ഓണ്‍ലൈന്‍ തട്ടിപ്പ്: മല്ലപ്പള്ളി എഴുമറ്റൂര്‍ സ്വദേശിക്ക് നഷ്ടമായത് 13.50 ലക്ഷം; രണ്ടു വര്‍ഷം മുന്‍പ് നടന്ന തട്ടിപ്പില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍; കൂട്ടുപ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ച് പത്തനംതിട്ട സൈബര്‍ പോലീസ്

ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ രണ്ടുവര്‍ഷത്തിന് ശേഷം പ്രതി അറസ്റ്റില്‍

Update: 2025-07-09 17:27 GMT

പത്തനംതിട്ട: ഓണ്‍ലൈന്‍ പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്തും കൂടുതല്‍ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരു പ്രതിയെ ജില്ലാ സൈബര്‍ ക്രൈം പോലീസ് പിടികൂടി. മലപ്പുറം പെരിന്തല്‍മണ്ണ പുലാമന്തോള്‍ ചെമ്മലശ്ശേരി പോസ്റ്റില്‍ പാറക്കടവ് കണക്കാഞ്ചേരി കെ. മുഹമ്മദ് ഫവാസ് (24)ആണ് അറസ്റ്റിലായത്.

പോലീസ് ഇന്‍സ്പെക്ടര്‍ ബി കെ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ വ്യാപകമാക്കിയ അന്വേഷണത്തില്‍, പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തിരിച്ചറിഞ്ഞ് ഇയാളെ കണ്ടെത്തുകയായിരുന്നു. ജൂണ്‍ 3 ന് നോട്ടീസ് നടത്തി വിളിപ്പിക്കുകയും, തുടര്‍ന്ന് ഇന്നലെ സൈബര്‍ ്രൈകം സ്റ്റേഷനില്‍ ഹാജരായ ഇയാളെ വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ അന്വേഷണവുമായി പ്രതി സഹകരിച്ചില്ല, പിന്നീട് അറസ്റ്റ് അത്യന്താപേക്ഷിതമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ 13.30 ന് സൈബര്‍ ്രൈകം പോലീസ് സ്റ്റേഷനില്‍ വച്ച് സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ നിയമാനുസരണം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഫവാസ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കുറ്റകരമായ ഗൂഢാലോചന നടത്തി ഇന്റര്‍നെറ്റ് മുഖാന്തരം പരാതിക്കാരനായ മല്ലപ്പള്ളി എഴുമറ്റൂര്‍ സ്വദേശിയായ 27 കാരനെ ഓണ്‍ലൈന്‍ പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്തും, കൂടുതല്‍ ലാഭം നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചും, 2023 ഒക്ടോബര്‍ 26 രാവിലെ 10 ന് വാട്സാപ്പ് നമ്പര്‍, ടെലിഗ്രാം എന്നിവ വഴി പ്രലോഭിപ്പിച്ചും കൂടുതല്‍ ലാഭം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓണ്‍ലൈന്‍ പാര്‍ട് ടൈം ജോലിക്ക് പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിപ്പിച്ചു. തുടര്‍ന്ന്, ഒക്ടോബര്‍ 26, 27, 30 തീയതികളില്‍ യുവാവിന്റെ പേരിലുള്ള ഫെഡറല്‍ ബാങ്ക് അക്കൌണ്ടില്‍ നിന്നും യു പി ഐ കൈമാറ്റത്തിലൂടെ പ്രതികളുടെ നാല് യു പി ഐ ഐ ഡികളിലേക്കും, പഞ്ചാബ് നാഷണല്‍ ബാങ്ക്,ഇന്ത്യന്‍ ബാങ്ക് , ഐ സി ഐ സി ഐ ബാങ്ക്, എന്നിവയുടെ വിവിധ അക്കൌണ്ടുകളിലേക്കും പലപ്രാവശ്യമായി 13,44,590 രൂപ തട്ടിയെടുക്കുകയായിരുന്നു. പണം തിരികെലഭിക്കാതെ വഞ്ചിക്കപ്പെട്ട യുവാവ്, 2023 ഡിസംബര്‍ 14 ന് സൈബര്‍ ്രൈകം പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. തുടര്‍ന്ന്, അന്നത്തെ പോലീസ് ഇന്‍സ്പെക്ടര്‍ ജോബിന്‍ ജോര്‍ജ്ജ് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഐ ടി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് പ്രകാരവും, വിശ്വാസവഞ്ചന, ഗൂഡാലോചന തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവുവുമാണ് കേസെടുത്തത്.

