ആറ് പേരുള്ള ആ കുടുംബത്തിലെ ഏക ആണായ കൃഷ്ണകുമാറിനെ സ്ത്രീപക്ഷ നിയമം വെച്ച് അകത്താക്കുക; ജാതി കാര്‍ഡുവെച്ച് ജയിലില്‍ ഇടുക; എങ്ങനെയുണ്ട് ബുദ്ധി! പ്രതിസന്ധിയെ നെഞ്ചും വിരിച്ചു നേരിട്ട നിങ്ങള്‍ക്കൊരു ബിഗ് സല്യൂട്ട്; കൃഷ്ണകുമാറിനെ പിന്തുണച്ച് ജോമോള്‍ ജോസഫിന്റെ കുറിപ്പ്

കൃഷ്ണകുമാറിനെ പിന്തുണച്ച് ജോമോള്‍ ജോസഫിന്റെ കുറിപ്പ്

Update: 2025-06-09 09:07 GMT

തിരുവനന്തപുരം: മകളുടെ സ്ഥാപനത്തിലെ മോഷണത്തില്‍ പരാതി പെട്ടതിന്റെ പേരില്‍ അതിലും വലിയ കുറ്റം ചുമത്തിയാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെ പോലീസ് കേസെടുത്തത്. ഈ സംഭവത്തില്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ കൃഷ്ണകുമാറിന് പിന്തുണ ലഭിക്കുന്നുണ്ട്. കാരണം വിഷയത്തിന്റെ പ്രാഥമിക കാര്യങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകുമെന്നതാണ്. ഈ വിഷയത്തില്‍ ജോമോള്‍ ജോസഫ് എഴുതി ഫേസ്ബുക്ക് കുറിപ്പ് വൈറലാണ്.

കൃഷ്ണകുമാറിനെതിരെ പോലീസ് നടത്തിയ നീക്കവും ഈ നീക്കത്തെ കുടുംബം മറികടന്നതും വിശദീകരിച്ചു കൊണ്ടാണ് ആ കുറിപ്പ്. ആറ് പേരുള്ള ആ കുടുംബത്തിലെ ഏക ആണായ കൃഷ്ണകുമാറിനെ സ്ത്രീപക്ഷ നിയമം വെച്ച് അകത്താക്കാനാണ് ശ്രമം നടന്നതെന്നാണ ജോമോള്‍ കുറിച്ചത്. ഈ പ്രതിസന്ധിയെ സധൈര്യം നേരിട്ട കൃഷ്ണകുമാറിന് ബിഗ് സല്യൂട്ടും അവര്‍ നല്‍കുന്നു.

ജോമോള്‍ ജോസഫിന്റെ കുറിപ്പ് ഇങ്ങനെ:

കൃഷ്ണകുമാറിനെയും കുടുംബത്തെയും വേട്ടയാടാന്‍ തക്കംപാര്‍ത്തുനിന്നവരോട്.. നമ്മള്‍ മലയാളികള്‍ക്ക് കുറച്ച് നാളായി ഒരു കുഴപ്പം സംഭവിച്ചിട്ടുണ്ട്.. ഒരു വിഷയം വന്നാല്‍, ആ വിഷയത്തില്‍ ഉള്‍പ്പെട്ടയാളുകളുടെ രാഷ്ട്രീയം നോക്കിയേ നമ്മള്‍ പക്ഷം പിടിക്കൂ. രാഷ്ട്രീയപ്രാധാന്യമില്ലാത്ത വിഷയമോ ആളുകളുകളോ ആണെങ്കില്‍ പിന്നെ അവരുടെ മതം ഏതെന്നുനോക്കിയേ നമ്മള്‍ അഭിപ്രായം പറയൂ..

അത് തന്നെയാണ് കൃഷ്ണകുമാറിന്റെ വിഷയത്തിലും ചെറിയൊരു വിഭാഗത്തിന്റെ അഭിപ്രായപ്രകടനത്തില്‍ സംഭവിച്ചത് (വലിയൊരാശ്വാസമുള്ളത് ചെറിയൊരു ശതമാനം മാത്രമേ ആ കുടുംബത്തിന്റെ രാഷ്ട്രീയ സാമൂഹ്യ നിലപാടുകള്‍ നോക്കി പ്രതികരിച്ചുള്ളൂ എന്നതാണ്) വിഷയത്തിന്റെ മെറിറ്റുപോലും മൈന്‍ഡ് ചെയ്യാതെ അഭിപ്രായം പറയുക, നമ്മുടെ മുന്നിലുള്ള തെളിവുകള്‍ വിലയിരുത്തി ശരിതെറ്റുകള്‍ മനസ്സിലാക്കി ശരിയുടെ ഭാഗത്ത് നില്‍ക്കുക, ഇതൊക്കെ നമ്മള്‍ മലയാളികള്‍ കൈവിട്ടുകളയുന്ന നമ്മുടെ സാംസ്‌കാരിക ഉന്നതികളാണ്.

ഇനി കൃഷ്ണകുമാറിന്റെ വിഷയത്തിലേക്ക് വരാം

പൂര്‍ണ്ണമായും പിടിക്കപ്പെട്ടുകഴിഞ്ഞപ്പോള്‍ കട്ട കാശ് തിരികെ കൊടുക്കാതെ നിവര്‍ത്തിയില്ലാത്ത അവസ്ഥവന്നപ്പോള്‍, സംഭവം പോലീസില്‍ പരാതിയായി എന്നുറപ്പായപ്പോള്‍ ആ മൂന്ന് കള്ളികളും കൂടെ പോലീസില്‍ കേസുകൊടുക്കുന്നു, അതും സ്ത്രീത്വത്തെ അപമാനിച്ചു, കടന്നു പിടിക്കാന്‍ ശ്രമിച്ചു, ലൈംഗീകചുവയോടെ സംസാരിച്ചു എന്നതൊക്കെയാണ് കൃഷ്ണകുമാറിന് നേരെയുള്ള വകുപ്പുകള്‍. ഇനി പ്രധാന വിഷയം; FIR രജിസ്റ്റര്‍ ചെയ്യുന്നത് വെള്ളിയാഴ്ച വൈകീട്ട്, ശനിയാഴ്ച വലിയപെരുന്നാള് ആയതുകൊണ്ട് കോടതി അവധി, ഞായറാഴ്ചയും കോടതി അവധി. കൃഷ്ണകുമാര്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ പിന്നെ ഇന്ന് തിങ്കളാഴ്ച്ച മാത്രമേ കോടതി ജാമ്യം പരിഗണിക്കൂ, അതായത് ഇന്ന് ജാമ്യം കിട്ടിയാല്‍ പോലും ശനിയും ഞായറും തിങ്കളും ഇങ്ങനെ മൂന്ന് ദിവസം കൃഷ്ണകുമാര്‍ റിമാന്‍ഡില്‍ ജയിലില്‍ കിടക്കണം.

അതായത് കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങിയപ്പോള്‍ അവിടെ മൂന്ന് പെണ്‍കുട്ടികള്‍ക്ക് ജോലി കൊടുത്തു, അവര് കളവ് നടത്തി, കളവ് നടത്തിയത് പിടിക്കപ്പെട്ടപ്പോള്‍ കൃഷ്ണകുമാറും ഭാര്യയും നാല് പെണ്‍കുട്ടികളും ഉള്‍പ്പെടെ ആറ് പേരുള്ള ആ കുടുംബത്തിലെ ഏക ആണായ കൃഷ്ണകുമാറിനെ സ്ത്രീപക്ഷ നിയമം വെച്ച് അകത്താക്കുക, ജാതി കാര്‍ഡുവെച്ച് ജയിലില്‍ ഇടുക. അയാള്‍ പണ്ട് പറഞ്ഞ വിവരക്കേട് ഈ സംഭവത്തിന് (ജാതികാര്‍ഡ്) പിന്തുണ നല്‍കും. എങ്ങനെയുണ്ട് ബുദ്ധി ഇനിയാണ് വലിയ ട്വിസ്റ്റ് നടക്കുന്നത്.

FIR രജിസ്റ്റര്‍ ആയ വിവരം ഈ മൂന്ന് കള്ളികളുടെ ഭാഗത്തു നിന്നും ന്യൂസ് ചാനലുകള്‍ക്ക് കൈമാറിയപ്പോള്‍, മാധ്യമപ്രവര്‍ത്തകര്‍ കൃഷ്ണകുമാറിനെ ബന്ധപ്പെടുന്നു, വിവരമറിഞ്ഞ കൃഷ്ണകുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുന്നു, കൃത്യമായ അന്വേഷണം നടന്നശേഷം മതി അറസ്റ്റ് പോലുള്ള നടപടികള്‍, തിടുക്കപ്പെട്ടുള്ള അറസ്റ്റുപാടില്ല എന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പോലീസിന് നിര്‍ദ്ദേശം പോകുന്നു. അതോടൊപ്പം തന്നെ കൃഷ്ണകുമാര്‍ മാധ്യമപരവര്‍ത്തകരെ വിളിച്ചു വരുത്തി പ്രെസ്സ്മീറ്റ് നടത്തുന്നു, അപ്പോഴേക്കും വെകിളി പൂണ്ട മൂന്ന് കള്ളികളും കൂടെ അവര് റെക്കോര്‍ഡ് ചെയ്ത വീഡിയോ പുറത്തേക്ക് വിടുന്നു.. അതുവരെ മൂന്ന് കള്ളികളും പെണ്‍കുട്ടികള്‍ ആയതുകൊണ്ട് അവരുടെ പേരോ ഫോട്ടോയോ പുറത്തേക്ക് വിടാതിരുന്ന കൃഷ്ണകുമാറിന്റെ കുടുംബം തീരുമാനം മാറ്റുന്നു, കൃഷ്ണകുമാറിന്റെ ഭാര്യ ഓരോരോ വീഡിയോ തെളിവുകള്‍ ആയി യൂട്യൂബ് വഴി പൊതുസമൂഹത്തിനുമുന്നിലേക്ക് വിടുന്നു.

മൂന്ന് കള്ളികളും അവര് തന്നെ റെക്കോര്‍ഡ് ചെയ്ത് പുറത്തേക്ക് വിട്ട വിഡിയോയില്‍ തന്നെ അവര് കാശ് കട്ടതായി അഡ്മിഷന്‍ വരുന്നു. അതായത് നിയമത്തിനു മുന്നിലും സമൂഹത്തിനു മുന്നിലും അവരുടെ കുറ്റസമ്മതമായിമാറി ആ തെളിവ്. അപ്പോഴേക്കും പിന്നെ മൂന്ന് കള്ളികളും അടുത്ത കാര്‍ഡ് ഇറക്കി, കൃഷ്ണകുമാറും കുടുംബവും tax വെട്ടിക്കാന്‍ വേണ്ടി സ്ഥാപനത്തിന്റെ QR code ഉപയോഗിക്കാതെ ഈ മൂന്ന് പെണ്‍കുട്ടികളുടെ QR code ഉപയോഗിച്ചു എന്നായി പുതിയ ട്വിസ്റ്റ്. അത് കുറെ ആളുകള്‍ ഏറ്റു പിടിച്ചു

എന്നാല്‍ കള്ളികളുടെ ഭാഗത്തു നിന്ന് പുറത്തേക്ക് വന്നവീഡിയോയില്‍ പോലും ഇത്തരമൊരു ആരോപണം പോലും കൃഷ്ണകുമാറിനും കുടുംബത്തിനും ആ സ്ഥാപനത്തിനും നേരെയില്ല എന്നത് ഈ ആളുകള്‍ ശ്രദ്ധിക്കാതെപോയി, അതേ സമയം ഇവരുടെ QR code വെച്ച് കാശ് വാങ്ങിയതായും ആ കാശ് മൂന്ന് പേരും കൂടെ വീതം വെച്ചതായും രണ്ട് ഭാഗത്ത് നിന്നും പുറത്തേക്ക് വന്ന വീഡിയോകളില്‍ കള്ളികള്‍ തന്നെ വ്യക്തമായി സമ്മതിക്കുന്നത് ഉണ്ട്താനും.

ഇനിയാണ് സമൂഹത്തിലെ ഒരു വിഭാഗം മുന്നോട്ട് വെച്ച വിഷയം, അത് വലിയ കോമഡിയാണ്; സ്ഥാപനം തുടങ്ങി മുതലാളി സ്ഥാപനത്തില്‍ ഇരിക്കാതെ കറങ്ങി നടന്ന് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോയും വിഡിയോസും ഇട്ടുകളിച്ചാല്‍ ആരും കക്കും, അത് മൊതലാളിയുടെ കുഴപ്പമാണ് പോലും മുതലാളി സ്ഥാപനത്തില്‍ ഇരുന്ന് ബിസിനസ്സ് ചെയ്യാന്‍ ആണേല്‍ എന്തിനാടോ വിവരം കെട്ടവരെ ശമ്പളം നല്‍കി ആളെ ജോലിക്ക് വെക്കുന്നത് ? ഇനി അടുത്ത വിഷയം കൃഷ്ണകുമാറിനും മക്കള്‍ക്കും ഈ കള്ളികളെ ചോദ്യം ചെയ്യാന്‍ എന്താ അവകാശം, അത് നിയമം കയിലെടുക്കലല്ലേ പോലും ?

