പന്ത്രണ്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപപിഴയും ശിക്ഷ

പന്ത്രണ്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപപിഴയും ശിക്ഷ

Update: 2025-10-22 12:33 GMT

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 7വര്‍ഷം കഠിന തടവും 25,000 രൂപപിഴയും. പ്രതിമണിയാട്ട് സൗത്ത് സ്വദേശി ആടോട്ട് വീട്ടില്‍ പ്രതീഷിനെ(44്യൂ യാണ് ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് പി എം സുരേഷ് ശിക്ഷിച്ചത്. കാസര്‍കോട് ചീമേനിയില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക തടവ് ശിക്ഷ അനുഭവിക്കണം.

2022 ഡിസംബര്‍ -2023 ജനുവരി കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് കയറിവന്നായിരുന്നു പ്രതിയുടെ ആക്രമണം. വീട്ടില്‍ ടി വി കാണുകയായിരുന്ന പന്ത്രണ്ടുവയസുകാരിയെയാണ് ലൈം?ഗികമായി അതിക്രമിച്ചത്. ചീമേനി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ സബ്ബ് ഓഫ് പോലീസ് ആയിരുന്ന കെ അജിതയാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ എ ഗംഗാധരന്‍ ഹാജരായി.

Tags:    

Similar News