ബീജിംഗ്: പശ്ചിമേഷ്യ യുദ്ധത്തീയില്‍ കത്തിയെരിയുമ്പോള്‍ ലോകസമാധാനത്തിന്റെ മധ്യസ്ഥരാകാന്‍ ചൈന രംഗത്ത്. ഇറാനില്‍ ഇസ്രയേല്‍-അമേരിക്കന്‍ സഖ്യം ആക്രമണം കടുപ്പിക്കുന്ന പശ്ചാത്തലത്തില്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വഴിതെളിയുന്നു. ഈ മാസം അവസാനം ബീജിംഗില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇറാന്‍ വിഷയം പ്രധാന ചര്‍ച്ചയാകുമെന്നാണ് സൂചന. ആഗോളതലത്തില്‍ ഗുണഭോക്താക്കളില്ലാത്ത, സംഭവിക്കാന്‍ പാടില്ലാത്ത യുദ്ധമാണിതെന്ന് ചൈന പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

ലോകത്തെ ഏറ്റവും വലിയ സമാധാന ശക്തി ചൈനയാണെന്ന് അവകാശപ്പെട്ടുകൊണ്ട് വിദേശകാര്യ മന്ത്രി വാങ് യിയാണ് ബീജിംഗിന്റെ നിലപാട് വ്യക്തമാക്കിയത്. അടിയന്തര വെടിനിര്‍ത്തല്‍ അനിവാര്യമാണെന്നും യുദ്ധം കൂടുതല്‍ മേഖലകളിലേക്ക് പടരുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചൈന, എണ്ണവില വര്‍ദ്ധനവിലും ആഗോള സാമ്പത്തിക തകര്‍ച്ചയിലും കടുത്ത ആശങ്കയിലാണ്. എല്ലാ കക്ഷികളും ചര്‍ച്ചാ മേശയിലേക്ക് മടങ്ങണമെന്നും തുല്യനീതിയിലധിഷ്ഠിതമായ സംവാദം വേണമെന്നുമാണ് ചൈനയുടെ പക്ഷം.

ഇറാന്‍ നിരുപാധികമായി കീഴടങ്ങണമെന്ന ട്രംപിന്റെ കടുത്ത നിലപാട് സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്. എന്നാല്‍ അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ചൈനയ്ക്ക് തുറന്ന സമീപനമാണുള്ളതെന്ന് വാങ് യി വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുടെ ഭാഗത്തുനിന്നും അനുകൂലമായ നീക്കങ്ങള്‍ ഉണ്ടാകണമെന്നാണ് ബീജിംഗ് ആവശ്യപ്പെടുന്നത്. വരാനിരിക്കുന്ന ട്രംപ്-ഷി ജിന്‍പിംഗ് കൂടിക്കാഴ്ച പശ്ചിമേഷ്യയിലെ തോക്കുകളെ നിശബ്ദമാക്കുമോ എന്നാണ് ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

അമേരിക്കയും ഇസ്രയേലും ഇറാനില്‍ ആക്രമണം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴും യുദ്ധം ശമിക്കുന്ന ലക്ഷണമില്ല. ഇത് ആഗോള എണ്ണ വിപണിയെ തകിടം മറിച്ചിരിക്കുകയാണ്. ചൈനയെപ്പോലൊരു വമ്പന്‍ സാമ്പത്തിക ശക്തി സമാധാനത്തിനായി രംഗത്തിറങ്ങുന്നത് വിപണിയില്‍ നേരിയ പ്രതീക്ഷ നല്‍കുന്നുണ്ട്. എങ്കിലും ട്രംപ് തന്റെ നിലപാടില്‍ മാറ്റം വരുത്തുമോ എന്നതിനെ ആശ്രയിച്ചിരിക്കും മേഖലയിലെ സമാധാനം.

ഇറാന്‍ നിരുപാധികമായി കീഴടങ്ങണമെന്ന ട്രംപിന്റെ കടുത്ത നിലപാട് സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്. എന്നാല്‍ അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ചൈനയ്ക്ക് തുറന്ന സമീപനമാണുള്ളതെന്ന് വാങ് യി വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുടെ ഭാഗത്തുനിന്നും അനുകൂലമായ നീക്കങ്ങള്‍ ഉണ്ടാകണമെന്നാണ് ബീജിംഗ് ആവശ്യപ്പെടുന്നത്. വരാനിരിക്കുന്ന ട്രംപ്-ഷി ജിന്‍പിംഗ് കൂടിക്കാഴ്ച പശ്ചിമേഷ്യയിലെ തോക്കുകളെ നിശബ്ദമാക്കുമോ എന്നാണ് ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

അമേരിക്കയും ഇസ്രയേലും ഇറാനില്‍ ആക്രമണം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴും യുദ്ധം ശമിക്കുന്ന ലക്ഷണമില്ല. ഇത് ആഗോള എണ്ണ വിപണിയെ തകിടം മറിച്ചിരിക്കുകയാണ്. ചൈനയെപ്പോലൊരു വമ്പന്‍ സാമ്പത്തിക ശക്തി സമാധാനത്തിനായി രംഗത്തിറങ്ങുന്നത് വിപണിയില്‍ നേരിയ പ്രതീക്ഷ നല്‍കുന്നുണ്ട്. എങ്കിലും ട്രംപ് തന്റെ നിലപാടില്‍ മാറ്റം വരുത്തുമോ എന്നതിനെ ആശ്രയിച്ചിരിക്കും മേഖലയിലെ സമാധാനം.