ജസ്റ്റിസ് സുധാന്‍ഷു ധൂലിയ റിപ്പോര്‍ട്ട് വരട്ടെ, ആവശ്യമെങ്കില്‍ അപ്പോള്‍ ഇടപെടാം; ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തില്‍ സുപ്രീം കോടതി തല്‍ക്കാലം ഇടപെടില്ല; ധുലിയ പാനലില്‍ മുഖ്യമന്ത്രി മുന്‍ഗണനാക്രമം നിശ്ചയിച്ച ശേഷം റിപ്പോര്‍ട്ട് വരുന്നത് ഗവര്‍ണര്‍ക്ക് തിരിച്ചടി

സുപ്രീംകോടതിയില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി

Update: 2025-09-22 08:48 GMT

ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമന വിഷയത്തില്‍ കേരള ഗവര്‍ണറുടെ ആവശ്യം അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് സുധാന്‍ഷു ധുലിയയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ ഈ വിഷയത്തില്‍ ഇടപെടുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കി. ഇത് ഗവര്‍ണര്‍ക്ക് വലിയ തിരിച്ചടിയായി.

നേരത്തെ, വൈസ് ചാന്‍സലര്‍മാരായി പരിഗണിക്കേണ്ടവരുടെ പാനല്‍ തയ്യാറാക്കുമ്പോള്‍ മുന്‍ഗണനാക്രമം നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പശ്ചിമ ബംഗാള്‍ വിസി നിയമന കേസില്‍ പുറത്തിറക്കിയ ഉത്തരവിനെ അടിസ്ഥാനമാക്കിയായിരുന്നു ഇത്. എന്നാല്‍, പശ്ചിമ ബംഗാള്‍ കേസില്‍ പിന്നീട് ഉത്തരവില്‍ മാറ്റം വരുത്തിയതായി കേരള ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. ഈ മാറ്റം കേരളത്തിലെ വിസി നിയമന നടപടികളിലും ഉണ്ടാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

എന്നാല്‍, ജസ്റ്റിസുമാരായ ജെ.ബി. പര്‍ഡിവാല, കെ. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച്, ജസ്റ്റിസ് സുധാന്‍ഷു ധുലിയയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ വിഷയത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ചു. ധുലിയ തയ്യാറാക്കുന്ന പാനലില്‍ മുഖ്യമന്ത്രി മുന്‍ഗണനാക്രമം നിശ്ചയിച്ച ശേഷമാകും റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ എത്തുക. ഈ സാഹചര്യത്തില്‍, നിയമന നടപടികളില്‍ ഗവര്‍ണറുടെ അധികാരം സംബന്ധിച്ച തര്‍ക്കങ്ങള്‍ റിപ്പോര്‍ട്ട് വരുന്നതുവരെ തുടരും.

Tags:    

Similar News