വീട്ടമ്മയായ 30കാരിയും 17കാരനും തമ്മില്‍ വഴിവിട്ട ബന്ധം; അച്ഛനോടു പറയുമെന്നു ആറുവയസ്സുകാരി; കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കിണറ്റില്‍ തള്ളി; രണ്ട് പേര്‍ അറസ്റ്റില്‍

ആറുവയസ്സുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കിണറ്റില്‍ തള്ളി; രണ്ട് പേര്‍ അറസ്റ്റില്‍

Update: 2025-09-07 08:39 GMT

ഹാഥ്റസ്: കുടുംബ വീട്ടില്‍ ആറുവയസ്സുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ വീട്ടമ്മയും കൗമാരക്കാരനും അറസ്റ്റില്‍. ഹാഥ്റസിന് സമീപം സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഉര്‍വി എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ 30കാരിയായ അമ്മയും 17കാരനായ കൗമാരക്കാരനും തമ്മില്‍ വഴിവിട്ട തരത്തില്‍ പെരുമാറുന്നതു കണ്ട ഉര്‍വി അത് തന്റെ അച്ഛനോടു പറയുമെന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ചേര്‍ന്നു പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.

ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് ആറുവയസുകാരിയായ ഉര്‍വിയെ വീട്ടില്‍ ഒരു പരിപാടി നടക്കുന്നതിനിടെ കാണാതായത്. തുടര്‍ന്നുള്ള തിരച്ചിലില്‍ ഉച്ചയ്ക്ക് 1.30 ഓടെ, കുട്ടിയുടെ മൃതദേഹം ചാക്കിലാക്കി കിണറ്റില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടിയാണ് മരണമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 30 കാരിയും 17കാരനും സംഭവത്തില്‍ അറസ്റ്റിലായത്.

അന്വേഷണത്തിനിടെ, അവിടെയുണ്ടായിരുന്ന വീട്ടമ്മയുടെ കയ്യില്‍ കടിയേറ്റ പാട് പൊലീസുകാര്‍ കണ്ടിരുന്നു. സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലില്‍ വീട്ടമ്മ കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്തുഞെരിക്കുന്നതിനിടെ കുട്ടി കടിച്ച പാടാണ് കയ്യിലുള്ളതെന്നും അവര്‍ പറഞ്ഞു. ഇതോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

വീട്ടമ്മയ്ക്ക് കൗമാരക്കാരനുമായി മൂന്നു മാസമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ അടുത്തിടപഴകുന്നതു കണ്ട കുട്ടി അതു പുറത്തു പറയാതിരിക്കാനായിരുന്നു കൊലപാതകം. സംഭവദിവസം, ഭര്‍ത്താവും ഭര്‍തൃമാതാവും പുറത്തുപോയ സമയത്താണ് 17കാരനെ വീട്ടിലേക്ക് ക്ഷണിച്ചതെന്നും സ്ത്രീ മൊഴി നല്‍കി.

Similar News