ഖമേനി മകനെ പിന്‍ഗാമിയാക്കില്ല; കാരണം, പാരമ്പര്യ പിന്തുടര്‍ച്ച അനിസ്ലാമികം; തെളിവായി പൂര്‍വ്വകാല ചരിത്രവും; ഇറാന്റെ ഇസ്ലാമിക വിപ്ലവത്തിന് നേതൃത്വം നല്‍കിയ ഖൊമേനിയുടെ വിശ്വാസങ്ങളിലും മുത്തച്ഛന്‍ സയ്യിദ് അഹമ്മദ് മുസാവി ഹിന്ദിയുടെ സ്വാധീനം; പൂര്‍വ്വകാല വേരുകള്‍ ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍; ഖൊമേനി ഇറാന്റെ ആദ്യത്തെ പരമോന്നത നേതാവായതും അഹമ്മദ് മുസാവിയുടെ ആത്മീയ പാതയില്‍ നിന്നുള്ള പ്രചോദനത്താല്‍

ഖമേനി മകനെ പിന്‍ഗാമിയാക്കില്ല

Update: 2025-06-16 14:36 GMT

ടെഹ്‌റാന്‍: ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ പശ്ചിമേഷ്യയും ലോകരാഷ്ട്രങ്ങളും യുദ്ധഭീതിയിലാണ്. ഈ സംഘര്‍ഷം ഏത് രീതിയിലാകും അവസാനിക്കുക എന്ന ചോദ്യം ഉയരുന്നു. ഇതിനിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ വധിക്കാനും ഇസ്രായേല്‍ പദ്ധതി ഇട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇസ്രയേലിന്റെ ഈ ശ്രമം തടഞ്ഞത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണെന്ന വിവരവും പുറത്തുവന്നു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ജിസി) ഒരു കമാന്‍ഡറെ ഇസ്രയേല്‍ കൊലപ്പെടുത്തിയതിനാല്‍ ആക്രമണ സാധ്യതയും തള്ളിക്കളയാനാകില്ല.

നിലവില്‍ ഖമേനയിയും കുടുംബവും ഭൂഗര്‍ഭ ബങ്കറിലേക്ക് മാറിയെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഖമേനി, മകന്‍ മൊജ്താബ ഉള്‍പ്പെടുയുള്ള കുടുബാംഗങ്ങളും വടക്കു കിഴക്കന്‍ ടെഹ്റാനിലെ ലാവിസനിലെ ബങ്കറിലേക്ക് മാറിയെന്നാണ് 'ഇറാന്‍ ഇന്റര്‍നാഷനല്‍' റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഖമേനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആര്‍ക്ക് അധികാരം ഏറ്റെടുക്കാന്‍ കഴിയുമെന്ന് ചോദ്യമെന്നാണ് ഈ ഘട്ടത്തില്‍ ഉയരുന്നത്. ഇറാനിയന്‍ രാഷ്ട്രീയം സങ്കീര്‍ണ്ണമാണെങ്കിലും, രാഷ്ട്രീയ വിദഗ്ധര്‍ക്ക് ഒരു കാര്യം ഉറപ്പാണ്: ഖമേനിയുടെ മകന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയാകില്ല