കേസ്സിന്റെ അന്വേഷണം ജോബിന്‍ ജോര്‍ജ്ജും തുടര്‍ന്നുവന്ന പോലീസ് ഇന്‍സ്പെക്ടര്‍ ആര്‍ എസ് ആദര്‍ശും നടത്തി. പിന്നീട്, 2025 ഏപ്രില്‍ രണ്ടുമുതല്‍ ബി കെ സുനില്‍ കൃഷ്ണന്‍ ആണ് അന്വേഷണം ഏറ്റെടുത്ത് നടത്തുന്നത്. നിരന്തരമായ അന്വേഷണത്തില്‍ ഫവാസിന്റെ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ സാധിച്ചു. ഇയാള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍, പരാതിക്കാരനില്‍ നിന്നും 8 ബാങ്ക് അക്കൌണ്ടുകളിലൂടെ പണം തട്ടിയെടുത്തതായും, ഈ അക്കൗണ്ടുകള്‍ വിശദമായി പരിശോധിച്ചപ്പോള്‍ ഫവാസ് 5 ലക്ഷം രൂപ തട്ടിയെടുത്ത പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഒരു അക്കൌണ്ടില്‍ നിന്നും 2023 ഒക്ടോബര്‍ 27 ന് എസ് ബി ഐ അക്കൌണ്ടിലേക്ക് 2,09, 705 രൂപ എത്തിയതായും കണ്ടെത്തി. ഇത് ഉള്‍പ്പടെ ഈ അക്കൌണ്ടില്‍ നിന്നും 4 ലക്ഷം രൂപ ചെക്ക് ഉപയോഗിച്ച് ഇയാള്‍ പിന്‍വലിച്ചതായും വ്യക്തമായി. പരാതിക്കാരന് നഷ്ടമായ തുകയില്‍ ഒരുഭാഗം ്രൈപമറി അക്കൗണ്ടില്‍ നിന്നും അറസ്റ്റിലായ പ്രതിയുടെ അക്കൗണ്ടിലേക്കാണ് വന്നത്. പിന്‍വലിച്ച 4 ലക്ഷത്തില്‍ 2 ലക്ഷം രൂപ ഈ കേസിലെ നഷ്ടപെട്ട തുകയാണെന്നും, ബാക്കിയുള്ളത് ഇതേ കാലയളവില്‍ തന്നെ മാറ്റാരെയോ ചതിച്ച് ചെക്കിലൂടെ കൈക്കലാക്കിയതാണെന്നും വ്യക്തമായി. അക്കൗണ്ട് രേഖകളില്‍ നിന്നും പോലീസ് സംഘം തിരിച്ചറിഞ്ഞു. അക്കൌണ്ട് സംബന്ധിച്ച വിശദാീശം, ബന്ധപ്പെട്ട ബാങ്ക് ശാഖയില്‍ നിന്നും ശേഖരിച്ച് പരിശോധിച്ചപ്പോള്‍ പ്രതിയുടെ പേരിലുള്ളതാണെന്നും ചെക്ക് ഉപയോഗിച്ചുള്ള പിന്‍വലിക്കല്‍ വേറെയും നടത്തിയതായും വെളിവായി. കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യങ്ങള്‍ വ്യക്തമാകൂ.

പ്രതിയുടെ കൈവശം കാണപ്പെട്ട മൊബൈല്‍ ഫോണ്‍ കൂടുതല്‍ പരിശോധനയ്ക്കായി ബന്തവസ്സിലെടുത്തു. ഇനി കേസ്സിലെ മറ്റ് പ്രതികളെ പിടികൂടേണ്ടതും, അറസ്റ്റിലായ പ്രതിയുടെ സാന്നിദ്ധ്യത്തില്‍ താമസസ്ഥലവും, ഇലക്ട്രോണിക് ഉപകരണങ്ങളും ബന്തവസ്സിലെടുക്കേണ്ടതുമുണ്ട്. കൂടാതെ, സൈബര്‍ കേസ്സായതിനാല്‍ ഇലക്ട്രോണിക് തെളിവുകള്‍ നശിപ്പിക്കാനും, സാക്ഷികളെ സ്വാധിനിക്കുന്നതിനും ഇടയുള്ളതായും പോലീസ് കണക്കുകൂട്ടുന്നു.

പ്രതിയുടെ അക്കൌണ്ടിലെത്തിയ പണം കണ്ടെടുക്കേണ്ടതുമുണ്ട്. ഇയാളുടെ അക്കൌണ്ടില്‍ ലഭിച്ച മറ്റ് തുകകളെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താത്തതിനാലും, മറ്റേതെങ്കിലും സൈബര്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതിനാലും,

പ്രതി സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കാതിരിക്കുന്നതിനും, സ്വതന്ത്രമായി വിട്ടയച്ചാല്‍ തെളിവുകള്‍ നശിപ്പിക്കുവാനും, ഒളിവില്‍ പോകുവാന്‍ സാധ്യതയുള്ളതിനാലും സൈബര്‍ കുറ്റകൃത്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യമുള്ളതിനാലും, ഉടനടി ജാമ്യം അനുവദിക്കാതെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിക്കുന്നതിനു വേണ്ട മേല്‍നടപടിക്ക് റിമാന്റപേക്ഷയില്‍ പോലീസ് അപേക്ഷിച്ചു. കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.

സൈബര്‍ പോലിസ് എ എസ് ഐ കെ ബി ഹരീഷ് കുമാര്‍, എസ് സി പി ഓ ജെ രാജേഷ്, എ അനിലേഷ്, സി.പി.ഓമാരായ ടി അനു, മനു മോഹനന്‍ എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News