ബാങ്ക് പലിശയേക്കാള്‍ ലാഭവിഹിതമുള്ള സ്‌കീം എന്ന് പറഞ്ഞ് തട്ടിപ്പ്; 500രൂപയുടെ മുദ്ര പത്ര എഗ്രിമെന്റ് സാമ്പത്തിക തട്ടിപ്പിന് തെളിവ്; സ്വര്‍ണ്ണക്കട മുതലാളിയുടെ സ്വത്ത് അടക്കം പിടിച്ചെടുത്ത് ഇരകള്‍ നല്‍കാനുള്ള വകുപ്പിട്ടത് നിര്‍ണ്ണായകം; മുഹമ്മദ് മന്‍സൂറിനും ജീവനക്കാരനുമെതിരെ ബഡ്സ് ആക്ടും; ഇനി അറസ്റ്റും ജപ്തിയും അനിവാര്യം; അല്‍മുക്താദിറിനെതിരെ പരാതി പ്രവാഹം; കല്ലമ്പലത്തെ എഫ് ഐ ആര്‍ മറുനാടന്‍ പുറത്തു വിടുന്നു

Update: 2025-06-19 05:48 GMT

തിരുവനന്തപുരം: അല്‍മുക്താദിറിനെതിരെ കല്ലമ്പലം പോലീസ് ചുമത്തിയ വകുപ്പുകള്‍ നിക്ഷേപ തട്ടിപ്പിന്റെത്. ഗുരുതര സ്വഭാവമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കല്ലമ്പലം പോലീസ് തുറന്ന് കാട്ടുന്നത് അല്‍ മുക്താദിര്‍ ഗ്രൂപ്പിന്റെ തട്ടിപ്പിന്റെ ക്രിമിനല്‍ സ്വഭാവം ആണ്. ബഡ്സ് നിയമ പ്രകാരം ആണ് കല്ലമ്പലത്തെ കേസ്. ഇതിലൂടെ ഇരകള്‍ക്ക് തട്ടിപ്പുക്കാരന്റെ സ്വത്ത് ജപ്തി ചെയ്തും പണം വീണ്ടെടുത്ത് നല്‍കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയും. കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം അടക്കാന്‍ തേടാനുള്ള തടസ്സങ്ങള്‍ ഉണ്ടാകും. പല പരാതികളിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് മടിക്കുമ്പോഴും ബഡ്സ് ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ ഇട്ട കല്ലമ്പലം പോലീസിന് വലിയ കൈയ്യടിയാണ് ലഭിക്കുന്നത്. കേസെടുത്ത കല്ലമ്പലം പോലീസും അല്‍മുക്താദിര്‍ ഉടമയെ അറസ്റ്റ് ചെയ്തിട്ടില്ല.

നിക്ഷേപത്തിന് ലാഭ വിഹിതവും പണിക്കൂലിയില്ലാതെ സ്വര്‍ണവും നല്‍കാമെന്ന വാഗ്ദാനം നല്‍കി വന്‍ തുകയാണ് തട്ടിയത്. കല്ലമ്പലം സ്റ്റേഷനില്‍ മാത്രം നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 11 മാസത്തെ ഗോള്‍ഡ് സ്‌കീമിലേക്ക് 500 രൂപ പത്രത്തില്‍ കരാര്‍ ഒപ്പിട്ടാണ് കുടവൂര്‍ സ്വദേശിയായ യുവതിയില്‍ നിന്നും 18 ലക്ഷം രൂപ കൈപ്പറ്റുന്നത്. കല്ലമ്പലത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ മുഹമ്മദ് മന്‍സൂറാണ് മുഖ്യപ്രതി. 2024 ഒക്ടോബറിലാണ് പരാതിക്കാരി ഗോള്‍ഡ് സ്‌കീമില്‍ ചേരുന്നത്. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപകര്‍ക്ക് പണമോ, ലാഭ വിഹിതമോ ലഭിച്ചിചിട്ടില്ല. കല്ലമ്പലത്തു തന്നെ ഒന്നിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കല്ലമ്പലത്തെ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മറ്റൊരു കേസില്‍ പരാതിക്കാരന്‍ 10 ലക്ഷം രൂപയാണ് നഷ്ടമായത്. കല്ലമ്പലം സ്റ്റേഷനിലെ അല്‍ മുക്താദിറിനെതിരെയുള്ള പരാതികളില്‍ ബഡ്സ് ആക്ട് ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരള നിക്ഷേപകരുടെ താല്‍പ്പര്യ സംരക്ഷണ നിയമവും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും ബഡ്സ് നിയമം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് നിക്ഷേപകര്‍ക്ക് നഷ്ടമായ തുക സ്ഥാപനത്തിന്റെ നടത്തിപ്പുകാരില്‍ നിന്നും കണ്ടുകെട്ടാനാകും. തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ 8 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഈ കേസുകളായില്‍ നിന്നും വ്യത്യസ്തമാണ് കല്ലമ്പലം സ്റ്റേഷനിലെടുത്തിരിക്കുന്ന കേസ്.

