രണ്ടുകൈയും ചേര്‍ന്നാലേ കൈയടിക്കാനാകൂ; നാല്പതുകാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി
ബലാത്സംഗക്കേസിൽ യുവാവിന് ഇടക്കാലജാമ്യം നൽകി സുപ്രീംകോടതി
ന്യൂഡല്‍ഹി: നാല്പതുകാരിയെ ബലാത്സംഗത്തിനിരയാക്കിയെന്ന കേസില്‍ 23-കാരനായ പ്രതിക്ക് ഇടക്കാലജാമ്യം നല്‍കി സുപ്രീംകോടതി. കഴിഞ്ഞ ഒന്‍പതുമാസമായി പ്രതി ജയിലിലാണെന്നും കുറ്റം തെളിയിക്കാനായില്ലെന്നും ചൂണ്ടിക്കാണിച്ചാണ് കോടതി ജാമ്യമനുവദിച്ചത്.
പരാതിക്കാരിക്ക് 40 വയസ്സുണ്ടെന്നുചൂണ്ടിക്കാട്ടിയ കോടതി അവര്‍ കൊച്ചുകുട്ടിയല്ലെന്നും നിരീക്ഷിച്ചു. രണ്ടുകൈയും ചേര്‍ന്നാലേ കൈയടിക്കാനാകൂവെന്ന് പരാതിക്കാരിയെ വിമര്‍ശിച്ച് ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ എന്നിവരുടെ ബെഞ്ച് പറഞ്ഞു. ഇരുവരും ഒരുമിച്ച് ഏഴുതവണയാണ് ജമ്മുവിലേക്കുപോയത്. അത് ഭര്‍ത്താവിന് പ്രശ്‌നമായിരുന്നില്ല. എന്തടിസ്ഥാനത്തിലാണ് യുവാവിനെതിരേ ബലാത്സംഗക്കുറ്റത്തില്‍ കേസെടുത്തതെന്ന് ഡല്‍ഹി പോലീസിനോടും കോടതി ചോദിച്ചു.
ഇടക്കാലജാമ്യത്തിലുള്ളപ്പോള്‍ പരാതിക്കാരിയെ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്ന് യുവാവിനോട് കോടതി നിര്‍ദേശിച്ചു. സാമൂഹികമാധ്യമ ഇന്‍ഫ്‌ളുവന്‍സറായ യുവാവുമായി സ്വന്തം വസ്ത്രബ്രാന്‍ഡിന്റെ പരസ്യത്തിന് ബന്ധപ്പെട്ടശേഷമാണ് പരാതിക്കാരി അടുപ്പത്തിലായത്. ഇവര്‍തമ്മില്‍ സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു.