മാസങ്ങളായി വാടകവീട്ടിൽ ഒരുമിച്ച് താമസം; ആദ്യത്തെ വിവാഹത്തെ ചൊല്ലി തർക്കം; പിന്നാലെ അരുംകൊല; കൈകളും കാലുകളും കെട്ടിയിട്ട നിലയിൽ മൃതദേഹം; നടുക്കം മാറാതെ നാട്ടുകാർ!

Update: 2025-06-23 11:23 GMT

ഗോണ്ട: ലൂധിയാനയിൽ ലിവിങ് പങ്കാളിയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പ്രതിയെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ധനേപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിൽനിന്നാണ് സുനിൽ കുമാറിനെ പിടികൂടിയത്. ഗോണ്ടയിലെ ധനേപൂർ മേഖലയിലെ ഖ്വാജാജോത് ഗ്രാമവാസിയാണ് സുനിൽ. ലൂധിയാനയിൽവെച്ചാണ് ഇയാൾ 20 വയസ്സുള്ള ലിവിങ് പങ്കാളിയെ കണ്ടുമുട്ടുന്നത്.

'ജോലിക്കായി ലൂധിയാനയിലേക്ക് താമസം മാറിയ സുനിൽ അവിടെ വെച്ച് അതേ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന രാധികയെ കണ്ടുമുട്ടി.' സർക്കിൾ ഇൻസ്‌പെക്ടര് ആദിത്യ ശർമ്മ വ്യക്തമാക്കി. ആറ് മാസമായി ഇരുവരും ലൂധിയാനയിലെ ഫത്തേഗഞ്ച് മേഖലയിലെ വാടകവീട്ടിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു, എന്നാൽ രാധിക മുമ്പ് വിവാഹിതയായിരുന്നു എന്ന വിവരം സുനിൽ അടുത്തിടെ മനസ്സിലാക്കി, ഇത് ഇയാളെ പ്രകോപിപ്പിച്ചു.

സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് സുനിൽ രാധികയുടെ ഭൂതകാലത്തെക്കുറിച്ച് മനസ്സിലാക്കി, ഇത് തർക്കങ്ങൾക്ക് കാരണമായി. ജൂൺ എട്ടിന് തർക്കം രൂക്ഷമാവുകയും സുനിൽ രാധികയുടെ കൈകളും കാലുകളും കെട്ടിയിട്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ശേഷം ഒളിവിൽ പോവുകയായിരുന്നു,' ആദിത്യ ശർമ്മ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.

Tags:    

Similar News