നിയമവിധേയമല്ലാത്ത നിക്ഷേപ പദ്ധതികള്‍ നിരോധിച്ചുകൊണ്ട് 2019ല്‍ പാസാക്കിയ 'ബാനിങ് ഓഫ് അണ്‍റെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്‌കീംസ് (ബഡ്സ്) എന്ന കേന്ദ്ര നിയമം. നിയമവിധേയമായി പൊതുജനങ്ങള്‍ക്ക് നിക്ഷേപം നടത്താവുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്നു വിശദമായി ബഡ്സ് നിയമത്തില്‍ വിവരിക്കുന്നുണ്ട്. വ്യത്യസ്ത മേഖലകളില്‍ നിക്ഷേപം സംബന്ധിച്ച വ്യവസ്ഥകള്‍ അംഗീകരിക്കുന്നതിനും നിക്ഷേപ സ്ഥാപനങ്ങളുടെ റജിസ്‌ട്രേഷന്‍, മേല്‍നോട്ടം തുടങ്ങിയ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനും വിവിധ കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സെബി അഥവാ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ, റിസര്‍വ് ബാങ്ക്, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവല്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ, പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവല്പ്‌മെന്റ് അതോറിറ്റി, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസഷന്‍, കേന്ദ്ര സഹകരണ റജിസ്ട്രാര്‍, നാഷനല്‍ ഹൗസിങ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ റജിസ്‌ട്രേഷനും നിയന്ത്രണങ്ങള്‍ക്കും വിധേയമായി അവ പുറപ്പെടുവിക്കുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തിലുള്ള സ്‌കീമുകളാണ് നിയമവിധേയമായ നിക്ഷേപങ്ങള്‍. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ അംഗീകാരമുള്ള സ്ഥാപനങ്ങളുടെ നിക്ഷേപ പദ്ധതികളും അനധികൃതമല്ല. ഈ വ്യവസ്ഥകള്‍ ലംഘിച്ചാണ് അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പ് നിക്ഷേപങ്ങള്‍ സ്വീകരിച്ചതെന്നാണ് കല്ലമ്പലം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നിന്നും വ്യക്തമാകുന്നത്.

നിക്ഷേപത്തട്ടിപ്പു നടത്തിയ സ്ഥാപനത്തിന്റെ സ്ഥാവര ജംഗമസ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ ബഡ്സ് നിയമപ്രകാരം ശേഖരിച്ചു പ്രത്യേക കോടതികളില്‍ സമര്‍പ്പിക്കുമെന്നും ആസ്തികള്‍ വിറ്റു പണമാക്കി നിക്ഷേപകര്‍ക്ക് നല്‍കുന്നതിന് 180 ദിവസത്തിനുള്ളില്‍ വിധി പുറപ്പെടുവിക്കുമെന്നുമാണു വ്യവസ്ഥ. സ്ഥാപനത്തിന്റെ സ്വത്തുക്കള്‍ വഞ്ചനാപരമായി മറ്റുള്ളവര്‍ക്ക് കൈമാറ്റം ചെയ്തിട്ടുണ്ടെങ്കിലും അവയും ജപ്തി ചെയ്തു പണം വസൂലാക്കാന്‍ കോടതിക്ക് അധികാരമുണ്ട്. അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് ജപ്തി ചെയ്യേണ്ട വസ്തുവകകള്‍ കൈവശം എടുക്കാവുന്നതും പ്രത്യേക കോടതിയുടെ വിധിപ്രകാരം വിറ്റു പണമാക്കി നിക്ഷേപകര്‍ക്ക് വിതരണം നടത്താവുന്നതുമാണ്.


