആയിട്ട് സംസാരിക്കൂ. എനിക്കീ ഡ്രാമ കാണിക്കുന്നവരെ എനിക്കിഷ്ടമേയല്ല.

പെണ്‍കുട്ടി: എന്ത് ഡ്രാമ എന്നാണ് പറയുന്നത്. എനിക്ക് വയ്യാതിരിക്കുകയാണ്. എല്ലാരും ശ്രദ്ധിക്കുന്നുണ്ട്. എനിക്ക് വീട്ടില്‍ പോയിട്ട് അമ്മയെ കണ്ടിട്ട് കരച്ചില്‍ സഹിക്കാന്‍ പറ്റുന്നില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍: നിന്റെ ഈ ****** വര്‍ത്താനം ഒന്ന് ആദ്യം നിര്‍ത്തൂ.

പെണ്‍കുട്ടി: എനിക്കിത് ചെയ്യാന്‍ വയ്യാ

രാഹുല്‍ മാങ്കൂട്ടത്തില്‍: ഞാന്‍ നിന്നോട് കഴിഞ്ഞ ദിവസം ഇതിനെപ്പറ്റി സംസാരിച്ചപ്പോ എന്നോട് പറഞ്ഞത് ഇന്ന് കൊണ്ട് ലോകം അവസാനിക്കാന്‍ പോവുകയല്ലല്ലോ, എനിക്കൊരല്‍പ്പം സമയം താ എന്നല്ലേ. പിന്നെ മൂന്ന് ദിവസായിട്ട് പ്രശ്നമൊന്നുമില്ല. നീ നിന്റെ കാര്യങ്ങളൊക്കെ ചെയ്ത് പോകുന്നു. പിന്നെ ഇപ്പോ ചോദിച്ചപ്പോ മാത്രം നിനക്ക് ചൂട് വന്നതെന്തിനാ.

പെണ്‍കുട്ടി: എനിക്ക് വയ്യാഞ്ഞിട്ടാണ് ഞാന്‍ പതുക്കെ സംസാരിക്കുന്നത്. എനിക്ക് ഒരു പാട് ആരോഗ്യപ്രശ്നങ്ങളുണ്ട്. ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല. എന്താ പറയാ. സ്മെല്ലൊന്നും എനിക്ക് അത്രയ്ക്ക് പിടിക്കുന്നില്ല. അങ്ങനെ ഒരൂപാട് പ്രശ്നങ്ങളുണ്ട്. എനിക്കിതാരോടും പറയാനൊന്നും പറ്റുന്നില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍: നീ ഈ ഡ്രാമ ഒന്ന് നിര്‍ത്ത്. ഈ ഒന്നാം മാസത്തില്‍ എന്തൊക്കെയാ ഉണ്ടാവുക എന്ന് നമ്മക്കൊക്കെ അറിയാവുന്നതല്ലേ. ചുമ്മാ അങ്ങ് ഡ്രാമ കാണിക്കുകയാണ്.

പെണ്‍കുട്ടി: നിങ്ങള്‍ കുറേ പേരെ കണ്ടിട്ടുണ്ടാകും. എനിക്ക് എന്റെ കാര്യമേ അറിയൂ. ആദ്യത്തെ മാസം അങ്ങനെയാണോ ഇങ്ങനെയാണോ എന്ന്.

രാഹുല്‍ മാങ്കൂട്ടത്തില്‍: താന്‍ ആദ്യം ഹോസ്പിറ്റലില്‍ പോകൂ, എന്നിട്ടല്ലേ ബാക്കി കാര്യങ്ങള്‍.

പെണ്‍കുട്ടി: എന്തിനാണ് ഇങ്ങനെയൊരു മാറ്റം വരുന്നത്. ഇതാരുടെ പ്ലാനായിരുന്നു. എന്റെ പ്ലാനാണോ. ആര്‍ക്കാണ് കുഞ്ഞിനെ വേണം കുഞ്ഞിനെ വേണമെന്ന് പറഞ്ഞോണ്ടിരുന്നത്. ഞാനാണോ. ങേ, പിന്നെ നിങ്ങളെന്തിനാണ് ഈ ലാസ്റ്റ് മൊമന്റില്‍ ഇങ്ങനെ മാറുന്നത്. നിങ്ങളെന്തിനാണ് എന്നെയിങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍: നീ മാനേജ് ചെയ്യുന്നുണ്ടേ മാനേജ് ചെയ്തോ. എനിക്കതില്‍ ഒരു ഇഷ്യുവും ഇല്ല.

പെണ്‍കുട്ടി: എന്തിനാണ് കൊല്ലുന്ന കാര്യം പറഞ്ഞോണ്ടിരിക്കുന്നത്. നിങ്ങക്കല്ലേ ഇതിനെ വേണം എന്ന് പറഞ്ഞോണ്ടിരുന്നത്. എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍: അല്ല നിനക്കില്ലാത്ത പ്രശ്നം എന്താ എനിക്ക്.

പെണ്‍കുട്ടി: ആരുടേയും സഹായമില്ലാതെ, ഒരു മനുഷ്യരുടെയും സഹായമില്ലാതെ ഇത് ചെയ്ത് തരുമെന്ന് തോന്നുന്നില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍: നീയാദ്യം ഹോസ്പിറ്റലിലേക്ക് പോകൂ, അവരൊറ്റയ്ക്ക് പറ്റില്ല എന്ന് പറയില്ലല്ലോ.

പെണ്‍കുട്ടി: എനിക്കറിയില്ല, നിങ്ങളൊരുപാട് മാറി. ഇങ്ങനൊന്നും ആയിരുന്നില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍: ഇനി ഹോസ്പിറ്റലില്‍ പോകാന്‍ ആരുടെ സഹായമാണ് വേണ്ടത്.

പെണ്‍കുട്ടി: വേണ്ടാന്നാ ഞാന്‍ പറഞ്ഞത്, നിങ്ങക്കത് വേണം വേണം എന്ന് പറഞ്ഞിട്ട്. നിങ്ങളുടെ പ്ലാന്‍ തന്നെ ആയിരുന്നില്ലേ?

രാഹുല്‍ മാങ്കൂട്ടത്തില്‍: ആ പിന്നെ..!

യുവതിയുടെ പരാതിയെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. യുവതി ഔദ്യോഗികമായി പൊലീസില്‍ പരാതി നല്‍കുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.