കഴുത്തിൽ മാരക മുറിവ്; ആംബുലൻസിൽ ജീവന് വേണ്ടി പിടഞ്ഞ് കിടന്നത് മണിക്കൂറുകളോളം; ബിഹാറിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ചികിത്സ ലഭിക്കാതെ മരിച്ചു

Update: 2025-06-02 09:28 GMT

പാറ്റ്ന: ബിഹാറിൽ അതിക്രൂരമായി ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ചികിത്സ ലഭിക്കാതെ മരിച്ചു. മുസഫർനഗർ സ്വദേശിയായ പതിനൊന്നുകാരിയാണ് അതിദാരുണമായി മരിച്ചത്. പിന്നാലെ മുസഫർനഗറിൽ നിന്ന് പാറ്റ്ന മെഡിക്കൽ കോളേജിൽ എത്തിച്ച പെൺകുട്ടി ചികിത്സ ലഭിക്കാതെ ആംബുലൻസിൽ കഴിഞ്ഞത് മണിക്കൂറുകളോളമാണ്.

അതിനിടെ, ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പണം ആവശ്യപ്പെട്ടെന്നു കുട്ടിയുടെ കുടുംബം ആരോപണം ഉയർത്തുന്നു. ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ ഇരയായത് ഗുരുതരാക്രമണത്തിനാണെന്ന് പോലീസ് പറഞ്ഞു. പ്രതി പെൺകുട്ടിയുടെ കഴുത്തിലും മുറിവേൽപ്പിച്ചിരുന്നു. കേസിൽ പ്രതി രോഹിത്ത് സെനിയെ പോലീസ് പിടികൂടി.

Tags:    

Similar News