ബംഗളൂരുവില്‍ സുഹൃത്തിന്റെ അടിയേറ്റ് ചികിത്സയിലിരുന്ന ലോറി ഡ്രൈവര്‍ മരിച്ചു

അടിയേറ്റ് ചികിത്സയിലിരുന്ന ലോറി ഡ്രൈവര്‍ മരിച്ചു

Update: 2024-12-03 14:39 GMT

കൂറ്റനാട്: ബംഗളൂരുവില്‍ സുഹൃത്തുമായുണ്ടായ വാക്കുതര്‍ക്കത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലോറി ഡ്രൈവര്‍ മരിച്ചു. തൃത്താല ഞാങ്ങാട്ടിരി താഴത്തേതില്‍ മുഹമ്മദ് മുബാറക് (26) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു മരണം.

കഴിഞ്ഞ നവംബര്‍ നാലിന് രാത്രിയിലാണ് സംഭവം. തമിഴ്‌നാട്ടില്‍നിന്ന് നിന്ന് ബംഗളൂരുവിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്ന ഹെവി ലോറിയുടെ ഡ്രൈവറായ മുബാറക് ബംഗളൂരുവില്‍ വെച്ചാണ് ആക്രമണത്തിനിരയായത്. കാസര്‍കോട് സ്വദേശിയായ ഡ്രൈവറാണ് പ്രതി. രണ്ടു പേരും സഹപ്രവര്‍ത്തകരാണ്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റുകിടക്കുന്ന വിവരം അറിഞ്ഞ ബംഗളൂരു പൊലീസ് തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടില്‍നിന്ന് എത്തിയ ബന്ധുക്കളും ബംഗളുരുവിലെ സുഹൃത്തുക്കളും ചേര്‍ന്ന് ബംഗളൂരു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപ്രതിയിലേക്കു മാറ്റി.

മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ്. ബംഗളൂരുവില്‍ നിന്ന് പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തിയതിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു കൊടുക്കും. പിതാവ്: സുലൈമാന്‍. ഉമ്മ: സല്‍മ, സഹോദരങ്ങള്‍: തസ്ലീമ, പരേതനായ സൈനുല്‍ ആബിദ്,

Tags:    

Similar News