തീ പിടിച്ചത് ബാസ്‌കറ്റില്‍; കണ്ടയുടന്‍ താഴ്ത്തിയെങ്കിലും യാത്രക്കാരില്‍ ചിലര്‍ താഴേക്ക് ചാടിയത് വിനയായി; അതിലുള്ള ബാക്കിയുള്ളവരേയും കൊണ്ട് അത് വീണ്ടും പൊങ്ങി; ബ്രസീലില്‍ ഹോട്ട് എയര്‍ ബലൂണ്‍ തകര്‍ന്ന് 8 പേര്‍ മരിച്ചു; 2025 ആകാശ ദുരന്തങ്ങളുടെ വര്‍ഷമോ? ഇന്ത്യന്‍ അസ്‌ട്രോളജറുടെ ട്വീറ്റും ചര്‍ച്ചകളില്‍

Update: 2025-06-22 03:46 GMT

സാവോ പോളോ: ബ്രസീലിലെ തെക്കന്‍ സംസ്ഥാനമായ സാന്താ കാറ്ററിനയില്‍ 21 യാത്രക്കാരുമായി പോയ ഹോട്ട് എയര്‍ ബലൂണ്‍ തകര്‍ന്ന് 8 പേര്‍ മരിച്ചു. പുലര്‍ച്ചെ നടന്ന പറക്കലിനിടെയായിരുന്നു സംഭവം. ബലൂണ്‍ തകര്‍ന്നു തീപിടിച്ചു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പ്രിയ ഗ്രാന്‍ഡെ നഗരത്തിലാണു ബലൂണ്‍ തകര്‍ന്നുവീണതെന്നു സംസ്ഥാന അഗ്‌നിശമന വകുപ്പ് അറിയിച്ചു. അതേസമയം അപകടത്തില്‍ നിന്നു രക്ഷപ്പെട്ട 13 പേരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്.

ബലൂണിന്റെ ബാസ്‌കറ്റില്‍ തീ പടര്‍ന്നതാണ് അപകടത്തിലേക്ക് നയിച്ചത്. തീ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഒരു ആരോഗ്യ കേന്ദ്രത്തിന് സമീപത്തേക്ക് ബലൂണ്‍ താഴ്ത്തി. തുടര്‍ന്ന് യാത്രികരില്‍ ചിലര്‍ താഴേക്ക് ചാടി രക്ഷപ്പെട്ടു. ചിലര്‍ക്ക് ചാടാന്‍ കഴിയാതെ വന്നതോടെ ബലൂണ്‍ പെട്ടെന്ന് ഉയര്‍ന്നു പൊങ്ങുകയും നിയന്ത്രണംതെറ്റി നിലംപതിക്കുകയുമായിരുന്നു. അതിനിടെ ഇത്തരം അപകടങ്ങള്‍ ഇനിയും കൂടുമെന്ന സോഷ്യല്‍ മീഡിയാ പ്രവചനവും ശ്രദ്ധേയമായി. ജൂണ്‍ വരെ നിരവധി ആകാശ അപകടങ്ങള്‍ ഉണ്ടാകുമെന്നാണ് ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞയായ ശര്‍മിഷ്ഠ നേരത്തെ കുറിച്ചിരുന്നു. ഏയര്‍ ഇന്ത്യാ വിമാന ദുരന്തം താന്‍ പ്രവചിച്ചിരുന്നുവെന്ന് ശര്‍മിഷ്ഠ അവകാശപ്പെട്ടിരുന്നു.

2025നെ വ്യോമ ദുരന്തങ്ങളുടെ വര്‍ഷമായി വിലയിരുത്തേണ്ടി വരും. ഹോട്ട് എയര്‍ ബലൂണ്‍ അപകടത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. മാനവരാശിയുടെ സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നു-ഇതാണ് ശര്‍മിഷ്ഠയുടെ പോസ്റ്റ്. താന്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ ആരും തയ്യാറാകുന്നില്ലെന്ന മറ്റൊരു ട്വീറ്റും അവര്‍ ചെയ്യുന്നുണ്ട്. ഈ രണ്ട് ട്വീറ്റുകളും അപകടത്തിനൊപ്പം ചര്‍ച്ചയാകുന്നുണ്ട്.



 


Tags:    

Similar News