'ദളിത് സമുദായത്തില്‍ നിന്നുള്ളവര്‍ ഹാളില്‍ വിവാഹം നടത്തുമോ'; ഹാളില്‍ വിവാഹ ചടങ്ങ് നടത്തിയ ദളിത് കുടുംബത്തിന് നേരെ അക്രമം; രണ്ട് പേർക്ക് ഗുരുതര പരിക്ക്; സംഭവം ഉത്തർ പ്രദേശിൽ
ബല്ലിയ: പൊതുഹാളില്‍ വിവാഹ ചടങ്ങ് നടത്തിയ ദളിത് കുടുംബത്തിന് നേരെ അക്രമം. ഉത്തര്‍പ്രദേശിലെ റാസ്രയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അക്രമത്തിൽ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദളിത് സമുദായത്തില്‍ നിന്നുള്ളവര്‍ ഹാളില്‍ വിവാഹം നടത്തുമോ എന്ന് ചോദിച്ചായിരുന്നു മർദ്ദനം. അമന്‍ സാഹ്നി, ദീപക് സാഹ്നി, രാഹുല്‍, അഖിലേഷ് എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. ഇവരെ കൂടാതെ 20 ഓളം തിരിച്ചറിയാത്ത വ്യക്തികളും സംഘത്തിലുണ്ടായിരുന്നു റിപ്പോര്‍ട്ടുകള്‍. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റവർ ചികിത്സയിലാണ്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. വടികളുമായെത്തിയ സംഘം ഹാളിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഹാളിൽ വിവാഹം നടത്തുന്നത് ദളിത് സമുദായത്തില്‍ നിന്നുള്ളവരായിരുന്നു. ദളിത് സമുദായത്തില്‍ നിന്നുള്ളവര്‍ ഹാളില്‍ വിവാഹം നടത്തുമോ എന്ന് ചോദിച്ച് ആക്രോശിച്ച് ഇവരെ മര്‍ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിലാണ്.
ആക്രമിക്കപ്പെട്ടവരില്‍ ഒരാളുടെ സഹോദരന്‍ രാഘവേന്ദ്ര ഗൗതമാണ് പരാതിക്കാരന്‍. പ്രതികള്‍ ജാതി അധിക്ഷേപം നടത്തിയതായും ദളിത് സമുദായത്തിലെ അംഗങ്ങള്‍ ചടങ്ങിനായി വിവാഹ ഹാള്‍ ഉപയോഗിക്കുന്നതിനെ എതിര്‍ത്തതായും ആരോപിക്കപ്പെടുന്നു. സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി നിരവധി ദളിത് സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് ദളിത് സമൂഹത്തിനെതിരെ അക്രമം നടക്കുന്ന സംസ്ഥാനങ്ങളിൽ മുൻ നിരയിലാണ് ഉത്തർപ്രദേശ്.
ഭാരതീയ ന്യായ സംഹിതയിലെ പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതികളെ ഉടൻ തന്നെ പിടികൂടാൻ കഴിയുമെന്നുമാണ് രസ്ര പോലീസ് സ്റ്റേഷന്‍ ചുമതലയുള്ള വിപിന്‍ സിംഗ് അറിയിച്ചു.