നിങ്ങളുടെ വിമാനം സുരക്ഷിതമാണോ? വിമാനഭാഗങ്ങളെന്ന് പറഞ്ഞ് വിറ്റത് ഡ്യൂപ്ലിക്കേറ്റ് പാര്‍ട്‌സുകള്‍; ബോയിംഗിലും എയര്‍ബസിലും വ്യാജഭാഗങ്ങള്‍ കയറ്റി കോടികള്‍ തട്ടിയ വിരുതന്‍ പിടിയില്‍; വിമാനങ്ങള്‍ നിലത്തിറക്കിയത് 39 മില്യണ്‍ പൗണ്ടിന്റെ നഷ്ടം! അമേരിക്കയിലെ കുന്ദംകുളം മോഡലില്‍ ഞെട്ടല്‍!

നിങ്ങളുടെ വിമാനം സുരക്ഷിതമാണോ? വിമാനഭാഗങ്ങളെന്ന് പറഞ്ഞ് വിറ്റത് ഡ്യൂപ്ലിക്കേറ്റ് പാര്‍ട്‌സുകള്‍

Update: 2026-02-24 04:37 GMT

ലണ്ടന്‍: നൂറുകണക്കിന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതിന് കാരണമായ 7 മില്യണ്‍ പൗണ്ട് വിലമതിക്കുന്ന വ്യാജ വിമാന ഭാഗങ്ങള്‍ വിറ്റതിന് ഒരാള്‍ക്ക് തടവ് ശിക്ഷ. ഇംഗ്ലണ്ടിലെ സറേയിലെ വിര്‍ജീനിയ വാട്ടറില്‍ നിന്നുള്ള ജോസ് അലജാന്‍ഡ്രോ സമോറ യാരല, 2019 നും 2023 നും ഇടയില്‍ യു.കെ കമ്പനിയായ എ.ഒ.ജി ടെക്നിക്സിന്റെ ഡയറക്ടറായിരിക്കെ ഉപഭോക്താക്കളെ വഞ്ചിച്ചതായി നേരത്തേ സമ്മതിച്ചിരുന്നു. മുന്‍ ടെക്നോ ഡി.ജെയായ ഇയാള്‍ ലോകമെമ്പാടുമുള്ള എയര്‍ലൈനുകള്‍ ഉപയോഗിക്കുന്ന പാസഞ്ചര്‍ വിമാനങ്ങളില്‍ ഘടിപ്പിച്ച 60,000 ത്തിലധികം വ്യാജ ഭാഗങ്ങള്‍ വിറ്റതായി സീരിയസ് ഫ്രോഡ് ഓഫീസ് അറിയിച്ചു.

സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതി ഇയാള്‍ക്ക് നാല് വര്‍ഷവും എട്ട് മാസവും തടവ് ശിക്ഷ വിധിച്ചു. എസ്.എഫ്.ഒ.യിലെ ഓപ്പറേഷന്‍സ് ഡയറക്ടര്‍ എമ്മ ലക്സ്റ്റണ്‍ പറഞ്ഞത് യാരല വിശ്വാസത്തിന് നിരക്കാത്ത വിധത്തില്‍ പൊതു സുരക്ഷയെ അപകടത്തിലാക്കി എന്നാണ്. 2023 ല്‍ യുകെ, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ വ്യോമയാന ഏജന്‍സികള്‍ എ.ഒ.ജിയുടെ ഭാഗങ്ങള്‍ വാങ്ങുകയോ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്തിരിക്കാവുന്ന വിമാനക്കമ്പനികള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കിയതിനെത്തുടര്‍ന്ന് വിമാനങ്ങള്‍ നിലത്തിറക്കി.

