തമിഴ്‌നാട്ടിൽ മലയാളി നഴ്‌സിംഗ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ശേഷം റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിച്ചു; പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി പോലീസ്

Update: 2024-09-24 06:30 GMT

തേനി: തമിഴ്‌നാട്ടിലെ തേനിയിൽ മലയാളി നഴ്‌സിംഗ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചതായി റിപ്പോർട്ടുകൾ. തമിഴ്‌നാട് തേനിയിലാണ് നാടിനെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. പീഡനം കഴിഞ്ഞതിന് ശേഷം വിദ്യാർത്ഥിനിയെ ഡിണ്ടിഗൽ റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിച്ചു പ്രതികൾ കടന്നുകളയുകയായിരിന്നു. പീഡനത്തിന് ഇരയായ പെൺകുട്ടി ഇപ്പോൾ നിലവിൽ വിദ്യാർത്ഥിനി ഡിണ്ടിഗൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

യുവതിയുടെ കുടുംബം ഏറെ നാളായി ഉത്തമപാളയത്താണ് താമസിച്ചുവരുകയാണ്. തേനിയിലെ സ്വകാര്യ നഴ്‌സിംഗ് സ്ഥാപനത്തിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായ പെൺകുട്ടി. തേനിയിൽ നിന്നും ബസിൽ ഉത്തമപാളയത്തേയ്ക്ക് വരുന്നതിനിടെ ഒരു സ്ത്രീ തന്നെ പിന്തുടരുന്നതായി യുവതി പിതാവിനെ ആദ്യമേ ഫോണിലൂടെ അറിയിച്ചിരുന്നു. ശേഷം പിതാവുമായി ഫോണിൽ സംസാരം തുടരുന്നതിനിടെ യുവതിയുടെ ഫോൺ സ്വിച്ച് ഓഫായി. ശേഷം പിതാവ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്നാണ് പീഡനവിവരം പുറംലോകം അറിയുന്നത്. ശേഷം ബസിൽ നിന്ന് പുറത്തിറങ്ങിയ യുവതിയെ വഴിയിൽ നോക്കിനിന്ന സംഘം വലിച്ചിഴച്ച് കാറിൽ കയറ്റി കാറിൽവച്ച് ക്രൂരമായി പീഡിപ്പിച്ചതിനുശേഷം റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു പ്രതികൾ കടന്നുകളയുകയായിരുന്നു. തന്നെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചതായി യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണത്തിൽ കേരള രജിസ്‌ട്രേഷൻ വാഹനമാണ് ഇതെന്ന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

നാലംഗ സംഘമാണ് സംഭവത്തിന് പിന്നിൽ എന്നാണ് പോലീസ് നൽകുന്ന വിവരങ്ങൾ. യുവതി തന്നെയാണ് പീഡനവിവരം റെയിൽവേ പോലീസിനെ അറിയിച്ചത്. തുടർന്ന് അവർ തേനി പോലീസിനെ വിവരം അറിയിക്കുകയും യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.

Tags:    

Similar News