അദ്ധ്യാപകനും വിദ്യാര്‍ത്ഥിനിയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചു; കിളിമാനൂരില്‍ അദ്ധ്യാപികയ്ക്ക് സസ്പെന്‍ഷന്‍; വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നുള്ള അന്വേഷണത്തിന് ഒടുവില്‍ നടപടി; അധ്യാപികയ്‌ക്കെതിരെ പോക്‌സോ കേസും

വിദ്യാര്‍ഥിനിയെയും അധ്യാപകനെയും ചേര്‍ത്ത് വ്യാജപ്രചരണം നടത്തിയ അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍

Update: 2025-06-06 06:52 GMT

തിരുവനന്തപുരം: അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചുവെന്ന് വ്യാജപരാതി നല്‍കിയ അദ്ധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. കിളിമാനൂരിലാണ് സംഭവം. അദ്ധ്യാപകര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു വ്യാജ പ്രചാരണം. എതിര്‍ സംഘത്തിലുള്ള അദ്ധ്യാപകനെതിരെയാണ് അദ്ധ്യാപിക വ്യാജ പ്രചാരണം നടത്തിയത്. സംഭവത്തില്‍ സ്‌കൂളിലെ മറ്റൊരു ജീവനക്കാരനും പങ്കുണ്ടെന്ന് കണ്ടെത്തി.

ൃഹാജര്‍ ബുക്ക് മോഷ്ടിച്ച കേസില്‍ ഈ ജീവനക്കാരനെ നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ കാരണം പല ദിവസങ്ങളിലും കുട്ടിക്ക് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് അദ്ധ്യാപകനുമായി ഈ കുട്ടിക്ക് ബന്ധമുണ്ടെന്ന് അദ്ധ്യാപിക അപവാദ പ്രചാരണം നടത്തിയത്. അദ്ധ്യാപികയുടെ വ്യാജ പ്രചാരണത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു.

സംഭവത്തിന് പിന്നില്‍ ഒരു അദ്ധ്യാപികയും ജീവനക്കാരനുമാണെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.തുടര്‍ന്ന്, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു. വിദ്യാര്‍ത്ഥിനിയുടെ പേര് പരാമര്‍ശിച്ചുകൊണ്ട് വന്ന ചില വിവരങ്ങള്‍ ആരോപണ വിധേയയായ അദ്ധ്യാപിക ചില വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തു. ഇവര്‍ പൊലീസിലും സിഡബ്ല്യുസിയിലും പരാതി നല്‍കി.

അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തി. ആരോപണം ശക്തമായതോടെയാണ് അദ്ധ്യാപികയെ സസ്പെന്‍ഡ് ചെയ്ത് സ്‌കൂള്‍ മാനേജര്‍ ഉത്തരവിറക്കിയത്.

Tags:    

Similar News