ചരിത്രപരമായി നിലമ്പൂര്‍ ഇടത് മണ്ഡലമല്ല; പരാജയം സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും പരിശോധിക്കുമെന്ന് എം എ ബേബി

Update: 2025-06-23 12:49 GMT

തിരുവനന്തപുരം: ചരിത്രപരമായി നിലമ്പൂര്‍ ഇടത് മണ്ഡലമല്ലെന്നും ഉപതിരഞ്ഞെടുപ്പിലെ പരാജയം സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും പരിശോധിക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. നിലമ്പൂര്‍ ഇടത് മണ്ഡലമല്ല. തോല്‍വി പഠിക്കും, ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും പരിശോധിക്കും. തുടര്‍ഭരണ പ്രതീക്ഷകളെ നിലമ്പൂര്‍ ഫലം സ്വാധീനിക്കില്ല.

നിലമ്പൂര്‍ സ്ഥിരമായി യുഡിഎഫ് ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ്. ഒരു സ്വതന്ത്രനെ നിര്‍ത്തിയാണ് എല്‍ഡിഎഫ് അവിടെ മുന്‍കാലങ്ങളില്‍ വിജയിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ല. ആം ആദ്മി എംഎല്‍എ കാലു മാറിയ ഗുജറാത്തിലെ മണ്ഡലത്തിലും ബിജെപിക്ക് നേട്ടമുണ്ടായില്ല.

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പരാമര്‍ശം ബാധിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് ചര്‍ച്ച വിഷയം ആയില്ല. സ്വരാജ് നല്ല സ്ഥാനാര്‍ഥി, മികച്ച സ്ഥാനാര്‍ഥി, തോല്‍വി വ്യക്തിപരമല്ല. വി.എസിന്റെ നില ഗുരുതരമല്ല. മകന്‍ അരുണുമായി സംസാരിച്ചു. തിരുവനന്തപുരത്ത് ആശുപത്രിയിലെത്തി വിഎസിനെ കാണുമെന്നും എം എ ബേബി പറഞ്ഞു.

Tags:    

Similar News