തന്റെ ഗാരേജില്‍ ജോലി ചെയ്തിരുന്ന സമോറ യാരല, എഞ്ചിന്‍ ബ്ലേഡുകള്‍, ബോള്‍ട്ടുകള്‍, വാഷറുകള്‍ എന്നിവ വാങ്ങിയിട്ട് തന്റെ കമ്പ്യൂട്ടറില്‍ വ്യാജമായി രേഖകള്‍ നിര്‍മ്മിച്ച് വില്‍ക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന പാസഞ്ചര്‍ എയര്‍ക്രാഫ്റ്റ് എഞ്ചിനായ ബോയിംഗ് 737, എയര്‍ബസ് എ 320 എന്നിവയ്ക്ക് ശക്തി പകരുന്ന സി.എഫ്.എം 56 ല്‍ ഈ ഭാഗങ്ങള്‍ ഉപയോഗിച്ചിരുന്നു. ഭാഗങ്ങളുടെ ഉത്ഭവം, അവസ്ഥ, നില എന്നിവയെക്കുറിച്ചുള്ള രേഖകള്‍ വ്യാജമായി നിര്‍മ്മിച്ച് സമോറ യാരല ഉപഭോക്താക്കളെ വഞ്ചിച്ചു എന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു.

ഇയാള്‍ വിറ്റഴിച്ച ഭാഗങ്ങളുടെ മൂല്യം ഏകദേശം 6.9 മില്യണ്‍ പൗണ്ട് ആയിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. 2023 ല്‍ ഒരു പോര്‍ച്ചുഗീസ് എയര്‍ലൈനിന് സമോറ യാരല നല്‍കിയ ബോള്‍ട്ട് എഞ്ചിനില്‍ ചേരാത്തതിനെ തുടര്‍ന്നാണ് ഈ കുറ്റകൃത്യം കണ്ടെത്തിയത്. ഇത് രേഖകള്‍ പരിശോധിക്കുന്നതിലേക്കും 2023 ഓഗസ്റ്റ് 4-ന് സുരക്ഷാ നോട്ടീസുകള്‍ പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് വിമാനങ്ങള്‍ നിലത്തിറക്കുന്നതിലേക്കും നയിച്ചു. എയര്‍ലൈനുകള്‍ക്ക് ആകെ 39.3 മില്യണ്‍ പൗണ്ട് നഷ്ടമുണ്ടായതായി കോടതി നേരത്തെ പരിഗണിച്ചിരുന്നു.

റയാനെയര്‍, അമേരിക്കന്‍ എയര്‍ലൈന്‍സ്, എത്യോപ്യന്‍ എയര്‍ലൈന്‍സ്, ടിഎപി എയര്‍ പോര്‍ച്ചുഗല്‍ എന്നിവ നഷ്ടം സംഭവിച്ചവയില്‍ ഉള്‍പ്പെടുന്നു. അമേരിക്കന്‍ എയര്‍ലൈന്‍സ് ഇവരില്‍ നിന്ന് നേരിട്ട് വാങ്ങിയില്ല. പക്ഷേ ഇപ്പോഴും അതിന്റെ 28 എഞ്ചിനുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും വീഴ്ചയില്‍ നിന്ന് 21 മില്യണ്‍ പൗണ്ട് നഷ്ടമുണ്ടായെന്നും കണ്ടെത്തി. ശിക്ഷ വിധിച്ച ജസ്റ്റിസ് സൈമണ്‍ പിക്കന്‍, സമോറ യാറാല നിരവധി 'തന്ത്രപരമായ നീക്കങ്ങള്‍ നടത്തിയതായി പറഞ്ഞു.

യാറാലയുടെ കൃത്യം വിമാനയാത്ര നടത്തുന്ന ദശലക്ഷക്കണക്കിന് ആളുകളെ സംരക്ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള നിയന്ത്രണ ചട്ടക്കൂടിനെ പൂര്‍ണ്ണമായും അട്ടിമറിക്കുന്നതായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. എട്ട് വര്‍ഷത്തേക്ക് കമ്പനി ഡയറക്ടറായി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് സമോറ യാറാലയെ അയോഗ്യനാക്കി.

Tags:    

Similar News