വീടിന്റെ വരാന്തയിൽ സംസാരിച്ചിരുന്ന ദമ്പതികൾ; അവർക്കിടയിലൂടെ ഓടിക്കളിച്ച് മകൻ; ഇടയ്ക്ക് മേശപ്പുറത്ത് നിന്ന് അച്ഛന്റെ തോക്കെടുത്ത് അതിരുവിട്ട പ്രവർത്തി; പെട്ടെന്ന് വെടിപൊട്ടുന്ന ശബ്ദം; കുഴഞ്ഞുവീണ അമ്മയെ കണ്ട് കരഞ്ഞ് നിലവിളിച്ച് ആ രണ്ടു വയസുകാരൻ; നിസ്സഹായാവസ്ഥയിൽ നോക്കിനിന്ന് ഭർത്താവ്; അബദ്ധത്തിൽ സംഭവിച്ചതെന്ന് പോലീസ്!
റിയോ ഡി ജനീറോ: അച്ഛന്റെ തോക്ക് ഉപയോഗിച്ച് മകൻ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി അമ്മയ്ക്ക് ദാരുണാന്ത്യം. ബ്രസീലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്. ഒരു സാധാരണ ദിവസം പോലെ ദമ്പതികൾ വീടിന്റെ വരാന്തയിലിരുന്ന് സംസാരിച്ചിരിക്കുമ്പോൾ ആണ് ദാരുണ സംഭവം നടന്നത്. മാതാപിതാക്കൾ സംസാരിച്ചിരിക്കുമ്പോൾ അവർക്കിടയിലൂടെ ഓടിക്കളിക്കുന്ന മകനെ ദൃശ്യങ്ങളിൽ വ്യക്തമാണ്.
കളിക്കിടെ മേശപ്പുറത്ത് നിന്ന് അച്ഛന്റെ തോക്കെടുത്തപ്പോഴാണ് അതിരുവിട്ട പ്രവർത്തി നടന്നത്. പെട്ടെന്ന് വെടി പൊട്ടുന്ന ശബ്ദം മുഴങ്ങുകയും. പിന്നാലെ കാണുന്നത് കുഴഞ്ഞുവീണ അമ്മയെയായിരുന്നു. ഇതോടെ മകൻ കരഞ്ഞ് നിലവിളിക്കുകയും നിസ്സഹായാവസ്ഥയിൽ ഭർത്താവ് ഓടുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്.
അച്ഛന്റെ തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെയാണ് രണ്ട് വയസ്സുള്ള കുട്ടി അബദ്ധത്തിൽ സ്വന്തം മാതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. കുട്ടി മേശപ്പുറത്ത് നിന്ന് തോക്ക് എടുത്ത് കുറച്ച് നിമിഷങ്ങൾ അത് ഉപയോഗിച്ച് കളിക്കുന്നതും. തുടർന്ന് അമ്മ തിരിഞ്ഞു നോക്കുമ്പോൾ ട്രിഗർ വലിക്കുന്നതുമാണ് വിഡിയോയിൽ ഉള്ളത്. കുട്ടി കളിക്കുമ്പോൾ ആ ദമ്പതികൾ വളരെ ആഴത്തിൽ സംഭാഷണത്തിൽ ഏർപ്പെട്ടിരുന്നു. പക്ഷെ മകന്റെ കൈയിൽ ഗ്ലോക്ക് 9 എംഎം പിസ്റ്റൾ ഉണ്ടെന്ന് അവർ ശ്രദ്ധിക്കാതെ പോയതാണ് വലിയ അബദ്ധമായത്.
യുവതിയുടെ നെഞ്ചിലും കൈയിലുമാണ് വെടിയേറ്റത്. വെടികൊണ്ടപ്പോൾ തന്നെ യുവതി എഴുന്നേൽക്കുകയും വെടികൊണ്ടില്ല എന്ന് ഓർത്ത് മകനെ ഓടിപോയി പിടിക്കുകയും ചെയ്തു. ശേഷം ശരീരത്തിൽ വെടികൊണ്ടോ? എന്ന് പരിശോധിച്ചപ്പോൾ ആണ് നെഞ്ചിൽ നിന്ന് രക്തം വാർന്നൊഴുകുന്നത് ശ്രദ്ധിച്ചത്. നിമിഷനേരം കൊണ്ട് അവൾ കുഴഞ്ഞുവീഴുകയും ചെയ്തു. അതിനിടയിൽ നിസഹായാവസ്ഥയിൽ യുവതിയുടെ ഭർത്താവ് പതറി ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 27 വയസ്സുള്ള ഡെബോറ റോഡ്രിഗസ് മോണ്ടീറോ എന്ന യുവതിയാണ് ദാരുണമായി മരിച്ചത്.
തോക്ക് ഉപയോഗിക്കുന്നതിന് ലൈസൻസ് ഉണ്ടായിരുന്ന കർഷകനായ ഭർത്താവിനെതിരെ നരഹത്യക്കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു. കേസിൽ അന്വേഷണം തുടരുകയാണെന്നും അതുവരെ മകനെ പരിപാലിക്കുന്നത് തുടരുമോ അതോ യുവാവിനെ പ്രാദേശിക സാമൂഹിക സേവന പരിചരണത്തിലേക്ക് കൊണ്ടുപോകുമോ എന്ന കാര്യം വ്യക്തമല്ല.