നിക്ഷേപക സ്ഥാപനത്തിന്റെ ഡയറക്ടര്‍മാര്‍, പ്രമോട്ടര്‍മാര്‍, മാനേജര്‍മാര്‍, അംഗങ്ങള്‍ എന്നിവരുടെയെല്ലാം വസ്തുവകകള്‍ ഇപ്രകാരം ജപ്തി ചെയ്‌തെടുക്കാം. പ്രത്യേക കോടതികളുടെ തീരുമാനം സ്വീകാര്യമല്ലാത്തപക്ഷം ഹൈക്കോടതിയില്‍ അപ്പീല്‍ പോകാവുന്നതുമാണ്. ഇതാണ് ബഡ്സ് നിയപ്രകാരം തട്ടിപ്പിനിരയായവര്‍ക്ക് ലഭിക്കാന്‍ സാധ്യയുള്ള പരിഹാരം. ഈ നിയമപ്രകാരം അല്‍ മുക്താദിര്‍ നിക്ഷേപ തട്ടിപ്പിനിരയായവര്‍ക്ക് നഷ്ടപരിയാഹാരം കണ്ടെത്താനാകും.

ബഡ്സ് നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ജാമ്യം ലഭിക്കാത്തവയാണ്. അനധികൃത നിക്ഷേപങ്ങളില്‍ ലഭിച്ച പണം തിരികെ നല്‍കാന്‍ വീഴ്ച വരുത്തുന്നതു മാത്രമല്ല ഇത്തരം നിക്ഷേപങ്ങള്‍ ആവശ്യപ്പെടുന്നതും സ്വീകരിക്കുന്നതും കുറ്റകരമാണ്. അനധികൃത നിക്ഷേപങ്ങള്‍ നല്‍കാന്‍ പ്രലോഭിപ്പിക്കുന്നതിന് 5 വര്‍ഷം വരെ തടവും 10 ലക്ഷം വരെ പിഴയും ലഭിക്കാം. ഇത്തരം നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് 7 വര്‍ഷം വരെ തടവും 10 ലക്ഷം വരെ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. എന്നാല്‍ ബാങ്ക് പലിശയേക്കാള്‍ ലാഭ വിഹിതം നല്‍കാമെന്ന പേരില്‍ അല്‍ മുക്താദിറിന്റെ മറവില്‍ നടന്ന തട്ടിപ്പിനെ തുടര്‍ന്ന് ലഭിച്ച പല പരാതികളിലും ബഡ്സ് നിയമ പ്രകാരമല്ല പോലീസ് കേസെടുത്തിരിക്കുന്നത്.

നിയമപരമല്ലാത്ത നിക്ഷേപങ്ങള്‍ സ്വീകരിച്ച ശേഷം പണം തിരികെ നല്‍കാന്‍ വീഴ്ച വരുത്തുന്ന സന്ദര്‍ഭങ്ങളില്‍ തടവ് 10 വര്‍ഷം വരെ. സ്വരൂപിച്ചിട്ടുള്ള ആകെ നിക്ഷേപങ്ങളുടെ ഇരട്ടിത്തുക പിഴയായും ഈടാക്കും. വ്യാജ നിക്ഷേപങ്ങള്‍ അഭ്യര്‍ത്ഥിച്ച് പരസ്യങ്ങള്‍, ലേഖനങ്ങള്‍ എന്നിവ പരസ്യപ്പെടുത്തുന്നവര്‍ക്കും തടവും പിഴയും ലഭിക്കും. ഒരിക്കല്‍ ശിക്ഷിക്കപ്പെടുന്നവര്‍ വീണ്ടും അതേ തെറ്റ് ചെയ്താല്‍ 50 കോടി വരെ പിഴ ചുമത്താനാണു നിയമം വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍ ബാങ്ക് പലിശയേക്കാള്‍ ലാഭ വിഹിതം നല്‍കാമെന്ന പേരില്‍ അല്‍ മുക്താദിറിന്റെ മറവില്‍ നടന്ന തട്ടിപ്പിനെ തുടര്‍ന്ന് ലഭിച്ച പല പരാതികളിലും ബഡ്സ് നിയമ പ്രകാരമല്ല പോലീസ് കേസെടുത്തിരിക്കുന്നത്.

Tags:    

Similar News