നൂറ് കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കവേ പുകയില തുപ്പാന്‍ ഡോര്‍ തുറന്നു; കാര്‍ മറിഞ്ഞ് തുണി വ്യാപാരിക്ക് അന്ത്യം

നൂറ് കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കവേ പുകയില തുപ്പാന്‍ ഡോര്‍ തുറന്നു

Update: 2025-06-05 10:27 GMT

ഛത്തീസ്ഗഡ്: ബിലാസ്പൂരില്‍ അമിതവേഗതയില്‍ പോയ കാര്‍ മറിഞ്ഞ് ഒരു മരണം. രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. പുകയില തുപ്പാനായി ഡ്രൈവര്‍ ഡോര്‍ തുറന്നതോടെ മണിക്കൂറില്‍ നൂറ് കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുകയായിരുന്ന ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ചകര്‍ഭട്ടയില്‍ നിന്നുള്ള തുണി വ്യാപാരിയായ ജാക്കി ഗെഹി (31) ആണ് മരിച്ചത്. ആകാശ് എന്നയാളാണ് വാഹനമോടിച്ചത്. ഇവരുടെ സുഹൃത്ത് പങ്കജ് ഛബ്ര മുന്‍ സീറ്റിലും ജാക്കി പിന്‍ സീറ്റിലുമായിരുന്നു. ബിലാസ്പൂര്‍-റായ്പൂര്‍ ഹൈവേയില്‍ പുകയില (ഗുട്ട്ക) തുപ്പാന്‍ വാഹനമോടിക്കുന്നതിനിടെ ആകാശ് പെട്ടെന്ന് വാതില്‍ തുറന്നു. തല്‍ക്ഷണം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഡിവൈഡറില്‍ ഇടിച്ചുകയറി പലതവണ മറിയുകയുമായിരുന്നു.

റോഡിലെ ഡിവൈഡറില്‍ ഘടിപ്പിച്ചിരുന്ന ലോഹഭാഗത്ത് ശരീരം ഇടിച്ചുവീണ് ജാക്കിയുടെ നെഞ്ച്, തല എന്നിവിടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ ജാക്കി മരിച്ചതായി പൊലീസ് പറഞ്ഞു.

Tags:    

Similar News