ശിവസേന കൗണ്‍സിലറുടെ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി; മക്കളെ സ്‌കളില്‍ വിട്ട് മടങ്ങുമ്പോള്‍ പിന്തുടര്‍ന്ന് ആക്രമണം: കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് വെളിപ്പെടുത്തല്‍

ശിവസേന കൗണ്‍സിലറുടെ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി

Update: 2025-12-28 00:56 GMT

മുംബൈ: ശിവസേന കൗണ്‍സിലറുടെ ഭര്‍ത്താവിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുള്ള ഖോപോളി ടൗണിലാണു സംഭവം. ഖോപോളി മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ശിവസേന കൗണ്‍സിലറായ മാനസി കലോഖെയുടെ ഭര്‍ത്താവ് മങ്കേഷ് സദാശിവ് കലോഖെയാണ് കൊല്ലപ്പെട്ടത്. ഖലാപൂര്‍ താലൂക്ക് നിവാസിയാണ് മങ്കേഷ് സദാശിവ് കലോഖെ എന്ന അപ്പ.

ശിശുമന്ദിര്‍ സ്‌കൂളില്‍ മക്കളെ ഇറക്കിവിട്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പിന്തുടര്‍ന്നെത്തി ആക്രമിക്കുക ആയിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പ്രാഥമിക കണ്ടെത്തല്‍. മക്കളെ സ്‌കൂളില്‍ ഇറക്കി് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മങ്കേഷിനെ, ഏഴു മണിയോടെ വിഹാരി ഏരിയയിലെ ഒരു ബാറിന് സമീപം വച്ച് പ്രതികള്‍ ആക്രമിക്കുകയായിരുന്നു.

മങ്കേഷിനെ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ അദ്ദേഹത്തെ നിലത്തേക്ക് തള്ളിയിട്ടു വാളും അരിവാളും കോടാലിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിലെ പ്രധാന പ്രതി രവീന്ദ്ര ദേവ്കര്‍, മകന്‍ ദര്‍ഷന്‍ എന്നിവരെ പൊലീസ് പിടികൂടി. കൊലപാതകത്തിന് പിന്നാലെ ശിവസേന പ്രവര്‍ത്തകരും പ്രദേശവാസികളും ഖോപോളി പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു.

Tags:    

Similar News