വിദഗ്ധരായ മുപ്പതോളം പേര്‍ക്കിടയില്‍ ബിബിസി നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ഭൂരിപക്ഷം പേരും വിശ്വസിക്കുന്നത് ഖമേനിയുടെ രണ്ടാമത്തെ മകനായ മൊജ്തബയ്ക്ക് തന്റെ പിതാവിന്റെ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയുമെന്നാണ്. എന്നാല്‍ ഇറാന്റെ ഭരണ സംവിധാനം ഇതിന് തടസ്സമായേക്കാം. പാരമ്പര്യ പിന്തുടര്‍ച്ചയിലൂടെ അധികാരം കൈമാറുക എന്ന ആശയം രാജ്യത്ത് അനിസ്ലാമികമായിട്ടാണ് ഇറാനില്‍ കരുതുന്നത്. 1979 ല്‍ ഷാഹ് മുഹമ്മദ് റെസ് പഹ്ലവിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പുറത്താക്കിയാണ് ഇറാന്‍ പരമോന്നതാ നേതാവായ ആയത്തുല്ല റുഹല്ല ഖുമൈനിയുടെ നേതൃത്തില്‍ അട്ടിമറി വിപ്ലവം നടന്നത്. റുഹല്ല ഖുമൈനി കുടുംബാധിഷ്ഠിത ഭരണത്തിനെതിരെ ശക്തമായി സംസാരിച്ചു, അത് രാജവാഴ്ചയേക്കാള്‍ മികച്ചതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ വിഷയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍, കത്തുകള്‍, മറ്റ് രചനകള്‍ എന്നിവ സമാഹരിച്ച 21 വാല്യങ്ങളുള്ള ഒരു ശേഖരമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1989-ല്‍ റുഹല്ല ഖുമൈനിക്ക് ശേഷം പരമോന്നത നേതാവായി മാറിയ ഖൊമേനി, പാരമ്പര്യ ഭരണം ഒരു ഇസ്ലാമിക വ്യവസ്ഥയ്ക്ക് അനുയോജ്യമല്ലെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. അത് എന്തുകൊണ്ട് പ്രധാനമാണെന്ന് മനസ്സിലാക്കാന്‍, ഖൊമേനിയുടെ പൂര്‍വ്വകാലം ചരിത്രം കൂടി മനസിലാക്കേണ്ടിയിരിക്കുന്നു. അതിന് ഇന്ത്യയുമായി ഒരു ബന്ധമുണ്ട്. ആ ബന്ധം എത്തിനില്‍ക്കുന്നത് ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലാണ്.

ഇറാനില്‍, അയത്തുള്ള ആയത്തുല്ല റൂഹള്ള ഖുമൈനിയുടെ ചിത്രം എല്ലായിടത്തും ഉണ്ട്, കറന്‍സി നോട്ടുകളിലും, ക്ലാസ് മുറികളിലും, പൊതു കെട്ടിടങ്ങളിലുമെല്ലാം തന്നെ. മതവും രാഷ്ട്രീയവും അവിഭാജ്യമാണെന്നായിരുന്നു റൂഹള്ള ഖുമൈനിയ വിശ്വസിച്ചിരുന്നത്. 'ഇസ്ലാം രാഷ്ട്രീയമാണെന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞു. 1983-ലെ ഒരു റിപ്പോര്‍ട്ടില്‍, ഖൊമേനിയുടെ സ്വാധീനമില്ലാതെ വിപ്ലവം സംഭവിക്കുമായിരുന്നില്ല എന്ന് അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി പറഞ്ഞു.

ഖുമൈനിയയുടെ വിശ്വാസങ്ങള്‍ വളരെ ചെറുപ്പത്തില്‍ തന്നെ രൂപപ്പെട്ടതാണ്. ഷിയാ വിശ്വാസവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം മുത്തച്ഛനായ സയ്യിദ് അഹമ്മദ് മുസാവി ഹിന്ദിയുടെ സ്വാധീനത്തലാണ് അദ്ദേഹത്തില്‍ രൂപപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലാണ് സയ്യിദ് അഹമ്മദ് മുസാവി ഹിന്ദിയുടെ പൂര്‍വ്വകാല വേരുകള്‍.

1979-ലെ ഇറാന്റെ ഇസ്ലാമിക വിപ്ലവത്തിന് നേതൃത്വം നല്‍കിയ ഖുമൈനി, തന്റെ മുത്തച്ഛനായ അഹമ്മദ് ഹിന്ദിയുടെ ആത്മീയ പാതയില്‍ നിന്നാണ് പ്രചോദനം ഉള്‍ക്കൊണ്ടത്. ഇന്ത്യയില്‍ നിന്ന് ഇറാനിലേക്കുള്ള അഹമ്മദിന്റെ താമസം ഇറാനിയന്‍ രാഷ്ട്രീയത്തിലും മതത്തിലും ശാശ്വതമായ സ്വാധീനം ചെലുത്തി. പിന്നീട് ഖുമൈനി രാജ്യത്തിന്റെ ആദ്യത്തെ പരമോന്നത നേതാവായി മാറി.

