നടന്‍ സിദ്ദിഖിന് ആശ്വാസം; വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി; യുഎഇയും ഖത്തറും സന്ദര്‍ശിക്കാം

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി

Update: 2025-09-16 13:04 GMT

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി. ഈ മാസം 19 മുതല്‍ അടുത്ത മാസം 18 വരെ യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കി.

2016-ല്‍ തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നായിരുന്നു നടിയുടെ പരാതി. നിള തിയേറ്ററില്‍ സിദ്ദിഖ് അഭിനയിച്ച സിനിമയുടെ പ്രിവ്യൂവിന് എത്തിയപ്പോഴാണ് തങ്ങള്‍ പരസ്പരം കണ്ടതെന്നും, തുടര്‍ന്ന് സിനിമാ ചര്‍ച്ചകള്‍ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നുമാണ് നടി പോലീസില്‍ മൊഴി നല്‍കിയിരുന്നത്. പരാതിക്കാരിയെ തിരുവനന്തപുരത്ത് വെച്ച് കണ്ടിരുന്നതായി സിദ്ദിഖ് സമ്മതിച്ചിട്ടുണ്ട്.

പീഡനവിവരം പുറത്തുവന്നതോടെ ഒളിവില്‍ പോയ നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീംകോടതി മുന്‍പ് തടഞ്ഞിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് അദ്ദേഹം ഒളിവില്‍ പോയത്. പിന്നീട് സുപ്രീംകോടതിയുടെ ഉത്തരവിലൂടെയാണ് അദ്ദേഹം നിയമനടപടികളില്‍ നിന്ന് താല്‍ക്കാലികമായി പുറത്തിറങ്ങിയത്. നിലവില്‍ അദ്ദേഹം ജാമ്യത്തിലാണ് കഴിയുന്നത്. ഈ സാഹചര്യത്തിലാണ് വിദേശയാത്രയ്ക്കുള്ള അനുമതി തേടി സിദ്ദിഖ് കോടതിയെ സമീപിച്ചത്. ഈ അനുമതി നടന് താത്കാലിക ആശ്വാസമായിരിക്കുകയാണ്.

Tags:    

Similar News