പാക്ക് ഷെല്ലാക്രമണത്തില്‍ തകര്‍ന്ന പള്ളി പണിതു; മേല്‍ക്കൂര നന്നാക്കി സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു; പ്രദേശവാസികളുടെ ബുദ്ധുമുട്ടുകള്‍ കണ്ടറിഞ്ഞ് സഹായഹസ്തവുമായി സൈന്യം

സഹായഹസ്തവുമായി സൈന്യം

Update: 2025-05-21 15:31 GMT

കശ്മിര്‍: പാക്കിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ തകര്‍ന്ന പള്ളികള്‍ നവീകരിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സഹായം. ജമ്മു കശ്മീരിലെ ഇബ്‌കോട്ട് ഗ്രാമത്തിലെ ഛോട്ട്ഗാവ് പ്രദേശത്തെ പള്ളിയാണ് പാക് ഷെല്ലാക്രമണത്തില്‍ തകര്‍ന്നത്. ഷെല്ലാക്രമണത്തില്‍ പള്ളിയുടെ മേല്‍ക്കൂരയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. അവിടെ പുതിയ മേല്‍ക്കൂര നന്നാക്കി, സോളാര്‍ പാനലുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഇന്ത്യ ടുഡേ ഉള്‍പ്പെടയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

സോളാര്‍ പാനല്‍ സംവിധാനങ്ങളും നശിപ്പിക്കപ്പെട്ടു. പ്രാര്‍ത്ഥനാ സ്ഥലത്തെ നിസ്‌ക്കാര പായകള്‍ അടക്കം കത്തി നശിച്ചു. പ്രാര്‍ത്ഥനകള്‍ നടത്തുന്നതിലും മതപരമായ ഒത്തുചേരലുകളില്‍ പങ്കെടുക്കുന്നതിലും അവര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. ഇത് കണ്ടതോടെയാണ് ഇന്ത്യന്‍ സൈന്യം സഹായത്തിനായി മുന്നോട്ടുവന്നത്.

സൈന്യം മേല്‍ക്കൂര നന്നാക്കി, സോളാര്‍ പാനലുകള്‍ വീണ്ടും സ്ഥാപിച്ചു. ആക്രമണത്തില്‍ നശിച്ച നിസ്‌ക്കാര പായകള്‍ മാറ്റി പുതിയവ സ്ഥാപിച്ചു. അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനം നിലനിര്‍ത്തുന്നതിനും മാനുഷിക സഹായം നല്‍കുന്നതിനുമുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സഹായം. സൈന്യത്തിന്റെ സഹായത്തിന് നന്ദി പറഞ്ഞ് പ്രദേശവാസികളായ ഇസ്ലാമത വിശ്വാസികള്‍ ഒന്നടങ്കം രംഗത്തെത്തി.

Similar News