ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കള്ളപ്പണം വെളിപ്പെച്ചിട്ടുണെന്ന് പറഞ്ഞ് പണം തട്ടിയത് പല തവണകളായി; കുടുംബാംഗങ്ങളെ വിവരം അറിയിച്ചതോടെ പോലീസില്‍ പരാതി; ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ വയോധികയുടെ കൈയ്യില്‍ നിന്ന് തട്ടിയത് 20.25 കോടി; രണ്ട് പേര്‍ പിടിയില്‍

Update: 2025-03-18 04:54 GMT

മുംബൈ: ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ നിരവധി തട്ടിപ്പുകളാണ് നടക്കുന്നത്. കോടിക്കണക്കിന് രൂപകളാണ് ഇതില്‍ നിന്നും പ്രതികള്‍ കൈക്കലാക്കുന്നത്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കികയിട്ടുണ്ടെങ്കിലും ഇപ്പോഴും തട്ടിപ്പിന് ഇരയാകുന്നവര്‍ നിരവധി. ഇപ്പോള്‍ പുറത്ത് വരുന്നത് അത്തരത്തിലുള്ളൊരു വാര്‍ത്തയാണ്. ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ മുംബൈ സ്വദേശിനിയായ വയോധികയുടെ കൈയ്യില്‍ നിന്നും തട്ടിയെടുത്തത് 20.25 കോടി രൂപയാണ്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മലാഡ് സ്വദേശിയായ ഷയാന്‍ ജമീല്‍ ഷെയ്ഖ് (20), മീരാ റോഡ് സ്വദേശി റജിഖ് അസം ബട്ട് (20) എന്നിവരാണു പിടിയിലായത്. ഇരുവരും രാജ്യാന്തര തട്ടിപ്പുസംഘത്തിന്റെ കണ്ണികളാണെന്നു കണ്ടെത്തി. ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നാരോപിച്ചാണ് പല തവണകളായി പണം കവര്‍ന്നത്. കഴിഞ്ഞ ഡിസംബര്‍ 26 മുതല്‍ ഈ മാസം 3 വരെ ഇത്തരത്തില്‍ പണം കവര്‍ന്നു. കുടുംബാംഗങ്ങളെ വിവരം അറിയിച്ചതോടെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജമീല്‍ ഷെയ്ഖിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

തട്ടിപ്പുത്തുകയില്‍നിന്ന് 5 ലക്ഷത്തോളം രൂപ ഇയാളുടെ അക്കൗണ്ടിലേക്കു മാറ്റിയതായും കണ്ടെത്തി. ഇയാളെ കസ്റ്റഡിയിലെടുത്തതോടെയാണ് ബട്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്നും പൊലീസ് പറഞ്ഞു. ഇവരുടെ ടെലഗ്രാമില്‍ വിദേശ പൗരന്മാര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും ഇവര്‍ക്ക് ബാങ്ക് അക്കൗണ്ടുകളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയതായും പൊലീസ് പറഞ്ഞു. മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

Tags:    

Similar News