ബസ് കാത്ത് നിൽക്കുന്നത് നോക്കിവെച്ചു; പെൺകുട്ടിയെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി; ഓടിക്കൊണ്ടിരിക്കവേ കടന്നു പിടിക്കാൻ ശ്രമം; എതിർത്തപ്പോൾ കത്തി കാട്ടി ഭീഷണി; ഭയന്ന് നിലവിളിച്ച് പെൺകുട്ടി; നാട്ടുകാർ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ സംഭവിച്ചത്; ചെന്നൈയില്‍ ലൈംഗികാതിക്രമത്തിന് ഇരയായി 18 കാരി!

Update: 2025-02-05 16:07 GMT

ചെന്നൈ: തമിഴ്‌നാടിനെ ഞെട്ടിച്ച് വെറുമൊരു പതിനെട്ടുവയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായി. ഓടുന്ന ഓട്ടോയില്‍ വെച്ചാണ് പീഡന ശ്രമം നടന്നത്. പെട്ടെന്ന് പെൺകുട്ടി പേടിച്ച് ഭയന്ന് എതിര്‍ത്തപ്പോള്‍ പ്രതികൾ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ചെന്നൈയിലാണ് 18 കാരി ലൈംഗികാതിക്രമത്തിന് ഇരയായത്.

കിളമ്പാക്കം ബസ് ടെര്‍മിനലിനു സമീപത്താണ് സംഭവം നടന്നത്. ബസ് കാത്ത് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയോട് ഓട്ടോയില്‍ കയറാന്‍ ഡ്രൈവര്‍ ആവശ്യപ്പെട്ടു. ഇത് നിരസിച്ച പെണ്‍കുട്ടിയെ വലിച്ചിഴച്ച് ഓട്ടോയില്‍ കയറ്റി. മുന്നോട്ടു നീങ്ങിയ ഓട്ടോയില്‍ മറ്റു രണ്ടുപേര്‍കൂടി കയറുകയായിരുന്നു. പ്രതികള്‍ ഉപദ്രവിക്കാന്‍ ആരംഭിച്ചതോടെ കുട്ടി നിലവിളിക്കുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടിയെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഓടുന്ന ഓട്ടോയില്‍ നിന്ന് പെണ്‍കുട്ടിയുടെ നിലവിളി പരിസരത്തുള്ളവര്‍ ശ്രദ്ധിച്ചതോടെ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്നെത്തിയ ഒരു സംഘം പോലീസ് അക്രമികളെ പിന്തുടര്‍ന്നു. പോലീസിനെ കണ്ടതോടെ പെണ്‍കുട്ടിയെ വഴിയിലിറക്കിവിട്ട് പ്രതികള്‍ കടന്നുകഴിഞ്ഞു. സേലത്ത് ജോലിചെയ്യുന്ന പെണ്‍കുട്ടി തമിഴ്നാട്ടുകാരിയല്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഇപ്പോൾ നടക്കുകയാണ്.

അതേസമയം, തമിഴ്നട്ടിൽ ഇപ്പോൾ ലഹരിയുടെ ലഭ്യതയും ഉപയോഗവും വര്‍ധിച്ചതോടെ സ്ത്രീകള്‍ക്കുനേരെയുണ്ടാകുന്ന ലൈംഗീകാതിക്രമങ്ങള്‍ പേടിപ്പിക്കുന്നതാണ്. എന്നാല്‍ ലഹരിക്കടത്തുകാരെ തമിഴ്നാട്ടില്‍ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കുകയാണ് എം കെ സ്റ്റാലിന്‍ നയിക്കുന്ന ഡി എം കെ ഗവണ്‍മെന്‍റെ് എന്ന് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ബി ജെ പി നേതാവ് അണ്ണാമലൈ വ്യക്തമാക്കി.

Tags:    

Similar News