ബിബിസി മാധ്യമപ്രവര്‍ത്തകനായ ബാഖര്‍ മോയിന്‍ പറയുന്നതനുസരിച്ച്, തന്റെ ഇന്ത്യന്‍ വേരുകള്‍ പ്രതിഫലിപ്പിക്കുന്നതിനായാണ് അഹമ്മദ് 'ഹിന്ദി' എന്ന പേര് സ്വീകരിച്ചത്. 1830-ല്‍ അഹമ്മദ് ബരാബങ്കി വിട്ടു. അദ്ദേഹത്തിന്റെ പിതാവ് ദിന്‍ അലി ഷാ 1700-കളില്‍ മധ്യ ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് നേരത്തെ യാത്ര ചെയ്തിരുന്നു. ഇസ്ലാമിന് ഒരു പുനരുജ്ജീവനം ആവശ്യമാണെന്നും മുസ്ലീങ്ങള്‍ സമൂഹത്തില്‍ അവരുടെ ഇടം വീണ്ടെടുക്കണമെന്നും വിശ്വസിച്ച നിരവധി പണ്ഡിതന്മാരില്‍ ഒരാളായിരുന്നു സയ്യിദ് അഹമ്മദ് മുസാവി ഹിന്ദി.

വിശ്വാസത്തില്‍ വളരാനും മറ്റുള്ളവരെ അങ്ങനെ ചെയ്യാന്‍ സഹായിക്കാനും കഴിയുന്ന ഒരു ജീവിതം നയിക്കാന്‍ അഹമ്മദ് ഹിന്ദി ആഗ്രഹിച്ചു. അങ്ങനെ 1800 കളുടെ തുടക്കത്തില്‍, 1830 ല്‍ നജാഫിലെ അലിയുടെ ശവകുടീരം സന്ദര്‍ശിക്കാന്‍ അദ്ദേഹം ഇന്ത്യ വിട്ട് ഇറാഖിലേക്ക് പോയി.

1834 ആയപ്പോഴേക്കും അദ്ദേഹം ഇറാനിയന്‍ പട്ടണമായ ഖൊമൈനിലേക്ക് താമസം മാറി, ഒരു വീട് വാങ്ങി, ഒരു കുടുംബം ആരംഭിച്ചു. തന്റെ മതത്തിലുള്ള ശക്തമായ വിശ്വാസവും അത് പ്രചരിപ്പിക്കാനുള്ള ആഗ്രഹവുമാണ് അദ്ദേഹത്തിന്റെ യാത്രയെ നയിച്ചത്.

ഖൊമേനില്‍ വെച്ച് അദ്ദേഹം മൂന്ന് വിവാഹം കഴിച്ചു, അഞ്ച് കുട്ടികളുണ്ടായിരുന്നു. അവരില്‍ ഒരാള്‍ ഖുമൈനിയയുടെ പിതാവായ മുസ്തഫയായിരുന്നു, ബാഖര്‍ മോയിന്റെ വിവരണമനുസരിച്ച് 1902 ലാണ് റുഹല്ല ഖുമൈനിയുടെ ജനനം. അഹമ്മദ് ഹിന്ദി 1869 വരെ ജീവിച്ചു. മരണശേഷം അദ്ദേഹത്തെ കര്‍ബലയില്‍ അടക്കം ചെയ്തു. ഖൊമേനി ജനിക്കുന്നതിന് വളരെ മുമ്പുതന്നെ അദ്ദേഹം മരിച്ചുവെങ്കിലും, കുടുംബത്തിലൂടെ അദ്ദേഹം കൈമാറിയ മൂല്യങ്ങളും വിശ്വാസവും അദ്ദേഹത്തിന്റെ ചെറുമകനെയും അദ്ദേഹത്തിലൂടെ ഇറാന്റെ ഭാവിയെയും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

Tags:    

Similar News