ജോജോ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു; കുട്ടി എതിര്‍ത്തപ്പോള്‍ കുളത്തില്‍ തളളിയിട്ടുവെന്ന് മൊഴി; മാളയില്‍ കാണാതായ ആറുവയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; കുട്ടി യുവാവിനൊപ്പം കളിക്കുന്നതിനിടെ കടുംകൈ; കസ്റ്റഡിയിലെടുത്ത പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമെന്ന് പൊലീസ്

ജോജോ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു

Update: 2025-04-10 18:49 GMT

തൃശ്ശൂര്‍: മാളയില്‍ കാണാതായ ആറ് വയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. കുഴൂര്‍ സ്വര്‍ണപ്പള്ളം മഞ്ഞളി അജീഷിന്റെ മകന്‍ ഏബല്‍ ആണ് മരിച്ചത്. അയല്‍വാസിയായ ജോജോയാണ്(20) കുട്ടിയെ കൊലപ്പെടുത്തിയത്. ജോജോ കുട്ടിയോട് മോശമായി പെരുമാറിയെന്ന് പൊലീസ് പറയുന്നു. ജോജോ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും കുട്ടി എതിര്‍ത്തതോടെ കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് നിഗമനം.

ഇന്ന് വൈകുന്നേരം മുതലാണ് വീടിനു സമീപത്ത് സ്വര്‍ണ്ണപ്പള്ള പാടശേഖരത്തിന് സമീപമുള്ള റോഡിന്റെ ഭാഗത്ത് നിന്നും കുട്ടിയെ കാണാതാകുന്നത്. പോലീസും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം തിരച്ചില്‍ നടത്തി. പിന്നീടാണ് മൃതദേഹം വീടിന് അടുത്തുള്ള കുളത്തില്‍ നിന്നും കണ്ടെത്തുന്നത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്ത് വരികയാണെന്നും അതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നും റൂറല്‍ എസ് പി മാധ്യമങ്ങളോട് വ്യക്തമാക്കി. കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു.

താനിശ്ശേരി സെന്റ് സേവ്യേഴ്‌സ് സ്‌കൂള്‍ യുകെജി വിദ്യാര്‍ത്ഥി ഏബല്‍ ആണ് കൊല്ലപ്പെട്ടത്. കുട്ടി യുവാവിനൊപ്പം കളിക്കുന്നതും പിന്നീട് ഇയാള്‍ക്കു പിന്നാലെ കുട്ടി ഓടിപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുട്ടി കുളത്തില്‍ ഉണ്ടെന്ന് ജോജോ പറഞ്ഞു. കുട്ടിയെ പ്രകൃതി വിരുദ്ധ ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നും എതിര്‍ത്തപ്പോള്‍ കുളത്തിലേക്ക് തള്ളിയിട്ടുവെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയത്.

ഈ സമയം കുട്ടിയെ കാണാതായിട്ട് മൂന്ന് മണിക്കൂര്‍ പിന്നിട്ടിരുന്നു. തുടര്‍ന്ന് കുളത്തില്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പിടിക്കപ്പെട്ടയാളാണ് യുവാവ്. ഇയാള്‍ക്ക് ചില ക്രിമിനല്‍ പശ്ചാത്തലവുമുണ്ടെന്നാണ് പോലീസ് പറയുന്നത്. രാത്രി ഒമ്പതരയോടെയാണ് വീടിനടുത്തുള്ള കുളത്തില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇന്ന് വൈകുന്നേരം ആറുമണിക്ക് ശേഷം കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോകുന്നു എന്നുപറഞ്ഞാണ് ഏബല്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. എന്നാല്‍ നേരം ഏറെ വൈകിയിട്ടും കുട്ടി വീട്ടില്‍ തിരികെ എത്താതെ വന്നതോടെയാണ് വീട്ടുകാര്‍ പരിഭ്രമിച്ച് പോലീസില്‍ വിവരമറിയിച്ചത്. കളികഴിഞ്ഞ് ഏബല്‍ നേരത്തേ വീട്ടിലേക്ക് മടങ്ങി എന്നായിരുന്നു കൂടെ കളിച്ചിരുന്ന മറ്റ് കുട്ടികള്‍ പോലീസിന് നല്‍കിയ മൊഴി

Tags:    

Similar News