നാലു കിലോ കഞ്ചാവുമായി പിടിയിലായ യുവാവിന് ആറു വര്‍ഷം കഠിന തടവ്; രണ്ട് ലക്ഷം രൂപ പിഴയും അടക്കണമെന്ന് വിധി

നാലു കിലോ കഞ്ചാവുമായി പിടിയിലായ യുവാവിന് ആറു വര്‍ഷം കഠിന തടവ്

Update: 2025-10-26 14:44 GMT

പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നാലു കിലോ കഞ്ചാവുമായി പിടിയിലായ യുവാവിന് ആറു വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂര്‍ പുന്നയൂര്‍ സ്വദേശി ജിഷ്ണു (29)വിനെയാണ് കോടതി ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതി ജിന്‍സണ്‍ ജോയ്സ് ഒളിവിലാണ്.

2017 ഡിസംബറിലാണ് സംഭവം. ഒലവക്കോട് റെയില്‍വേ സ്റ്റേഷന് മുന്‍വശത്തുവെച്ച് പാലക്കാട് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ രമേശ് പി യും പാര്‍ട്ടിയും ചേര്‍ന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.

പാലക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി.കെ. സതീഷ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പാലക്കാട് സെക്കന്റ് അഡീഷണല്‍ ജഡ്ജ് ഡി. സുധീര്‍ ഡേവിഡ് ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ശ്രീനാഥ് വേണു ഹാജരായി.

Tags:    

Similar News