വുസു ചെയ്യാനും നിസ്‌കരിക്കാനും ഇവിടെ വെള്ളമില്ല; കുട്ടികൾ ടോയ്‌ലറ്റിൽ പോകണമെന്ന് പറയുമ്പോൾ മാതാപിതാക്കൾ നെട്ടോട്ടമോടുന്നു; എവിടെ തിരിഞ്ഞാലും സങ്കടകരമായ കാഴ്ചകൾ; ആ നദീജല കരാറിന് പിന്നാലെ പാക്കികൾക്ക് ദുരിതകാലം; വിമാനത്താവളത്തിൽ പോലും രക്ഷയില്ലെന്ന് വ്യക്തം; വൈറലായി നടിയുടെ വീഡിയോ!
കറാച്ചി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം വീണ്ടും വഷളാവുകയും. അതിന് തിരിച്ചടിയായി രാജ്യം സിന്ധു നദീജല കരാർ മരവിപ്പിച്ചത് വലിയ വർത്തയായിരുന്നു. ഇപ്പോഴിതാ, ആ നദീജല കരാറിന്റെ എഫക്ട് ഇതുവരെ അവസാനിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.
പാക്കിസ്ഥാനിലെ പ്രധാന പൊതുസ്ഥലങ്ങളിൽ ഗുരുതരമായ ജലക്ഷാമം എന്നാണ് റിപ്പോർട്ടുകൾ. കറാച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഉൾപ്പെടെ ജലക്ഷാമം നേരിടുന്നതിന്റെ വീഡിയോ പാക്കിസ്ഥാൻ നടി ഹിന ഖ്വാജ ബയാത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ച് ഏകദേശം ഒരു മാസം പിന്നിടുമ്പോഴാണ് പാക്കിസ്ഥാനിൽ ഗുരുതര ജലക്ഷാമം ഉണ്ടാകുന്നത്.
നടിയുടെ വാക്കുകൾ...
'രാജ്യത്തിന്റെ പുരോഗതിയിൽ നമ്മൾ അഭിമാനിക്കേണ്ടതിന് പകരം പ്രധാനപ്പെട്ട വിമാനത്താവളത്തിലെ ടോയ്‌ലറ്റിൽ വെള്ളമില്ല എന്നത് സങ്കടകരമായ കാര്യമാണ്. വുസു ചെയ്യാനും നിസ്‌കരിക്കാനും ഇവിടെ വെള്ളമില്ല. കുട്ടികൾ ടോയ്‌ലറ്റിൽ പോകണമെന്ന് പറയുമ്പോൾ ആളുകൾ പാടുപെടുന്നു. എന്തുകൊണ്ടാണ് നമ്മുടെ പൊതുസ്ഥലങ്ങളിൽ ഇത്തരമൊരു അവസ്ഥയുണ്ടായിരിക്കുന്നത്.
ആരും തെറ്റുകൾ അംഗീകരിക്കാനും അവ പരിഹരിക്കാനും തയ്യാറാകുന്നില്ല. വലിയ പദ്ധതികളെക്കുറിച്ചും പുതിയ ട്രെയിനുകളെക്കുറിച്ചും പലരും സംസാരിക്കുന്നുണ്ട്. എന്നാൽ, ഈ അടിസ്ഥാന സൗകര്യത്തെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. ഒരു അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ശുചിമുറിയിൽ വെള്ളമില്ലാത്ത അവസ്ഥയിലേക്ക് നമ്മൾ എത്തിയിരിക്കുന്നു. ഇത് വളരെ ഖേദകരമാണ് ' നടി വ്യക്തമാക്കി.
അതിനിടെ, രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യയുമായി സംസാരിക്കാൻ തയ്യാറാണെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അടുത്തിടെ പറഞ്ഞിരുന്നു. പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളിൽ ഇന്ത്യ ആക്രമണം നടത്തി ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഷെഹ്ബാസ് ഷെരീഫ് പ്രതികരണവുമായി എത്തിയത്.
അതേസമയം, മേഖലയിലെ മുഴുവൻ കൃഷിയും സമ്പദ്‌വ്യവസ്ഥയും സിന്ധുവും പോഷക നദികളും ഉൾപ്പെടുന്ന ജലസ്രോതസ്സുകളെയാണ് ആശ്രയിക്കുന്നത്. 2019ലെ ലോക ബാങ്കിന്റെ റിപ്പോർട്ട് പ്രകാരം പാകിസ്ഥാന്റെ 90 ശതമാനം കൃഷിക്കും ജലസേചനത്തിന് ആശ്രയമാകുന്നത് സിന്ധു നദിയാണ്. യുദ്ധഘട്ടത്തിൽപ്പോലും ഇന്ത്യ മരവിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മാതൃകാപരമായ കരാർ എന്ന് വിശേഷിപ്പിക്കപ്പെട്ട കരാറാണ് പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ മരവിപ്പിച്ചത്.
ഇന്ത്യയിലുത്ഭവിച്ച് പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദിയാണ് സിന്ധു. ബിയാസ്, രവി, സത്‍ലജ് നദികളുടെ നിയന്ത്രണം (അതായത് ആകെയുള്ളതിൽ 20 ശതമാനം വെള്ളം) ഇന്ത്യക്കും സിന്ധു, ചെനാബ്, ഝലം നദികളുടെ (വെള്ളത്തിന്റെ 80 ശതമാനം)നിയന്ത്രണം പാകിസ്ഥാനും എന്നതാണ് കരാർ. ലോക ബാങ്കിന്റെ മധ്യസ്ഥതയിലാണ് കരാറുണ്ടായത്.
യുദ്ധകാലാടിസ്ഥാനത്തിൽ വർഷങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയാൽ മാത്രമേ ഇന്ത്യക്ക് ഒഴുക്ക് തടയാനാകൂ. ചെനാബ് നദീതടത്തിൽ അഞ്ചു വർഷത്തിൽ പൂർത്തിയാക്കാവുന്ന നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കിഷൻഗംഗ പദ്ധതിയിലെ നിർമാണങ്ങൾ വഴിയും ഒഴുക്ക് നിയന്ത്രിക്കാനാവും. ഈ പദ്ധതിയെ പാകിസ്ഥാൻ ചോദ്യം ചെയ്‌തിരുന്നു.