ഭർത്താവ് ലൈംഗിക വൈകൃതങ്ങൾക്ക് അടിമ; ഒരു നേരം പോലും സമാധാനം തരില്ല; ഇനി വയ്യ..ജീവിതം മടുത്തു; ആ 27-കാരി ജീവനൊടുക്കിയത് മനസ്സ് തകർന്ന്; ഭർതൃവീട്ടുകാരുടെ നിരന്തര പീഡനം താങ്ങാൻ കഴിഞ്ഞില്ല; എല്ലാത്തിനും തെളിവായി റിധന്യയുടെ ശബ്ദസന്ദേശം പുറത്ത്; വേദനയോടെ കുടുംബം
തിരുപ്പൂര്‍: തമിഴ്‌നാട് തിരുപ്പൂരിൽ കാറിനുള്ളില്‍ യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ത്രീധനപീഡനമെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. തിരുപ്പൂരിലെ വസ്ത്രവ്യാപാരി അണ്ണാദുരയുടെ മകളായ റിതന്യ(27)യെ ആണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കല്യാണം കഴിഞ്ഞ ശേഷം ഭർത്താവിന്റെ വീട്ടിൽ എത്തിയ റിധന്യയുമായി കവിൻ ആദ്യ ദിവസങ്ങളിൽ തന്നെ തർക്കങ്ങൾ തുടങ്ങിയിരുന്നു. കവിന്റെ ലൈംഗിക പീഡനവും ഭർതൃവീട്ടുകാരുടെ മാനസിക പീഡനവും താങ്ങാൻ കഴിയാതെ വന്നതോടെയാണ് 27കാരി സ്വന്തം വീട്ടിലേക്ക് മടങ്ങി പോയത്. വിവാഹത്തിന്റെ ആദ്യനാളുകൾ മുതൽ റിധന്യയ്ക്ക് ഭർതൃവീട്ടിൽ പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. 500 പവൻ നൽകിയില്ലെന്നതായിരുന്നു ഭർതൃവീട്ടുകാരുടെ പരാതി.
സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ളവർ പങ്കെടുത്ത ആഡംബര വിവാഹത്തിനായി 2.5 കോടി രൂപയോളമാണ് റിധന്യയുടെ വീട്ടുകാർ ചെലവഴിച്ചത്. ഭർത്താവിന്റെ വീട്ടിൽ വിളക്ക് തെളിയിക്കാൻ പോലും യുവതിയ്ക്ക് അനുവാദമുണ്ടായിരുന്നില്ല. വിളക്കിൽ തൊട്ടാൽ ശിക്ഷയായി ഒരു മണിക്കൂറോളം നിൽക്കേണ്ടതായും വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭർതൃവീട്ടുകാർ പതിവായി ശാപവാക്കുകൾ പറഞ്ഞ് യുവതിയെ വലിയ മനോവിഷമത്തിലേക്ക് തള്ളിവിടുകയും ചെയ്തു.
ഭർത്താവിൽ നിന്നുണ്ടായ ലൈംഗിക അതിക്രമങ്ങളെ കുറിച്ച് സംസാരിച്ചാൽ റിധന്യയുടെ പേര് വിശദമാക്കി ആത്മഹത്യ ചെയ്യുമെന്ന് കവിൻ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നു. ഇതിന് പിന്നാലെയാണ് തെങ്ങിന് ഉപയോഗിക്കുന്ന കീടനാശിനി കുടിച്ച് യുവതി ജീവനൊടുക്കിയത്. ഏഴ് വോയിസ് മെസേജുകളാണ് യുവതി ജീവനൊടുക്കുന്നതിന് മുൻപ് പിതാവിന് അയച്ചത്. റിധന്യയുടെ മൃതദേഹമുണ്ടായിരുന്ന അവനാശി സർക്കാർ ആശുപത്രിയിലെ മോർച്ചറിയിലെത്തിയ കവിനെയും കുടുംബത്തെയും യുവതിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു. റിധന്യയുടെ സഹോദരൻ മിഥുൻ കവിനെ കൈകാര്യം ചെയ്യാൻ ശ്രമിച്ചതോടെ ഭർതൃവീട്ടുകാർ കാറിൽ മോർച്ചറി പരിസരത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നാലെ നടന്ന അന്വേഷണത്തിന് ശേഷമാണ് കവിൻ കുമാറിനെയും പിതാവ് ഈശ്വര മൂർത്തിയേയും അമ്മ ചിത്രാദേവിയേയും പോലീസ് പിടികൂടിയത്.
അതേസമയം, ഈ വര്‍ഷം ഏപ്രിലില്‍ ആണ് കവിന്‍ കുമാറുമായി റിതന്യയുടെ വിവാഹം കഴിഞ്ഞത്. കല്യാണവുമായി ബന്ധപ്പെട്ട് കവിന്റെ കുടുംബത്തിന് നൂറ് പവന്‍ സ്വര്‍ണാഭരണങ്ങളും 70 ലക്ഷം രൂപ വിലമതിക്കുന്ന വോള്‍വോ കാറും സ്ത്രീധനമായി നല്‍കിയിരുന്നു. ഞായറാഴ്ച തിരുപ്പൂരിനടുത്തുള്ള ചെട്ടിപുത്തൂരിലാണ് സ്വന്തം കാറിനുള്ളില്‍ റിതന്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മരിക്കുന്നതിന് തൊട്ടുമുമ്പ് റിതന്യ അച്ഛൻ അണ്ണദുരൈക്ക് വാട്‌സാപ്പില്‍ ഏഴ് ശബ്ദസന്ദേശങ്ങള്‍ അയച്ചിരുന്നു. താനെടുത്ത തീരുമാനത്തിന് ക്ഷമ ചോദിക്കുന്നുവെന്നും ഭര്‍ത്തൃവീട്ടിലെ അതിക്രമങ്ങള്‍ ഇനി സഹിക്കാന്‍ കഴിയില്ലെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. 'ദിവസവുമുള്ള മാനസിക പീഡനങ്ങള്‍ സഹിക്കാന്‍ കഴിയുന്നില്ല. ആരോടാണ് പറയേണ്ടതെന്ന് അറിയില്ല. കേള്‍ക്കുന്നവരൊക്കെ ജീവിതം ഇങ്ങനെയാണ് എന്ന് പറഞ്ഞ് എന്നെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നു. ആരും എന്നെ മനസിലാക്കുന്നില്ല', ശബ്ദസന്ദേശത്തില്‍ റിതന്യ പറഞ്ഞു.