ആണ്‍സുഹൃത്തില്‍ ജനിച്ച കുഞ്ഞിനെ മാനിഹാനി ഭയന്ന് മറ്റൊരാള്‍ക്ക് കൈമാറി ഒഴിവാക്കി; കുഞ്ഞിനെ യുവതി അപായപ്പെടുത്തിയേക്കുമെന്ന രഹസ്യ വിവരത്തില്‍ അന്വേഷണം; നവജാത ശിശുവിനെ വയോധികയ്ക്ക് കൈമാറിയതില്‍ ദുരൂഹത; ആലുവ സ്വദേശിയായ യുവതിയും ആണ്‍സുഹൃത്തും പിടിയില്‍

ആലുവ സ്വദേശിയായ യുവതിയും ആണ്‍സുഹൃത്തും പിടിയില്‍

Update: 2025-08-03 16:14 GMT

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജനിച്ച നവജാത ശിശുവിനെ മാനഹാന ഭയന്ന് മറ്റൊരാള്‍ക്ക് കൈമാറി ഒഴിവാക്കിയ സംഭവത്തില്‍ ആലുവ സ്വദേശിനിയായ യുവതിക്കും ആണ്‍സുഹൃത്തിനുമെതിരെ കേസെടുത്ത് പൊലീസ്. ആലുവ സ്വദേശിയായ അമ്മയും ആണ്‍സുഹൃത്തും ഉപേക്ഷിച്ച കുഞ്ഞിനെ മുപ്പത്തടത്തെ ഒരു വീട്ടില്‍ നിന്ന് കളമശ്ശേരി പൊലീസ് ഇന്ന് വെളുപ്പിന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അമ്മയെ ഒന്നാം പ്രതിയും ആണ്‍സുഹൃത്ത് ജോണ്‍ തോമസിനെ രണ്ടാം പ്രതിയുമാക്കിയാണ് പൊലീസ് കേസെടുത്തത്. നവജാത ശിശുവിനെ വയോധികയ്ക്ക് ഇവര്‍ കൈമാറുകയായിരുന്നു. ആ കൈമാറ്റത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.

ആണ്‍സുഹൃത്തില്‍ ജനിച്ച കുഞ്ഞിനെയാണ് ആലുവ സ്വദേശിയായ യുവതി മറ്റൊരാള്‍ക്ക് കൈമാറി ഒഴിവാക്കിയത്. കഴിഞ്ഞ മാസം 26ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായ യുവതി അന്ന് തന്നെ പ്രസവിച്ചു. മാനിഹാനി ഭയന്ന് കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറുകയായിരുന്നു. കുഞ്ഞിനെ യുവതി അപായപ്പെടുത്തിയേക്കുമെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചതോടെ അന്വേഷണം നടത്തിയപ്പോഴാണ് മുപ്പതടത്തെ ഒരു ഫ്‌ലാറ്റില്‍ നിന്ന് യുവതിയേയും കാമുകനേയും പൊലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിനൊടുവില്‍ മുപ്പതടത്തെ ഒരു വീട്ടില്‍ കുഞ്ഞുണ്ടെന്ന് മനസിലാക്കിയ കളമശ്ശേരി പൊലീസ് ഇന്ന് വെളുപ്പിന് കുഞ്ഞിനെ കണ്ടെത്തി. കുഞ്ഞ് നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള യുവതിയെ ചികിത്സയ്ക്ക് ശേഷം മഹിളാമന്ദിരത്തിലേക്ക് മാറ്റി. ഭര്‍ത്താവുമായി അകന്ന് കഴിയുന്ന യുവതിക്ക് മറ്റ് രണ്ട് കുട്ടികള്‍ കൂടിയുണ്ട്.

Tags:    

Similar News