മധ്യപ്രദേശില്‍ ആദിവാസി സ്ത്രീക്ക് അതിക്രൂര കൂട്ട ബലാത്സംഗം; സ്വകാര്യഭാഗത്ത് ഇരുമ്പ് വടി തിരുകി കയറ്റി; ഗര്‍ഭാശയം പുറത്തെടുത്തു: അയല്‍ക്കാരായ രണ്ടുപേര്‍ അറസ്റ്റില്‍

മധ്യപ്രദേശില്‍ ആദിവാസി സ്ത്രീക്ക് അതിക്രൂര കൂട്ട ബലാത്സംഗം

Update: 2025-05-26 04:04 GMT

മധ്യപ്രദേശില്‍ ആദിവാസി സ്ത്രീക്ക് അതിക്രൂര കൂട്ട ബലാത്സംഗം; സ്വകാര്യഭാഗത്ത് ഇരുമ്പ് വടി തിരുകി കയറ്റി; ഗര്‍ഭാശയം പുറത്തെടുത്തു: അയല്‍ക്കാരായ രണ്ടുപേര്‍ അറസ്റ്റില്‍

ഭോപാല്‍: മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയില്‍ ആദിവാസി സ്ത്രീയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊന്നു. സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് വടി തിരുകുകയും ഗര്‍ഭാശയം പുറത്തെടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഗ്രാമവാസികളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍, സ്ത്രീയുടെ അയല്‍ക്കാരായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

ഖല്‍വ ആദിവാസി മേഖലയ്ക്കു കീഴിലുള്ള റോഷ്നി ചൗക്കി പ്രദേശത്ത് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ക്രൂരമായ ബലാത്സംഗ കൊലപാതകം നടന്നത്. സ്വകാര്യഭാഗത്ത് ഇരുമ്പ് വടി തിരുകിയാണ് കൊലപാതകം. ആദിവാസിയായ സ്ത്രീ രണ്ടു കുട്ടികളുടെ അമ്മയാണെന്ന് പൊലീസ് പറഞ്ഞു. മകളാണ് അയല്‍പക്കത്തെ വീട്ടില്‍ അമ്മയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കുട്ടി കരഞ്ഞ് ബഹളം വെച്ചതോടെയാണ് നാട്ടുകാര്‍ വിവരം അറിയുന്നത്.

രക്തം വാര്‍ന്ന നിലയില്‍ തറയില്‍ കിടക്കുകയായിരുന്നു സ്ത്രീ. സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ വീട്ടിലെ താമസക്കാരായ ഹരി പാല്‍വി, സുനില്‍ ധ്രുവെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Tags:    

Similar News