കുടുങ്ങിപ്പോയത് 6,015 മീറ്റർ ഉയരെ; 80 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ആശ്വാസം; ചൗഖംബ കൊടുമുടിയിൽ കുടുങ്ങിയ വിദേശ വനിതകളെ രക്ഷിച്ചു; സൂപ്പർഹീറോയായി ഇന്ത്യൻ വ്യോമസേന...!

Update: 2024-10-06 11:01 GMT

ഡെറാഡൂണ്‍: അങ്ങനെ നീണ്ട ആശങ്കകൾക്കൊടുവിൽ ചൗഖംബ പർവതം കീഴടക്കാനെത്തി അവിടെ കുടുങ്ങിപ്പോയ വിദേശ വനിതകളെ രക്ഷിച്ചു. ഉത്തരാഖണ്ഡിലെ ചമോലിയിലെ ചൗഖംബ കൊടുമുടിയിൽ ട്രക്കിംഗിനിടെ 6,015 മീറ്റർ ഉയരെ കുടുങ്ങിയ രണ്ട് വനിതാ പർവതാരോഹകരെയാണ് ഇന്ത്യൻ വ്യോമസേന രക്ഷപ്പെടുത്തി.

80 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് രക്ഷിച്ചത്. അമേരിക്കയിൽ നിന്നുള്ള മിഷേൽ തെരേസ ഡ്വോറക്ക് (23) ബ്രിട്ടനിൽ നിന്നുള്ള ഫാവ് ജെയ്ൻ മാനേഴ്സ് (27) എന്നിവരെയാണ് കൊടുമുടിയിൽ നിന്നും രക്ഷപ്പെടുത്തിയത്. ഇവരെ ഒക്ടോബർ മൂന്ന് മുതൽ കാണാതാവുകയായിരുന്നു.

ഇന്ത്യൻ പർവതാരോഹണ പരിശീലന അസോസിയേഷന്‍റെ അനുമതിയോടെയാണ് രണ്ടുപേരും ട്രക്കിംഗ് ആരംഭിച്ചത്. ഒക്‌ടോബർ 3 ന് പർവതാരോഹണത്തിനിടെ ഇരുവരുടെയും ലോജിസ്റ്റിക് ഉപകരണങ്ങളും ബാഗുകളും മലയിടുക്കിലേക്ക് വീണു. അതിനുശേഷം തുടർന്ന് ഇരുവരും മഞ്ഞ് മൂടിയ കൊടുമുടിയിൽ കുടുങ്ങുകയായിരുന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ ഓഫീസ് വ്യക്തമാക്കി.

പർവതാരോഹകർ പേജർ ഉപയോഗിച്ച് എംബസികളുമായി ബന്ധപ്പെടുകയും. തുടർന്ന് ഇന്ത്യൻ വ്യോമസേനയുടെ സഹായം തേടിയതെന്ന് ചമോലി ജില്ലാ മജിസ്‌ട്രേറ്റ് സന്ദീപ് തിവാരി വ്യക്തമാക്കി. വ്യാഴാഴ്‌ച വൈകുന്നേരമാണ് സംഭവങ്ങളുടെ തുടക്കം. വിദേശ യുവതികൾ കുടുങ്ങി എന്ന വിവരം ലഭിച്ചത്. വെള്ളിയാഴ്ച രാവിലെ തിരച്ചിൽ നടത്താൻ വ്യോമസേനയോട് അഭ്യർഥിച്ചു. വെള്ളിയാഴ്ച രണ്ട് ഐ എ എഫ് ചേതക് ഹെലികോപ്റ്ററുകൾ ഉപോയോഗിച്ച് പ്രദേശത്ത് അതിവിപുലമായ തിരച്ചിൽ നടത്തിയെങ്കിലും അവരെ കണ്ടെത്താൻ സാധിച്ചില്ല.

അങ്ങനെ ഇന്നലെയും ഇന്നും തെരച്ചിൽ തുടരുകയായിരുന്നു. നേരത്തെ ഹെലികോപ്റ്ററുകൾ വിന്യസിക്കാൻ വനം വകുപ്പ് എസ്ഡിആർഎഫിന്‍റെ സഹായം തേടിയിരുന്നു. ഒടുവിൽ ഇന്ന് രാവിലെയാണ് ശുഭ വാർത്ത എത്തിയത്. ഇരുവരെയും കണ്ടെത്തി രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. 

Tags:    

Similar News