സ്ഥാപനത്തിലെ ജോലിക്കാര്‍ ജോലിയില്‍ നിന്നുകൊണ്ട് കളവ്‌നടത്തി (അടച്ചിട്ട സ്ഥാപനം കുത്തിതുറന്നുള്ള മോഷണമല്ല എന്നോര്‍ക്കണം) ആ സ്ഥാപന ഉടമകളും അവരുടെ ബന്ധുക്കളും കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയാല്‍ എന്താ കുഴപ്പം? ഇനിയാണ് അടുത്ത ആരോപണം, ആ മൂന്ന് കള്ളികളെയും കൃഷ്ണകുമാറും ഭാര്യയും മക്കളും ഭീഷണിപ്പെടുത്തി പോലും. ഈ മൂന്ന് കള്ളികളും കട്ടതിന്റെ തെളിവ് മുന്നില്‍ വെക്കുമ്പോള്‍, അത് സമ്മതിക്കുകയും ബാക്കി വെട്ടിപ്പ് സമ്മതിക്കാതെ അയ്യോ പാവം കളിക്കുകയും ചെയ്യുന്നവരെ മടിയിലിരുത്തി താലോലിച്ചു ''തുക്കുടു വാവേ പറയെടാ ചക്കരെ'' എന്ന് കൊഞ്ചിക്കാം ല്ലേ

ഇനി എനിക്ക് അറിയുന്ന നിയമം വെച്ച് ചില കാര്യങ്ങള്‍ പറയാം;

1. ഇവര് മൂന്നാളും പണം കട്ട് വീതം വെച്ചു എന്നതിന്റെ തെളിവുകള്‍ പുറത്ത് വന്ന സ്ഥിതിക്ക് വെറുമൊരു കളവുകേസായി ഇത് തീരില്ല

2. ?ഒന്നില്‍ കൂടുതല്‍ ആളുകള്‍ തീരുമാനിച്ചുറച്ചുകൊണ്ട് ഒരേ ലക്ഷ്യത്തോടെ ക്രിമിനല്‍ പ്രവര്‍ത്തി ചെയ്തത് കൊണ്ട്, ഗൂഢാലോചനക്കുറ്റം നിലനില്‍ക്കും

3. കളവ് മുതല്‍ ചെറുതല്ലാത്തത് കൊണ്ട് വെറും മോഷണമോ അതോ റോബറിയോ എന്ന് പോലീസും കോടതിയും തീരുമാനിക്കും.

4. കുറെ നാളായി സമാനകുറ്റകൃത്യം ഇവര്‍ മൂന്ന് പേരും ആവര്‍ത്തിച്ചു ചെയ്ത് പോന്നത് കൊണ്ട് ഇവരെ വെറും കള്ളികള്‍ മാത്രമായി ഒരു കോടതിക്കും പോലീസിനും കാണാന്‍ പരിഗണിക്കാന്‍ കഴിയില്ല, ഇവരെ habitual criminals ആയെ നിയമം പരിഗണിക്കൂ

5. എന്തായാലും ഈ മൂന്ന് പേരോടൊപ്പം അവരുടെ കെട്ട്യോന്‍മാരും എന്തായാലും അകത്തേക്ക് തന്നെ പോകും എന്നുറപ്പായി. കെട്ട്യോന്മാരെ കൂടാതെ ആരൊക്കെ വേറെ പെടും എന്നെ അറിയാനുള്ളൂ.

6. എന്തായാലും കുറെക്കാലം ജയിലില്‍ കിടക്കാനുള്ള വകുപ്പും, കിടുക്കാച്ചി ശിക്ഷ കിട്ടാനുള്ള വകുപ്പുകളും ഈ മൂന്നെണ്ണവും കൂടെയുള്ള കാട്ടുമാക്കാന്‍മാരും കൂടെ ഒപ്പിച്ചുവെച്ചിട്ടുണ്ട്.

7. രണ്ട് സൈഡിലും പണ്ണുങ്ങള്‍ ആണേലും ഒരു സൈഡിലെ പെണ്ണ് ഗര്‍ഭിണിയായാതു കൊണ്ടും അവള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടും ജാതിക്കാര്‍ഡിനും ലൈംഗീകകാര്‍ഡിനും മുകളില്‍ ഗര്‍ഭിണിയെ വയറും താങ്ങിനിര്‍ത്തുന്നതാണ് നമ്മുടെ നിയമം.

ഇനി കൃഷ്ണകുമാറിനോട് ; നാല് പെണ്മക്കളെയും തന്റേടത്തോടെ ജീവിക്കാന്‍ പഠിപ്പിച്ചതിന് അവരുടെ പ്രതിസന്ധി ഘട്ടത്തില്‍ അവര്‍ക്ക് തുണയായി കുടുംബത്തിന്റെ നെടുംതൂണായി നില്‍ക്കുന്നതിന്

അഭിമാനത്തോടെ ജീവിക്കാന്‍ ഈ നാല് പെണ്മക്കളെയും പ്രോത്സാഹിപ്പിക്കുന്നതിന് ഇത്രയും വലിയ കേസ് വന്നിട്ടും ഒളിവില്‍ പോകാതെ വീട്ടില്‍ തന്നെ ഇരുന്ന് നെഞ്ചും വിരിച്ചു നേരിട്ടത്തിന്

നിങ്ങള്‍ക്കൊരു ബിഗ് സല്യൂട്ട്.

Tags:    

Similar News