ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചുകൊണ്ടിരുന്ന ട്രെയിൻ; ടിഷർട്ട് ധരിച്ച് കൈയിൽ പെട്രോളുമായി ഒരാൾ; പരിഭ്രാന്തിയിൽ യാത്രക്കാർ കുതറിമാറി; പൊടുന്നനെ ദേഷ്യം സഹിക്കാൻ കഴിയാതെ കടുംകൈ; നിരവധി പേർക്ക് പരിക്ക്; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്; കാരണം വിചിത്രമെന്ന് പോലീസ്

Update: 2025-06-27 15:18 GMT

സിയൂൾ: മെട്രോ ട്രെയിനുള്ളിൽ ഒരാളുടെ വിചിത്ര സ്വഭാവം കാരണം നിരവധിപേരുടെ ജീവൻ അപകടത്തിലായി. ഒരു സാധാരണ ടിഷർട്ട് ധരിച്ച് എത്തിയ ആളുടെ പ്രവർത്തിയിൽ നടന്നത് നാടകീയ രംഗങ്ങൾ. ഒരു വിവാഹമോചനം നൂറുകണക്കിന് പേരുടെ ജീവിതം അപകടത്തിലാക്കിയ സംഭവമാണ് ദക്ഷിണ കൊറിയയില്‍ നടന്നിരിക്കുന്നത്. ഒരു 67-കാരനാണ് ട്രെയിനുള്ളിലെ മുഴുവൻ ആളുകളെ പരിഭ്രാന്തിയിലാക്കിയത്. ഇയാളുടെ ഭാര്യ വിവാഹമോചനം നേടി പോയതിന്റെ രോഷം അദ്ദേഹം തീര്‍ത്തത് വിചിത്രമായ രീതിയില്‍ ജനങ്ങളെ അപകടത്തിലാക്കിക്കൊണ്ടാണ്.

ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളില്‍ മേയ് 31-നാണ് സംഭവമുണ്ടായത്. സോള്‍ സബ്‌വേയുടെ ലൈന്‍ അഞ്ചിലെ ട്രെയിന്‍ കടലിന് അടിയിലൂടെയുള്ള തുരങ്കത്തില്‍ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെയാണ് വോണ്‍ എന്ന 67-കാരന്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ പെട്രോളൊഴിക്കുകയും തീകൊളുത്തുകയും ചെയ്തത്.

ഭാര്യ വിവാഹമോചനം നേടിയതിന്റെ നിരാശയെ തുടര്‍ന്ന് രോഷാകുലനായാണ് ഇയാള്‍ ഇത് ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പൊള്ളലേറ്റു. 129 പേരാണ് അടിയന്തര ചികിത്സ തേടിയതെന്നാണ് അധികൃതര്‍ പറഞ്ഞത്. പ്രതിയായ 67-കാരനും പുക ശ്വസിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടി. മെട്രോ ട്രെയിനിന്റെ കോച്ചുകള്‍ക്കും വലിയ തകരാറാണുണ്ടായത്. 33 കോടി വോണ്‍ അഥവാ രണ്ട് കോടി ഇന്ത്യന്‍ രൂപയുടെ നഷ്ടമാണ് പൊതുമുതലിനുണ്ടായതെന്നും അധികൃതര്‍ വ്യക്തമാക്കി.

പ്രതി വോണിനെതിരെ കൊലപാതകശ്രമം, ഓടുന്ന വണ്ടിക്ക് തീയിടല്‍, റെയില്‍വേ സുരക്ഷാ നിയമത്തിന്റെ ലംഘനം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തുവെന്ന് സോള്‍ സതേണ്‍ ഡിസ്ട്രിക്ട് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങളുണ്ടാകില്ല എന്നുറപ്പുവരുത്താനായി വിശദമായ അന്വേഷണം അധികൃതര്‍ തുടരുകയാണ്.

Tags:    

Similar News