തുര്‍ക്കി കമ്പനിയോട് നോ പറഞ്ഞ് മുംബൈ കോര്‍പറേഷന്‍; തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് വേണ്ടെന്നു വെച്ചു തീരുമാനം

തുര്‍ക്കി കമ്പനിയോട് നോ പറഞ്ഞ് മുംബൈ കോര്‍പറേഷന്‍

Update: 2025-06-07 08:22 GMT

മുംബൈ: പാക്കിസ്ഥാന് സൈനിക സഹായം നല്‍കിയ തുര്‍ക്കിക്കെതിരെ ബഹിഷ്‌ക്കരണ ആഹ്വാനം പൊടിപൊടിക്കയാണ്. തുര്‍ക്കിയിലേക്കുള്ള യാത്രകള്‍ കൂട്ടത്തോടെ റദ്ദു ചെയ്തിരിക്കയാണ് ഇന്ത്യക്കാര്‍. ഇതിനി പിന്നാലെ ഇപ്പോള്‍ തുര്‍ക്കിക്ക് മറ്റൊരു പണിയും കിട്ടി. മുംബൈ ബ്രിഹന്‍മയികോര്‍പറേഷന്‍ (ബിഎംസി) ലൈഫ് ഗാര്‍ഡുകള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടി വാങ്ങാനുദ്ദേശിച്ച തുര്‍ക്കി കമ്പനിയുടെ റോബോട്ടിക് ലൈഫ് ബോയ് വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചു.

ജൂഹു ബീച്ച് ഉള്‍പ്പെടെ മുംബൈയിലെ ആറ് ബീച്ചുകളിലേക്കാണ് റോബോട്ടിക് ലൈഫ് ബോയ് വാങ്ങാനിരുന്നത്. എന്തായാലും ഇതുവഴി തുര്‍ക്കി കമ്പനിക്ക് 64 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 64 ലക്ഷം രൂപയുടെ ഓര്‍ഡര്‍ ആണ് തുര്‍ക്കി കമ്പനിക്ക് നഷ്ടമായത്. പൊതുവേ മഹാരാഷ്ട്രയിലെ ബിസിനസുകാര്‍ ഒറ്റക്കെട്ടായി തുര്‍ക്കിക്കെതിരെ നീങ്ങുകയാണ്. ഇന്ത്യാ പാക് യുദ്ധത്തില്‍ പാക്കിസ്ഥാനെ സഹായിച്ച തുര്‍ക്കിയുടെ നീക്കമാണ് ഇന്ത്യയില്‍ തുര്‍ക്കി വിരുദ്ധ വികാരം ആളിക്കത്തിച്ചത്.

റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന വെള്ളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സഹായിക്കുന്ന യന്ത്രമാണ് റോബോട്ടിക് ലൈഫ് ബോയ്. റോബോട്ടിക് കൈകളും ക്യാമറയും ഉള്ള ഉപകരണം വെള്ളത്തിനടിയിലേക്ക് ഊളയിടും. മുങ്ങിത്താഴുന്ന വ്യക്തിയെ കണ്ടെത്തി രക്ഷിക്കാന്‍ വേണ്ട സഹായം ചെയ്തുകൊടുക്കും. 200 കിലോഗ്രാം വരെ പൊക്കാനുള്ള ശേഷി ഈ റോബോട്ടിക് ലൈഫ് ബോയിക്കുണ്ട്. ഏകദേശം 64 ലക്ഷം രൂപയുടെ ഓര്‍ഡര്‍ ആണ് തുര്‍ക്കി കമ്പനിക്ക് നഷ്ടമായത്.

Tags:    

Similar News