യാത്രക്കാരിയുടെ ലഗേജ് എത്തിക്കാന്‍ വൈകി; ഇത്തിഹാദ് എയര്‍വേയ്‌സ് 75,000 രൂപ നഷ്ടപരിഹാരം നല്‍കണം: സ്വര്‍ണവും പണവും നഷ്ടമായെന്ന ആരോപണം തള്ളി ഉപഭോക്തൃ കോടതി

യാത്രക്കാരിയുടെ ലഗേജ് എത്തിക്കാന്‍ വൈകി; ഇത്തിഹാദ് എയര്‍വേയ്‌സ് 75,000 രൂപ നഷ്ടപരിഹാരം നല്‍കണം

Update: 2024-10-05 02:27 GMT

ഡല്‍ഹി: സ്വീഡനില്‍ നിന്ന് എത്തിയ യാത്രക്കാരിയുടെ ലഗേജ് എത്തിക്കാന്‍ വൈകിയതിന് ഇത്തിഹാദ് എയര്‍വേയ്‌സ് 75,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഡല്‍ഹി ഉപഭോക്തൃകോടതിയുടെ വിധി. വിമാനക്കമ്പനിയുടെ സേവനത്തില്‍ വീഴ്ച വന്നു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിധി. ആശ ദേവി എന്ന യാത്രക്കാരിയാണ് പരാതി നല്‍കിയത്. അതേസമയം തന്റെ ബാഗിലാണ്ടായിരുന്ന 30 ലക്ഷം രൂപയും 30 ഗ്രാം സ്വര്‍ണവും നഷ്ടപ്പെട്ടെന്ന യുവതിയുടെ ആരോപണം കോടതി തള്ളി.

സ്വീഡനില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്ത തന്റെ ചെക്ക് ഇന്‍ ബാഗേജ് നഷ്ടപ്പെട്ടു എന്നായിരുന്നു യുവതിയുടെ പരാതിയിലെ പ്രധാന ആരോപണം. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം ലഗേജ് വിമാനക്കമ്പനി എത്തിച്ചുതന്നു. എന്നാല്‍ ബാഗിനുള്ളില്‍ 30 ലക്ഷം രൂപയും 30 ഗ്രാം സ്വര്‍ണവും ഉണ്ടായിരുന്നുവെന്നും ബാഗ് തിരികെ കിട്ടിയപ്പോള്‍ അത് നഷ്ടമായെന്നും ഇവര്‍ ആരോപിച്ചു. എന്നാല്‍ ബാഗില്‍ നിന്ന് പണവും സ്വര്‍ണവും നഷ്ടപ്പെട്ടെന്ന വാദം കമ്മീഷന്‍ അംഗീകരിച്ചില്ല.

ഇത്തരം വിലപ്പെട്ട സാധനങ്ങള്‍ ബാഗിലുള്ള വിവരം വിമാനത്താവളത്തില്‍ വെച്ച് പരാതിക്കാരി വെളിപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തി. അതുകൊണ്ടു തന്നെ അത്തരം സാധനങ്ങള്‍ ഉണ്ടായിരുന്നെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. സ്വീഡനില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ബെര്‍ലിനിലും അബുദാബിയിലും ഇറങ്ങിയിരുന്നു. ബെര്‍ലിനില്‍ ഇറങ്ങിയ സമയത്ത് ടിക്കറ്റ് ബിസിനസ് ക്ലാസിലേക്ക് അപ്‌ഗ്രേഡ് ചെയ്തു നല്‍കി. ഈ സമയത്താണ് ഇവരുടെ ഹാന്റ് ബാഗ് കൈകാര്യം ചെയ്യുന്നതില്‍ കമ്പനിക്ക് വീഴ്ചയുണ്ടായി. ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ലഗേജ് അവിടെ എത്തിയിരുന്നില്ല. ഡല്‍ഹി സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് പരാതി പരിഗണിച്ചത്.

Tags:    

Similar News