കണ്ണൂര്‍: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരം ഒക്ടോബര്‍ 20ന് വൈകിട്ട് അഞ്ചു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ഉദ്ഘാടനം ചെയ്യുമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ചടങ്ങില്‍ അദ്ധ്യക്ഷനാകും. ആധുനിക സൗകര്യങ്ങളുളഓഫീസ് , എ.കെ.ജി. ഹാള്‍, ചടയന്‍ ഹാള്‍, പാട്യം പഠന ഗവേഷണകേന്ദ്രം തുടങ്ങിയവ തളാപ്പില്‍ പഴയ ഓഫിസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിര്‍മ്മിച്ച പുതിയഓഫിസില്‍ സജ്ജീകരിച്ചിട്ടുണ്ട്. 1972 സെപ്തംബര്‍ 23 ന് അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷിയായി ഒരു വര്‍ഷത്തിന് ശേഷം 1973 ഡിസംബര്‍ 05 നാണ്അഴീക്കോടന്‍ സ്മാരക മന്ദിരം തളാപ്പില്‍ എ.കെ.ജി. ഉദ്ഘാടനം ചെയ്തത്. ഇ.എം.എസ്. അധ്യക്ഷതയിലായിരുന്നു ഉദ്ഘാടന ചടങ്ങ്.

സ്വകാര്യവ്യക്തിയില്‍ നിന്ന് വിലയ്ക്ക് വാങ്ങിയ കെട്ടിടം അന്ന് തന്നെ 52 വര്‍ഷം പഴക്കമുള്ളതായിരുന്നുഎ.കെ.ജി യുടെ സ്മരണയ്ക്കായ് എ.കെ.ജി സ്മാരക ഹാള്‍1980 മാര്‍ച്ച് 22 ന് എ.വി. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. പിണറായി വിജയനായിരുന്നു അദ്ധ്യക്ഷന്‍. ചടയന്‍ ഗോവിന്ദന്‍ സ്മാരക മന്ദിരം 2000 മാര്‍ച്ച് 19 ന് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഇ.പി. ജയരാജനായിരുന്നു അധ്യക്ഷന്‍

ഒരു നൂറ്റാണ്ടിലേറെ പഴക്കംചെന്ന കെട്ടിടം. പലഭാഗങ്ങളും തകര്‍ന്നുവീണു ചോര്‍ന്നൊലിക്കുന്ന അവസ്ഥ വന്നിരുന്നു.

ഈ ഘട്ടത്തില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചു. 2024 ഫെബ്രുവരി 24 ന് പുതിയ കെട്ടിടത്തിന്റെ ശിലസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. 20 മാസം കൊണ്ടാണ് കെട്ടിടത്തിന്റെ പണി പൂര്‍ത്തികരിച്ചത്. പഴയ കെട്ടിടത്തിന്റെ മാതൃകയില്‍ പഴയ കെട്ടിടത്തില്‍ ഉണ്ടായിരുന്ന തടി ഉപയോഗിച്ച് അഞ്ച്‌നില കെട്ടിടം 500 പേര്‍ക്ക് ഇരിക്കാവുന്ന എ.കെ.ജി. ഹാള്‍

വിവിധ യോഗങ്ങള്‍ക്ക് കോണ്‍ഫറന്‍സ് ഹാള്‍ ജില്ലാ കമ്മിറ്റി യോഗ മീറ്റിംഗ്-സെക്രട്ടറിയേറ്റ് മീറ്റിംഗ് ഹാള്‍ പാട്യം പഠന ഗവേഷണ കേന്ദ്രം - ലൈബ്രറി പ്രസ്സ് കോണ്‍ഫറന്‍സ് ഹാള്‍

സോഷ്യല്‍മീഡിയ റൂം എന്നിവയാണ് പുതിയ ഓഫീസ് കെട്ടിടത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. പുതിയ കെട്ടിടത്തിനായുള്ള

നിര്‍മ്മാണഫണ്ട് - പാര്‍ട്ടി അംഗങ്ങളില്‍ നിന്നും തൊഴിലാളികളില്‍ നിന്നുമാണ് ശേഖരിച്ചത്. ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ പാര്‍ട്ടി സംവിധാനമാണ് കണ്ണൂരിലുള്ളത്. 18 ഏരിയ കമ്മിറ്റികള്‍ - 249 ലോക്കല്‍ കമ്മിറ്റികള്‍ -4421 ബ്രാഞ്ചുകള്‍ എന്നിവയില്‍ 65466 പാര്‍ട്ടി അംഗങ്ങളുണ്ട്. 26322 അനുഭാവി ഗ്രൂപ്പ് അംഗങ്ങളുമുണ്ട്.

ഈ അംഗങ്ങള്‍ സ്വമേധയാ നല്‍കിയ സംഭാവന 500 രൂപ മുതല്‍ ഉയര്‍ന്ന തുകകള്‍ സ്വീകരിച്ചു കൊണ്ടാണ് കെട്ടിട നിര്‍മ്മാണം നടത്തിയത്.

കമ്മ്യൂണിസ്റ്റുകാര്‍ ഉണ്ടാക്കിയ ഓഫീസാണ് കണ്ണൂരിലെ പുതിയ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസെന്ന് കെ.കെ.രാഗേഷ് പറഞ്ഞു. ബഹുജനങ്ങളെ പങ്കെടുപ്പിക്കുന്നതിന്റെ സൗകര്യാര്‍ത്ഥം കണ്ണൂര്‍ കലക്ടേറ്റ് മൈതാനിയില്‍ നടക്കുന്നഉദ്ഘാടന പരിപാടി കമ്മ്യൂണിസ്റ്റ് - തൊഴിലാളി മഹാസംഗമമാകും.

കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ 4 മണി സംഭാവന നല്‍കിയ പാര്‍ട്ടി മെമ്പര്‍മാരെയും കുടുംബാംഗങ്ങളെയും വ്യക്തിപരമായി ക്ഷണിക്കും.

പഴയകാല നേതാക്കള്‍ ,കുടുംബാംഗങ്ങള്‍ - ഏരിയ കമ്മിറ്റി അംഗങ്ങള്‍ വരെ അടിയന്തിരാവസ്ഥ പീഡിതര്‍ , പൊലിസില്‍ നിന്നും രാഷ്ട്രീയ എതിരാളികളില്‍ നിന്നും കൊടിയ മര്‍ദ്ദനംവും ആക്രമണം ഏറ്റുവാങ്ങേണ്ടിവന്നവര്‍ രക്തസാക്ഷി കുടുംബങ്ങള്‍ കള്ളക്കേസില്‍ ജയിലില്‍ കിടക്കുന്നവരുടെ ബന്ധുക്കള്‍ എന്നിവരുള്‍പ്പെടെ വന്‍ ജനാവലി ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കുമെന്ന് കണ്ണൂര്‍ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അറിയിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.വി. രാജേഷ് , എം. പ്രകാശന്‍ മാസ്റ്റര്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.