രാത്രിയായാൽ ഉറങ്ങാൻ പറ്റില്ല; പുറത്ത് കാതടപ്പിക്കുന്ന ബഹളം; ശബ്ദം കേട്ട് ലൈറ്റിടാനും പറ്റില്ല; വെളിച്ചം കണ്ടാൽ പണി ഉറപ്പ്; കൊച്ചിക്കാരുടെ ഉറക്കം കെടുത്തി കുഞ്ഞു ഭീകരൻ; മാരക രോഗങ്ങൾക്ക് വരെ സാധ്യത; ഇരുട്ടുവീണാൽ ജാഗ്രത വേണം; നാട്ടുകാർക്ക് മുന്നറിയിപ്പ്!

Update: 2025-03-28 15:03 GMT

കോലഞ്ചേരി: കേരളത്തിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മണ്ണിനെ തണുപ്പിച്ച് മഴ പെയ്തത്. അതുവരെ സംസ്ഥാനത്ത് പല സ്ഥലങ്ങളിലും കൊടും ചൂടായിരുന്നു. പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു.തുടർന്ന് കൊടുംചൂടിന് ആശ്വാസമായി മഴ പെയ്തപ്പോൾ ഇപ്പോൾ കൊച്ചിക്കാരുടെ ഉറക്കമാണ് നഷ്ടമായിരിക്കുന്നത്. പല വീടുകളിലും രാത്രിയായാൽ ഉറങ്ങാൻ പറ്റാത്ത അവസ്ഥ.

പുറത്ത് എപ്പോഴും കാതടപ്പിക്കുന്ന ബഹളം. ആ ശബ്ദം കേട്ട് ലൈറ്റിടാനും പറ്റില്ല. വെളിച്ചം കണ്ടാൽ പണി ഉറപ്പാണ്. ഇതിനെല്ലാം പിന്നിൽ ഒരു കുഞ്ഞ് കൊടും ഭീകരനാണ് കാരണക്കാരൻ. ഇതോടെ നാട്ടുകാർക്ക് മുഴുവൻ അധികൃതർ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്.

പ്രദേശത്ത് വേനൽ മഴ പെയ്തൊഴിഞ്ഞതോടെ റബർ തോട്ട മേഖലയിൽ 'മുപ്ലിവണ്ടുകൾ' ആണ് കീഴടക്കുന്നത്. വൈകുന്നേരമായാൽ വീട്ടിൽ കിടന്നുറങ്ങാൻ സാധിക്കുന്നില്ല. ഭക്ഷണത്തിലടക്കം വണ്ടുകൾ പൊഴിഞ്ഞു വീഴുന്നു. വേനൽമഴ തുടങ്ങിയതിന് ശേഷമാണ് ഇവയു‌ടെ ആക്രമണം രൂക്ഷമായത്. വീടുകളിലേക്കുള്ള നൂറു കണക്കിന് വണ്ടുകളുടെ ഇരച്ചുകയ​റ്റവും വീടുകൾക്കുള്ളിലുള്ള ഇവയുടെ രാത്രികാല സഞ്ചാരവും മനുഷ്യജീവിതം വളരെ ദുസഹമായിരിക്കുകയാണ്.

അതേസമയം, റബറിന്റെ വീണു കിടക്കുന്ന വാടിയ തളിരിലകളാണ് വണ്ടുകളുടെ ഇഷ്ടഭക്ഷണം. റബർ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലാണ് ശല്യം കൂടുതൽ. ചൂടിനെ പേടിയാണെങ്കിലും വെളിച്ചമാണ് വണ്ടുകൾക്ക് പ്രിയം. വെളിച്ചം കടക്കുന്നിടത്തെല്ലാം വണ്ടുകൾ കൂട്ടമായി എത്തും. മുപ്ലി വണ്ടിന്റെ വിസർജ്യം തൊലിപ്പുറത്തു ചൊറിച്ചിലും പൊള്ളലുമുണ്ടാക്കുന്നതാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും മൂക്കടപ്പ്, തുമ്മൽ, അസഹ്യമായ കണ്ണു ചൊറിച്ചിലുമെല്ലാം അനുഭവപ്പെടാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ഇതിനിടെ, വണ്ടുകൾ കൂട്ടമായി കാണുന്ന ഭാഗത്ത് മണ്ണെണ്ണ സ്പ്രെ ചെയ്തായിരുന്നു നശിപ്പിച്ചിരുന്നത്. മണ്ണെണ്ണയുടെ രൂക്ഷ ഗന്ധം വീടുകളിൽ തങ്ങി നിൽകുമെന്നതിനാൽ പലരും ഇത് ഉപയോഗിക്കാറില്ല. നിലവിൽ വളം കീടനാശിനിക്കടകളിൽ കിട്ടുന്ന സെൻട്രി എന്ന കീടനാശിനി കൊണ്ടു ഫലപ്രദമായി നേരിടാമെന്ന് വണ്ട് ഭീഷണി മേഖലയിലുള്ളവർ പറയുന്നു. ഇതൊരു വെളുത്ത പൊടിയാണ്. ഒരു ലി​റ്റർ വെള്ളത്തിൽ നാലു ഗ്രാം എന്ന കണക്കിൽ കലക്കി ചുവരിലും പ​റ്റിയിരിക്കുന്ന വിടവുകളിലും കടന്നു വരുന്ന ഇടങ്ങളിലും സ്‌പ്രെ ചെയ്താൽ പൂർണമായും നശിച്ചു പോകും തുടർന്നു വരുന്നവയും നശിക്കും. എന്തായാലും പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. 

Tags:    

Similar News