സുഹൃത്തിന് വേണ്ടി ആശുപത്രിയില്‍ നിന്ന് മരുന്ന് എടുത്തുകൊണ്ടു പോയി; മരുന്ന് നഷ്ടപ്പെട്ടതില്‍ അന്വേഷണം നടന്നപ്പോള്‍ ഡോക്ടര്‍ കുറ്റക്കാരനെന്ന് കണ്ടെത്തല്‍; റെജിസ്‌ട്രേഷന്‍ റദ്ദു ചെയ്തു; ബ്രിട്ടനിലെ ഡോക്ടര്‍ക്ക് സംഭവിച്ചത്

സുഹൃത്തിന് വേണ്ടി ആശുപത്രിയില്‍ നിന്ന് മരുന്ന് എടുത്തുകൊണ്ടു പോയി

Update: 2025-06-16 07:09 GMT

ലണ്ടന്‍: ആര്‍ക്കും നഷ്ടമില്ലാത്ത ഉപകാരമല്ലെ എന്ന് കരുതിയാകും പലരും അങ്ങനെയൊക്കെ ചെയ്യുന്നത്. ഒരു സുഹൃത്തിനോ ബന്ധുവിനോ ആവശ്യം വരുമ്പോള്‍, ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്നും ഒരു ഗുളികയോ മറ്റൊ എടുത്തു കൊടുക്കുന്നതില്‍ വലിയ തെറ്റൊന്നും നമ്മളില്‍ പലരും കാണാറില്ല. നല്ല മനസ്സുകൊണ്ടൊരു സ്നേഹ പ്രകടനം അതല്ലെങ്കില്‍ ഒരു സഹായം എന്ന് മാത്രമെ കരുതാറുള്ളു. എന്നാല്‍, അത് അത്ര നിസ്സാരമായ ഒരു കാര്യമല്ല എന്ന് മനസ്സിലാക്കുക. പിടിക്കപ്പെട്ടാല്‍ പുലിവാലാകും. പടിഞ്ഞാറന്‍ ലണ്ടനിലെ ഡോക്ടറുടെ അനുഭവം പറയുന്നത് അതാണ്.

ആശൂപത്രിയില്‍ നിന്നും രണ്ടാം തവണയും മരുന്ന് അടിച്ചു മാറ്റുകയും, സംഭവം ഒളിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഡോക്ടറുടെ പേര്‍ റെജിസ്റ്ററില്‍ നിന്നുമാണ് വെട്ടിമാറ്റിയിരിക്കുകയാണിപ്പോള്‍. എല്ലാ കുറ്റാരോപണങ്ങളും ഡോക്ടര്‍ സമ്മതിച്ചു. ഇയാള്‍ക്ക് ഇനി യു കെയില്‍ ഡോക്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. 2023 ഫെബ്രുവരിയിലാണ് ഡോക്ടര്‍ ബാബാതുണ്ടെ അര്‍നമൊലേറ്റ് ഹില്ലിംഗ്ടണ്‍ ഹോസ്പിറ്റലിലെ കപ്‌ബോര്‍ഡില്‍ നിന്നും അനുമതിയില്ലാതെ മരുന്ന് എടുത്തത്. നാല് ദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ ഈ മരുന്ന് തന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിന് നല്‍കി.

സുഹൃത്തായ വനിത ഒരു രോഗിയോ, അടിയന്തിര ചികിത്സ ആവശ്യമുള്ള വ്യക്തിയോ അല്ലായിരുന്നു. അതോടൊപ്പം മറ്റൊരു രോഗിക്കായി പ്രിസ്‌ക്രൈബ് ചെയ്ത, ബാക്ടീരിയ അണൂബാധക്ക് ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന കോ- അമോക്സിക്ലേവ് ഉള്‍പ്പടെയുള്ള മരുന്നുകളും ഇയാള്‍ എടുത്തു. എട്ട് മാസങ്ങള്‍ക്ക് ശേഷം, തന്റെ സഹപ്രവര്‍ത്തകരോട്, സംഭവം ചര്‍ച്ച ചെയ്തതായും, മുന്നറിയിപ്പ് നല്‍കിയതായും കാണിച്ച് ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന് കത്തെഴുതാനും ഇയാള്‍ നിര്‍ബന്ധിച്ചു.

മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട ഒരു സീനിയര്‍ ക്ലിനിഷ്യന്റെ ചോദ്യത്തിന് പച്ചക്കള്ളം പറഞ്ഞായിരുന്നു അര്‍ണമൊലേറ്റ് സംഭവം മറച്ചു പിടിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് മരുന്ന് നഷ്ടപ്പെട്ടതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. എന്നാല്‍, സംഭവം ട്രൈബ്യൂണലില്‍ വരുന്നതിന് മുന്‍പ് തന്നെ ഇയാള്‍ എല്ലാ കുറ്റങ്ങളും സമ്മതിക്കുകയായിരുന്നു. നേരത്തെയും, സത്യസന്ധനതയില്ലായ്മ, സസ്‌പെന്‍ഷന്‍ ചട്ടന്നള്‍ ലംഘിക്കല്‍ തുറ്റങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ക്ക് 1999 മുതല്‍ 2006 വരെ ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു.

Tags:    

Similar News